ഡി ഉണ്ണികൃഷ്ണൻ അന്തരിച്ചു

ഡി ഉണ്ണികൃഷ്ണൻ അന്തരിച്ചു

ആറ്റിങ്ങൽ സ്പോർട്സിന്റെ ഇതിഹാസമായിരുന്ന ഡി ഉണ്ണികൃഷ്ണൻ അന്തരിച്ചു.
ആറ്റിങ്ങൽ വലിയകുന്ന് ചിത്രജ്യോതിയിൽ ഡി ഉണ്ണികൃഷ്ണന് 90 വയസ്സായിരുന്നു.

സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയതിനുശേഷം ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: രമാഭായ് ഉണ്ണികൃഷ്ണൻ( ആദ്യകാല സ്പോർട്സ് താരം).
മക്കൾ : ഗിരിജവല്ലഭരാജ്കുമാർ (യുഎസ്എ),
ഉമാഅശ്വതി( യുകെ ).
മരുമക്കൾ : പ്രിയ ( യു എസ് എ ) , പ്രവാസ്( യുകെ )

ആറ്റിങ്ങൽ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ ദാമോദരൻ വക്കീലിന്റെ മകനാണ് ഡി ഉണ്ണികൃഷ്ണൻ.
സിപിഎം നേതാവും ആറ്റിങ്ങൽ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ഡി ജയറാം അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്.
ആറ്റിങ്ങൽ മേഖലയിലെ സ്പോർട്സിന്റെ എക്കാലത്തെയും പ്രമുഖ സംഘാടകനും ജേതാവുമായിരുന്നു ഡി ഉണ്ണികൃഷ്ണൻ.
കേരളത്തിലെ സ്പോർട്സ് രംഗത്തെയാകെ ഒരുകാലത്ത് നയിച്ചിരുന്ന ആറ്റിങ്ങൽ അമച്വർ അത്ത്ലറ്റിക് അസോസിയേഷൻ്റെ സ്ഥാപക ജനറൽ സെക്രട്ടറിയാണ് ഡി ഉണ്ണികൃഷ്ണൻ.
കേരളത്തിലെ കായിക മേഖലയ്ക്ക് ആറ്റിങ്ങലിന്റെ പാരമ്പര്യവും ചരിത്രവും പ്രാധാന്യവും വിളിച്ചറിയിച്ച തേരാളിയായിരുന്നു ഡി ഉണ്ണികൃഷ്ണൻ.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ സ്ഥാപനത്തിനു വേണ്ടി പ്രയത്നിച്ച ആളാണ് ഡി ഉണ്ണികൃഷ്ണൻ.

സർക്കാർ സർവീസിൽ ജില്ല ട്രഷറി ഓഫീസർ ആയിട്ടാണ് അദ്ദേഹം റിട്ടയർ ചെയ്തത്. റിട്ടയർ ചെയ്തതിനു ശേഷം അദ്ദേഹം സ്പോർട്സിനായി സേവനം അർപ്പിച്ചിരുന്നു.

പ്രതിഷേധം; പ്രതിസന്ധിയിലായി കർഷകർ, പ്രതിരോധ കുത്തിവെപ്പിന്റെ സാധ്യത തേടണമെന്ന് ആവശ്യം

പ്രതിഷേധം; പ്രതിസന്ധിയിലായി കർഷകർ, പ്രതിരോധ കുത്തിവെപ്പിന്റെ സാധ്യത തേടണമെന്ന് ആവശ്യം

ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് കോഴി-താറാവ് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. എട്ട് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ജീവിതം പ്രതിസന്ധിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും നിരോധനം ഏർപ്പെടുത്തുന്നതുമല്ല പ്രതിരോധ കുത്തിവെപ്പിന്റെ സാധ്യതകളാണ് സർക്കാർ തേടേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിലുള്ള വന്‍കിട വ്യാപാരികളെ സഹായിക്കാനാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതെന്നും വളര്‍ത്തല്‍ നിരോധിക്കുന്നതെന്നുമാണ് ആക്ഷേപം. താറാവ് കൃഷിക്ക് നിരോധനം കൊണ്ടു വരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി.

കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ പി എച്ച് ഡി നേടി ആറ്റിങ്ങൽ സ്വദേശിനി

കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ പി എച്ച് ഡി നേടി ആറ്റിങ്ങൽ സ്വദേശിനി

കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ പി എച്ച് ഡി നേടിയ ജെ. എ. ഗീതാരാജ്. ആറ്റിങ്ങൽ സൗപർണ്ണികയിൽ എസ്. ജോണിൻ്റെയും അനിതയുടെയും മകളാണ്. ഭർത്താവ്: ശ്രീജിത്ത് ലാൽ (സൈബർ സെക്യൂരിറ്റി ആർക്കിടെക്റ്റ്, ബേക്കർ ഹ്യൂഗ്‌സ്‌)

കേന്ദ്ര ബജറ്റിലെ വിവേചനപരമായ നിലപാട്: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

കേന്ദ്ര ബജറ്റിലെ വിവേചനപരമായ നിലപാട്: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെൻ്റിന് അകത്തും പുറത്തും ഇന്ന് പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊന്നും നൽകിയില്ലെന്നാണ് വിമ‍ർശനം ഉന്നയിക്കുന്നത്. ഇന്ന് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ കക്ഷികൾ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അടക്കം സാന്നിധ്യത്തിൽ പ്രതിഷേധിച്ചു.

കേരളത്തെ അവഗണിച്ചതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാര്‍ പാര്‍ലമെൻ്റിന് പുറത്ത് പ്രത്യേകം പ്രതിഷേധിച്ചു. പിന്നീട് ലോക്സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. എന്നാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്താനാകില്ലെന്ന് സ്പീക്കർ ഓം ബിർളയും കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവും നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്ര ബജറ്റിൽ താങ്ങ് വില കിട്ടിയത് ക‍ർഷകർക്കല്ലെന്നും ബിഹാറിലെയും ആന്ധ്രയിലെയും ഘടകകക്ഷികൾക്കാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിമ‍ർശിച്ചു.

‘അർജുനായുള്ള തെരച്ചിലിൽ തൃപ്തരാണ്, കണ്ടെത്താനാകുമെന്ന പ്രതിക്ഷയുണ്ട്’; ബന്ധു ജിതിൻ

‘അർജുനായുള്ള തെരച്ചിലിൽ തൃപ്തരാണ്, കണ്ടെത്താനാകുമെന്ന പ്രതിക്ഷയുണ്ട്’; ബന്ധു ജിതിൻ

അർജുനായി ഷിരൂരിൽ നടക്കുന്ന തെരച്ചിലിൽ തൃപ്തരെന്ന് ബന്ധു ജിതിൻ. കൂടുതൽ സംവിധാനങ്ങൾ എത്തിയാൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതിക്ഷയുണ്ട്. കൂടുതൽ സംവിധാനങ്ങൾ എത്തിക്കണം. ശുപാപ്തി വിശ്വാസമുണ്ടെന്നും ജിതിൻ പ്രതികരിച്ചു. ഇതിനിടെ തിരച്ചിൽ അവസാനിപ്പിച്ചാൽ രാജ്യ വ്യാപകമായി ലോറികൾ പണിമുടക്കി പ്രതിഷേധിക്കുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി.

അർജുനായുള്ള തെരച്ചിൽ ഒമ്പതാം ദിവസം പുരോഗമിക്കുമ്പോഴും പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. ആധുനിക സംവിധാനങ്ങൾ ഉള്ള മിഷനുകൾ എത്തുന്നതോടെ അർജുനെ കണ്ടെത്താൻ ആകുമെന്ന് കുടുംബം വിശ്വസിക്കുന്നു. കോഴിക്കോട് സേവ് അർജുൻ ഫോറത്തിന്റെ നേതൃത്വത്തിൽ ലോറി ഉടമകളും തൊഴിലാളികളും നാട്ടുകാരും കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അർജുനെ കണ്ടെത്തും വരെ തിരച്ചിൽ നടത്തണമെന്ന് ലോറി ഉടമകൾ ആവശ്യപ്പെട്ടു.

ദേശീയപാത അതോരിറ്റിക്ക് സംഭവിച്ച വിഴ്ചയുടെ ഇരയാണ് അർജുനെന്നും ഇനി ഒരപകടത്തിന് വഴിവെക്കാതെ നടപടി സ്വീകരിക്കണമെന്നും ലോറി ഉടമകളും തൊഴിലാളികളും പറയുന്നു. അതേസമയം നദിയിൽ ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യന്ത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്. നേരത്തെ സാങ്കേതിക തകരാറിനെ തുടർന്ന് ബൂം യന്ത്രം എത്തിക്കുന്നത് വൈകിയിരുന്നു.