വര്‍ക്കല: പുന്നമൂടിന് സമീപം പോലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. എസ്.ഐ അടക്കം ഒമ്പത് പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ. മാരായ മനോജ്, ബിജു, സി.പി.ഒ. മാരായ പ്രശാന്ത്, റാംക്രിസ്റ്റ്യന്‍, ഹരികൃഷ്ണന്‍, ശ്യാംലാല്‍, ഷജീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എ.എസ്.ഐ. മനോജിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

പുന്നമൂട് റെയില്‍വേ പുറമ്പോക്ക് കോളനിയില്‍ ബുധനാഴ്ച 7.30-ഓടെയായിരുന്നു
സംഭവങ്ങളുടെ തുടക്കം. കോളനിയില്‍ ഒരു സംഘം മദ്യപിച്ച് ബഹളം
ഉണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. രാഹുലും രണ്ട്
പോലീസുകാരും സ്ഥലത്തെത്തിയത്. ഇതോടെ അവിടെയുണ്ടായിരുന്ന പത്തോളംപേര്‍ പോലീസിനെ ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലവാസികളായ സ്ത്രീകള്‍ തടസ്സം നിന്നു. അക്രമികളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിനെ വീണ്ടും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി. എസ്.ഐ യുടെ മാല വലിച്ചു പൊട്ടിക്കുകയും നെഞ്ചിലും ശരീരഭാഗങ്ങളിലും പരിക്കേല്‍പ്പിക്കുകയും
ചെയ്തു. പരിക്കേറ്റ പോലീസുകാര്‍ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സതേടി. അക്രമിസംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അക്രമം നടത്തിയ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തതായി വര്‍ക്കല ഇന്‍സ്‌പെക്ടര്‍ എസ്.സനോജ് പറഞ്ഞു.



















