തിരുവനന്തപുരം: ശബരിമല വരുമാനം ഇത്തവണ സർവകാല റെക്കോഡിൽ. ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. നാണയങ്ങള്‍ ഇനിയും എണ്ണാൻ ബാക്കിയുണ്ട്. ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 മുതൽ നാണയങ്ങൾ വീണ്ടും എണ്ണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യന്ത്ര സഹായത്തോടെ നാണയങ്ങൾ എണ്ണുക സാധ്യമല്ല. ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് ചെലവ്. ഇത്തവണ ശബരിമലയിൽ അനുഭവപെട്ട തിരക്ക് സ്വാഭാവികം മാത്രം. എത്തിയതിൽ 20 ശതമാനം ഭക്തർ കുട്ടികളായിരുന്നു. തീർത്ഥാടനവുമായി ബന്ധപ്പെട്ട പരാതികളെല്ലാം പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ശബരിമലയിലെ വരുമാനം 151 കോടി രൂപയായിരുന്നു. വരുമാനത്തിൽ 40 ശതമാനമാണ് ബോർഡിന്റെ ചെലവ്. കാണിക്കയായി ലഭിച്ച നാണയത്തിന്റെ നാലിലൊന്ന് മാത്രമാണ് എണ്ണിത്തീർന്നത്. 20 കോടിയിലധികം രൂപയുടെ നാണയം കിട്ടിയിലെന്നാണ് വിലയിരുത്തൽ. എണ്ണൽ പൂർത്തിയാകുന്നതോടെ തുക വീണ്ടും ഉയരും. ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും ഫെബ്രുവരി അഞ്ച് മുതൽ നാണയങ്ങൾ എണ്ണി തുടങ്ങുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ വ്യക്തമാക്കിയത്.


















