വര്‍ക്കല ലീനാമണി കൊലക്കേസ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്ക്

വര്‍ക്കല ലീനാമണി കൊലക്കേസ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ഒളിവിലാണ്.

ഇന്നലെ വര്‍ക്കലയിലാണ് ദാരുണ സംഭവമുണ്ടായത്. അയിരൂര്‍ സ്വദേശി ലീനാമണിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ രഹീനയ്ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ലീനാമണിയെ ആക്രമിക്കുമ്പോള്‍ രഹീനയും അവിടെയുണ്ടായിരുന്നു. മറ്റ് മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും വ്യക്തമാക്കി.

യുവാവിന്റെ ദുരൂഹ മരണം കൊലപാതകം; കറിക്കത്തിക്കു കുത്തിയെന്ന് സമ്മതിച്ച് ഭാര്യ

യുവാവിന്റെ ദുരൂഹ മരണം കൊലപാതകം; കറിക്കത്തിക്കു കുത്തിയെന്ന് സമ്മതിച്ച് ഭാര്യ

തൃശൂർ: വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നിഷ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി തർക്കമുണ്ടാവുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവക്കാരിയായ ഭാര്യ നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്നു വിനോദ്. ഇരുവരും ഇതേചൊല്ലി കലഹിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം ജോലി കഴിഞ്ഞെത്തിയ വിനോദ്, നിഷ ഫോൺ ചെയ്യുന്നതിനെ ചോദ്യം ചെയ്തു. ഫോൺ ആവശ്യപ്പെട്ട വിനോദിന് നിഷ ഫോൺ നൽകിയില്ല. ബലപ്രയോ​ഗത്തിലൂടെ നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ നിഷ സമീപത്തിരുന്ന കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലേക്ക് ഇരുന്നു. പെട്ടെന്ന് തന്നെ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ വിനോദിന് ആന്തരിക രക്തസ്രാവമുണ്ടാവുകയും തളർന്നു പോവുകയുമായിരുന്നു. രക്തം നിൽക്കാത്തതിനാൽ നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ഇയാൾ മരണപ്പെട്ടു.

വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു. പോസ്റ്മാർട്ടത്തിൽ കൊലപാതക സാധ്യത കണ്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിഷ കുറ്റം സമ്മതിക്കുകയായിരുന്നു.

മോഹൻദാസ് (68) അന്തരിച്ചു

മോഹൻദാസ് (68) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ മേൽക്കോണത്തു വിളയിൽ വീട്ടിൽ മോഹൻദാസ് (ബാബു -68, റിട്ട. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്) അന്തരിച്ചു.

ഭാര്യ: സേതുലക്ഷ്മി.
മക്കൾ: അശ്വതി (വെട്ടത്തൂർ. ജി.എച്ച്. എസ്. എസ്.), ശംഭുരാജ്‌ (സിവിൽ പോലീസ് ഓഫീസർ ).
മരുമക്കൾ: വിനോദ്കുമാർ (ഗവ. ഹൈസ്കൂൾ, കാപ്പ് ), ആർച്ചതിലക്.

ജെ. ശാരദ അമ്മ (86) അന്തരിച്ചു

ജെ. ശാരദ അമ്മ (86) അന്തരിച്ചു

ആറ്റിങ്ങൽ മാമം ശാരദാ നിവാസിൽ മഹാദേവ ആട്ടോ മൊബൈൽസ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ആർ. അപ്പുക്കുട്ടൻ നായരുടെ സഹധർമ്മിണി ജെ. ശാരദ അമ്മ (86) അന്തരിച്ചു.

മക്കൾ: എസ്.എ സുരേഷ് (റിട്ടയേർഡ് കയർഫെഡ്), എസ്.എ സുധ, എസ് എ സുനിൽ, എസ്.എ സുഭാഷ്.
മരുമക്കൾ: അംബിക സുരേഷ്, ശ്രീകല സുനിൽ, മായ സുഭാഷ്, പരേതനായ കെ.എസ് രവീന്ദ്രൻ പിള്ള.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്

കണ്ണൂരില്‍ ബാറില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂരില്‍ ബാറില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ചിറക്കല്‍ കീരിയാടു ബുഖാരി മസ്ജിദിനു സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി പി റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കാട്ടാമ്പള്ളി കൈരളി ബാറിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ടു വയറിനു കുത്തേല്‍ക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന ആള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒറ്റയ്ക്കു മദ്യപിക്കുകയായിരുന്ന റിയാസിനെ അന്വേഷിച്ചു പ്രതിയെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി ബാറിലെത്തുകയും വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും മയ്യില്‍ പൊലീസ് പറഞ്ഞു.