ചിറയിൻകീഴ്: മുതലപൊഴി, ഹാർബറിൽ കായലിൽ വീണ് കാണാതായ മൽസ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ പ്രവീൻ എന്ന് വിളിക്കുന്ന തോമസ് (37) ആണ് മരിച്ചത്. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഫിഷറീസ് വാർഡന്മാർ കരയ്ക്കെത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്‌കൂബ സംഘവും മത്സ്യതൊഴിലാളികളും ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിൽ വെളിച്ച കുറവിനെ തുടർന്നാണ് ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ചത്. ഇന്നലെ വൈകുന്നേരം 5:30 മണിയോടെയാണ് അപകടം. താഴംപള്ളി ലേല ഹാളിന് സമീപം കായലിൽ മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കാനായി പോയതായിരുന്നു. ഇയാളോടൊപ്പം മറ്റ് മൂന്ന് തൊഴിലാളികൾ കൂടി വള്ളത്തിലുണ്ടായിരുന്നു. ഈ സമയത്ത് അപസ്മാരം അനുഭവപ്പെട്ട് തോമസ് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് തോമസ് ജോലിക്കെത്തിയത്.



















