തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ

Jun 4, 2026

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അവഗണനയാണ് രോഗിയുടെ മുറിവിൽ പുഴുവരിക്കാൻ കാരണമായതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനോ, വീണ്ടും ഡ്രസ് ചെയ്യാനോ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അടിയന്തിര നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി വീണ്ടും ഒരു ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന് കഴിഞ്ഞ മാസം 28-നാണ് ബൈക്ക് അപകടത്തിൽ പരിക്കേൽക്കുന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കാലിൽ കമ്പിയിടാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസത്തോളം ഐസിയുവിലായിരുന്ന രാജേന്ദ്ര പ്രസാദിനെ പിന്നീട് ജനറൽ വാർഡിലേക്ക് മാറ്റി. വാർഡിലേക്ക് മാറ്റിയ ശേഷമാണ് കാലിലെ മുറിവിൽ പുഴുവരിക്കുന്നത് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ അത് കാര്യമാക്കിയില്ലെന്നും രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചതിനെ തുടർന്ന് മാത്രമാണ് രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായത്.

സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ വിഷയത്തിൽ നേരിട്ട് ഇടപെടുകയും അടിയന്തിരമായി അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, ഓർത്തോ-സർജിക്കൽ വിഭാഗം മേധാവികൾ (HOD) എന്നിവരടങ്ങിയ കമ്മിറ്റിയോടാണ് 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടത്. ഈ സമിതി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ ഡ്യൂട്ടി ഡോക്ടർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

cake tower new
LATEST NEWS
‘ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കി’;ഡിജിപിക്ക് പരാതിയുമായി മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ്

‘ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കി’;ഡിജിപിക്ക് പരാതിയുമായി മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ്

തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ 'ബിര്‍ണാണി ശങ്കു'വിനെ കോണ്‍ഗ്രസ് നേതാവ്...