മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ രാഹുൽഗാന്ധി 2019 ലെ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ പ്രസംഗിച്ചു എന്നാണ് കേസ്.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് എന്തുകൊണ്ട്, ഇതാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഭാഗം. രാഹുൽഗാന്ധിക്ക് അപ്പീൽ നൽകുവാനായി 30 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്.



















