18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ സ്ഥാനാർഥിയായാണ് ഓം ബിർള മത്സരിച്ചത്. ഓം ബിർളയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ സഭ പാലാക്കി. പ്രതിപക്ഷം ബാലറ്റ് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റ് പ്രമേയങ്ങൾ വോട്ടിന് പരിഗണിച്ചില്ല. തുടർച്ചയായ രണ്ടാം തവണയാണ് ഓം ബിർള ലോക്സഭാ സ്പീക്കറാകുന്നത്. 17ാം ലോക്സഭയുടെ അധ്യക്ഷനും ഓം ബിർള തന്നെയായിരുന്നു
ഇന്ത്യ സഖ്യം മാവേലിക്കര എംപി കൊടിക്കുന്നിലിനെയാണ് സ്പീക്കർ സ്ഥാനാർഥിയായി നിർത്തിയിരുന്നത്. ഓം ബിർളയുടെ പേര് നിർദേശിച്ച് 13 പ്രമേയങ്ങളാണ് എത്തിയിരുന്നത്. കൊടിക്കുന്നിലിന്റെ പേര് നിർദേശിച്ച് 3 പ്രമേയങ്ങളെത്തി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ചേർന്ന് ഇരിപ്പടത്തിലേക്ക് നയിച്ചു.


















