വർക്കല: ജ്യേഷ്ഠൻ സഹോദരനെ നെഞ്ചിൽ കത്തി കുത്തി ഇറക്കി കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപ്( 47) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷ്(52) നെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു വെളുപ്പിന് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം. റെയിൽവേ ജീവനക്കാരനായിരുന്നു സന്ദീപ്. മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പ് രോഗിയായിരുന്നു. മരണപ്പെട്ട സന്ദീപിനെ പരിചരിക്കുന്നതിനായി 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും വീട്ടിലുണ്ടായിരുന്നു. ഇന്നു വെളുപ്പിന് ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നു.

വിവാഹബന്ധം വേർപെടുത്തി കഴിയുന്ന പ്രതിയായ സന്തോഷ് വെറ്റിനറി ഡോക്ടറാണ്.
എന്നാൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. അവിവാഹിതനായ സന്ദീപിന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആണ്.


















