വർക്കലയിൽ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളികൾ പോലീസ് പിടിയിൽ. ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ യുവാവിനെ വഴിമധ്യേ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അതിനു ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വർക്കല അയിരൂർ ഇക്കഴിഞ്ഞ 29 തീയതി രാത്രി 10.30മണിയോടെ ആയിരുന്നു സംഭവം.
വർക്കല പാളയംകുന്ന് കടവുങ്കര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാളയംകുന്ന് സ്വദേശിയായ അക്ഷയ് മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് തടഞ്ഞുനിർത്തിയ മൂന്ന് അംഗസംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കും ദേഹത്തും പൊതിരെ അടിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ജോബിനും സംഘവും ഒളിവിൽ പോയിരുന്നു. ഒന്നാം പ്രതി ചാവടിമുക്ക് സ്വദേശിയായ ജോബിൻ, രണ്ടാം പ്രതി അയിരൂർ സ്വദേശിയായ 19 വയസ്സുള്ള ദേവനാരായണൻ എന്നിവരാണ് ഒളിവിൽ താമസിക്കവേ അയിരൂർ പോലീസിന്റെ പിടിയിലായത്. അയിരൂർ എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


















