ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ നിന്നും ഓട്ടോറിക്ഷ മോഷണം ചെയ്ത ഇടുക്കി ജില്ലയിലെ തൊടുപുഴ ഉടമ്പന്നൂർ വില്ലേജിൽ കളപ്പുരക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ ഷാജിയാണ് അറസ്റ്റിലായത്. ഈ മാസം മൂന്നാം തീയതി രാവിലെ വലിയകുന്ന് താലൂക്ക് ആശുപത്രിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ആറ്റിങ്ങൽ സ്വദേശിയായ ശ്രീഹരിയുടെ ഓട്ടോറിക്ഷയാണ് ഇയാൾ മോഷണം ചെയ്തെടുത്തത്.
പാർക്കിംഗ് ഏരിയയിൽ കറങ്ങി നടന്ന് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷണം ചെയ്തെടുക്കലാണ് ഇയാളുടെ രീതി. കേരളത്തിലുടനീളം പത്തോളം വാഹനം മോഷണ കേസിലെ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച വാഹനവുമായി മൂവാറ്റുപുഴയിൽ ഒളിവിൽ ആയിരുന്ന പ്രതിയെ രഹസ്യവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ് ഐ അഭിലാഷ്, എ എസ് ഐ രാജീവൻ, സിപിഒ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

















