ഇടവ: വെൺകുളം ശാസ്താംനടയിൽ വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 അടി പൊക്കമുള്ള കൂറ്റൻ വാട്ടർടാങ്ക് പൊളിക്കുന്നതിനിടയിൽ അതിഥി തൊഴിലാളിക്ക് കാലിനു പരിക്കുപറ്റി ബോധരഹിതനായി. വർക്കല ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, എം. അനിരുദ്ധൻ, ഫയർ ഓഫീസർമാരായ വിപിൻ, രാംലാൽ, നൗഷാദ്, നജീം, മുരളീധരൻ പിള്ള എന്നിവർ ചേർന്ന് വെസ്റ്റ് ബംഗാൾ സ്വദേശിയായ 36 വയസ്സുള്ള വിപ്ലവ വർമനെ ടാങ്കിനു മുകളിൽ നിന്നും നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ വളരെ സഹാസപ്പെട്ട് താഴെയിറക്കി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇത്തരം ടാങ്കുകൾ പൊളിക്കുമ്പോൾ മതിയായ സുരക്ഷ ഒരുക്കേണ്ടതാണെന്ന് ഫയർഫോഴ്‌സ് കോൺട്രാക്ടർക്കു നിർദ്ദേശം നൽകി.


















