തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 17 ഇടങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറിൽ കൂടുതലാണ്. പാലക്കാടാണ് പട്ടികയിൽ രണ്ടാമത്. 26 ഹോട്ട് സ്പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ നിന്ന് മാത്രം 641 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കിൽ പത്തോ അതിൽ കൂടുതലോ കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.



















