പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാര്‍ക്കും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇതിലൊരാളുടെ ആരോഗ്യനില വല്ലാതെ വഷളാവുകയും തുടര്‍ന്ന് വിമാനത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടിയും വന്നു. സംഭവത്തില്‍ എയര്‍ലൈന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.45 നാണ് ബി.എ 276 വിമാനം പുറപ്പെട്ടത്. 10 മണിക്കൂറും 35 മിനിറ്റുമാണ് യാത്രാ സമയം. യാത്രയ്ക്ക് തലേന്ന് രാത്രി മൂന്ന് പൈലറ്റുമാരും എയര്‍ലൈന്‍ ക്രമീകരിച്ച ഹൈദരാബാദിലെ പതിവ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. യാത്ര തുടങ്ങുന്നതിന് മുമ്പ് ഇവര്‍ ഹോട്ടല്‍ ലോഞ്ചില്‍ നിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. 30,000 അടി ഉയരത്തില്‍ വെച്ച് പൈലറ്റുമാരില്‍ ഒരാളുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് അടിയന്തരമായി ഓക്‌സിജന്‍ നല്‍കേണ്ടിവരികയും ചെയ്തു. ലണ്ടനില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ടല്‍ ലോഞ്ചിലെ പ്രഭാതഭക്ഷണത്തിനൊപ്പം മറ്റൊരു കമ്പനിയുടെ കുപ്പിവെള്ളവും പൈലറ്റുമാര്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് രണ്ട് പൈലറ്റുമാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നെങ്കിലും ഇവരുടെ നില അത്ര ഗുരുതരമായിരുന്നില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് വിമാനം നിയന്ത്രിച്ച് ലണ്ടന്‍ ഹിത്രൂ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ല്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.05-ഓടെ സുരക്ഷിതമായി ഇറക്കിയത്. ഇവരെയും പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

‘ഇനിയും ഇങ്ങനെ തുടരാനാവില്ല’; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതി

‘ഇനിയും ഇങ്ങനെ തുടരാനാവില്ല’; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതി

ഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുണ്ടാകുന്ന തെറ്റുകള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ജഡ്ജിമാരായ പി എസ് നരസിംഹ, അലോക് അരാദേ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയം ഈ രീതിയില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്നു പറഞ്ഞ കോടതി വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിരന്തരം വിലയിരുത്തുമെന്നും കേന്ദ്രത്തോടു പറഞ്ഞു.

പരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാക്കുമ്പോള്‍ എങ്ങനെയാണ് ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുക എന്ന് പറയാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കേസ് ജൂലൈ 27ന് കോടതി വീണ്ടും പരിഗണിക്കും.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം പരീക്ഷാ ചോദ്യങ്ങള്‍ ചോരുന്നത് തടയാന്‍ കൂടുതല്‍ കര്‍ക്കശമായ നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച ഭേദഗതികള്‍ ചര്‍ച്ച ചെയ്തേക്കും. സംഘടിതമായി പരീക്ഷാ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ നിലവിലുള്ളതിനേക്കാള്‍ കടുത്ത ശിക്ഷയും വന്‍തുക പിഴയും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2024-ല്‍ പാസാക്കിയ പബ്ലിക് എക്സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ടില്‍ ഭേദഗതികള്‍ വരുത്തിയാണ് നിയമം കൂടുതല്‍ ശക്തമാക്കുക.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RU 227527 (KOLLAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RU 107023 (PAYYANNUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപRY 561270 (PALAKKAD) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

Consolation Prize Rs.5,000/-

(Remaining all series)

RN 227527

RO 227527

RP 227527

RR 227527

RS 227527

RT 227527

RV 227527

RW 227527

RX 227527

RY 227527

RZ 227527

4th Prize Rs.5,000/-(Last four digits to be drawn 19 times)

0382 1103 1314 1720 2234 2813 3512 4192 4519 4561 4920 6916 6930 7006 7065 7315 8192 8856 9968

5th Prize Rs.2,000/-(Last four digits to be drawn 6 times)0823 4662 4812 4927 5609 5931

6th Prize Rs.1,000/-

(Last four digits to be drawn 25 times)

7th Prize Rs.500/-

(Last four digits to be drawn 76 times)

8th Prize Rs.200/-(Last four digits to be drawn 92 times)…

9th Prize Rs.100/-(Last four digits to be drawn 144 times)…

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

കമ്പോടിയ: യുവാക്കളുടെ ബന്ധുക്കൾ മുരളീധരനെ കണ്ട് നിവേദനം നൽകി

കമ്പോടിയ: യുവാക്കളുടെ ബന്ധുക്കൾ മുരളീധരനെ കണ്ട് നിവേദനം നൽകി

കമ്പോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളുടെ അമ്മമാർ വി. മുരളീധരൻ എംഎൽഎയെ കണ്ട് നിവേദനം നൽകി. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ ഒപ്പമുണ്ടായിരുന്നു.

അഞ്ചുതെങ്ങ് മാമ്പള്ളി ഓലു വിളാകം അരുൺ ലിയോൺ (26) ന്റെ അമ്മ മേരിക്കുട്ടിയും, അഞ്ചുതെങ്ങ് പള്ളിപ്പുരയിടം അമൻ ജെറോം (27) ന്റെ അമ്മ മറിയ കുട്ടിയുമാണ് നിവേദനം നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് 19 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് കമ്പോഡിയയിൽ കുടുങ്ങി ക്കിടക്കുന്നതായ് മൊബൈൽ സന്ദേശം ലഭിച്ചത്. ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണ്, മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ വർഗ്ഗീസ് (27) ഭാര്യ
ആൻസി മറിയ (22) ഭാര്യ സഹോദരൻ ആന്റണി എഡ്വിൻ (24) എന്നിവർ ഉൾപ്പെടുന്നു.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരാണ് ബാക്കിയുള്ളവർ. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതാ യാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റുഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്.

ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോഡിയയിൽ കുടുങ്ങുന്നത്. വ്യാജ തൊഴിൽ റിക്രൂ ട്ട്മെന്റ് ഏജന്റ്റിൻ്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കമ്പോഡിയയിൽ കുടുങ്ങിയത്. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരുന്ന വി. മുരളീധരൻ്റെ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാ നുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.

തിരു: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരു: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്കെന്ന് സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോര്‍ച്ച ഉണ്ടായെന്ന് സംശയിക്കുന്നത്. രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോണ്‍ ഒബ്‌സര്‍വേറ്ററി വാര്‍ഡ് ആണ്.

ഉച്ചയോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശ്വാസതടസവും ബുദ്ധിമുട്ടും നേരിട്ടപ്പോഴാണ് വിവരമറിഞ്ഞത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. വിദഗ്ധര്‍ ഉടന്‍ എത്തി പരിശോധന നടത്തും.

ഡി. ലളിതമ്മ (88) അന്തരിച്ചു

ഡി. ലളിതമ്മ (88) അന്തരിച്ചു

ആറ്റിങ്ങൽ: കൃഷിഭവന് സമീപം വിശ്വം വീട്ടിൽ (വി.ആർ.എ:75) ഡി. ലളിതമ്മ (റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ്) (88) അന്തരിച്ചു.

ഭർത്താവ്: പരേതനായ വിശ്വനാഥൻ പിള്ള (റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ്). മക്കൾ: എൽ ഗിരിജ കുമാരി, എൽ രമ കുമാരി, എൽ പ്രസന്ന കുമാരി (റിട്ടയേർഡ് ഗവ:പ്രസ്, തിരുവനന്തപുരം), എൽ അനിത കുമാരി (പൊതുമരാമത്ത് വകുപ്പ്), പരേതനായ വി വിജയ കുമാർ (റിട്ടയേർഡ് നേവി).
മരുമക്കൾ: എം ബിന്ദു, ബി മോഹനൻ പിള്ള, ഇന്ദു ശേഖർ, ബി മോഹനൻ പിള്ള, ബി വിജയകുമാർ.
സഞ്ചയനം: തിങ്കളാഴ്ച 7.15 ന്