ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നഗരസഭ കർശനമായി നിരോധിച്ചിട്ടുളളതാണ്. ഇത്തരത്തിൽ നഗരസഭ പരിധിയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ നഗരസഭയിലെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നതും ആദ്യ പ്രാവശ്യം 10000/- രൂപ പിഴ ചുമത്തുന്നതും രണ്ടാമതും ശ്രദ്ധയിൽപ്പെടുന്ന പക്ഷം 25000/- രൂപ പിഴ ചുമത്തുന്നതും, വീണ്ടും പരിശേധന നടത്തുന്ന പക്ഷം പ്ലാസ്റ്റിക് പിടിച്ചെടുത്താൽ 50000/- രൂപ പിഴ ചുമത്തി ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും എന്ന് പൊതുജനങ്ങളെ ആറ്റിങ്ങൽ നഗരസഭ സെക്രട്ടറി അറിയിക്കുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പരിശോധിക്കുവാൻ OSTE നടപടി സ്വീകരിച്ചിട്ടുള്ളതാണെന്നും നഗരസഭ അറിയിച്ചു.



















