അടിച്ചൊതുക്കി, എറിഞ്ഞ് തകര്‍ത്തു! ഗുജറാത്ത് പ്ലേ ഓഫിന് അരികില്‍

May 10, 2026

ജയ്പുര്‍: ഐപിഎല്ലില്‍ പ്ലേ ഓഫിനു തൊട്ടരികിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിനു തകര്‍ത്ത് തുടരെ നാലാം പോരാട്ടം ജയിച്ചാണ് ഗുജറാത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാന്റെ പോരാട്ടം 16.3 ഓവറില്‍ 152 റണ്‍സില്‍ അവസാനിച്ചു.

റിയാന്‍ പരാഗിനു പരിക്കേറ്റതിനെ തുടര്‍ന്നു യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ നയിച്ചത്. ടോസ് നേടി അവര്‍ ഗുജറാത്തിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഗുജറാത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു.

ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഗില്‍ 44 പന്തില്‍ 3 സിക്‌സും 9 ഫോറും സഹിതം 84 റണ്‍സ് വാരി. സായ് 36 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 55 റണ്‍സും അടിച്ചെടുത്തു.

നാലാമനായി എത്തിയ വാഷിങ്ടന്‍ സുന്ദര്‍ 20 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 37 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. രാഹുല്‍ തേവാടിയ 4 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാനായി വൈഭവ് സൂര്യവംശി 16 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 36 റണ്‍സ് അതിവേഗം അടിച്ചെടുത്തെങ്കിലും യശസ്വി ജയ്‌സ്വാള്‍ 3 റണ്‍സുമായി മടങ്ങി.

രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 25 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 38 റണ്‍സെടുത്തു. ധ്രുവ് ജുറേല്‍ 10 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും താരം 24 റണ്‍സുമായി മടങ്ങി. മറ്റാരും കാര്യമായി തിളങ്ങിയില്ല.

ഗുജറാത്തിനായി റാഷിദ് ഖാന്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

cake tower new
LATEST NEWS

തമിഴകത്ത് ‘വിജയ്’ യുഗം: ദളപതിയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; ചെന്നൈയിൽ ചരിത്രപരമായ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം...