വെഞ്ഞാറമൂട്: നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് വെഞ്ഞാറമൂട് ജീവകല സംഘടിപ്പിച്ച “സ്വരങ്ങളേ പാടൂ “സംഗീത പരിപാടി സമാപിച്ചു. വിശ്രുത കർണാടക സംഗീതഞ്ജൻ കെ.ജെ ചക്രപാണി രാഗങ്ങളെയും ചലച്ചിത്ര ഗാനങ്ങളെയും കോർത്തിണക്കി അവതരിച്ച “കർണാടക സംഗീതവും സിനിമയും”ആസ്വാദകർക്ക് നവ്യാനുഭവമായിരുന്നു. ഡി കെ മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ജീവകലയുടെ ഉപഹാരം ചക്രപാണിക്ക് സമർപ്പിക്കുകയും ചെയ്തു.

ജീവകലയിലെ 16 വയലിൻ വിദ്യാർഥികളുടെ രംഗപ്രവേശവും ഇതോടൊപ്പം നടന്നു.
രണ്ടാം ദിനം പ്രശസ്ത വയലിനിസ്റ്റ് ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ്റെ നേതൃത്വത്തിൽ വയലിൻ കച്ചേരിയും ജീവകലവയലിൻ അദ്ധ്യാപകൻ അരുൺ ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ 18 വയലിസ്റ്റുകൾ ചലച്ചിത്ര ഗാനങ്ങളിലൂടെ വയലിനിൽ ഫ്യൂഷൻ സംഗീതമൊരുക്കി. ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. നവംബർ 20നടക്കുന്ന ഹരിവരാസനം പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു. ജീവകല ഭാരവാഹികളായ വി.എസ് ബിജുകുമാർ, പി.മധു, കെ.ബിനുകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


















