വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഏഴുവരെ നീട്ടി

Jun 3, 2022

seena

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഏഴുവരെ നീട്ടി. വിജയ് ബാബു ഇന്ത്യയിലേക്കു മടങ്ങിയെത്തി ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായെന്നു സർക്കാർ അറിയിച്ചു. പരാതിക്കു മറുപടി പറയാൻ ഹർജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥൻ അവസരം നൽകുന്നുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് അറിയിച്ചതിനെ തുടർന്നാണു കോടതി ഏഴുവരെ സമയം അനുവദിച്ചത്.

ഹർജി ഏഴിനു വീണ്ടും പരിഗണിക്കും. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയുമായി സമൂഹമാധ്യമങ്ങൾ വഴി ഉൾപ്പെടെ ആശയവിനിമയം നടത്താനോ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയുടെ രണ്ടു ഫോണുകൾ സൈബർ ഫൊറൻസിക് പരിശോധനകൾക്കു വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ പരാതി വ്യാജമാണെന്ന നിലപാടാണു വിജയ് ബാബു ഇന്നലെയും തുടർന്നത്. എന്നാൽ രണ്ടു ദിവസത്തെ മൊഴികളിൽ പൊരുത്തക്കേട് ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. നടിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ഉള്ളതാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഉപദ്രവിച്ചതിനുള്ള തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ വിജയ് ബാബു പതറി. വ്യാജ വാഗ്ദാനങ്ങൾ നൽകിയാണു നടിയെ വിജയ് ബാബു കബളിപ്പിച്ചു കൂടെ നിർത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...