അനുസ്മരണ യോഗം സംഘടിപ്പിച്ചു

അനുസ്മരണ യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ സ്ഥാപക പ്രസിഡൻ് അന്തരിച്ച വി. സദാശിവൻപിള്ളയെ അനുസ്മരിച്ച് ആറ്റിങ്ങൽ ഇന്ദിരാജി സ്കൊയറിൽ അനുശോചനയോഗം ചേർന്നു. ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. എക്കോ വർക്കിംഗ് പ്രസിഡൻ്റ് കെ. അനന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.സാബു, പി. ജയചന്ദ്രൻ നായർ, കെ. മാധവൻ പിള്ള എന്നിവർ അനുസ്മരിച്ചു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു

ചിറയിൻകീഴ്: വനിതശിശുവികസന വകുപ്പിന്റെ കീഴിൽ ചിറയിൻകീഴ് ഐസിഡിഎസിന്റെ പരിധിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു നിയമനത്തിനായി അഞ്ചുതെങ്ങ് പഞ്ചായത്തിലെ സ്ഥിരം താമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വർക്കർ തസ്തികയിലേക്കു പത്താം ക്ലാസാണ് യോഗ്യത. ഹെൽപ്പർ തസ്തികയ്ക്കു എഴുത്തും വായനയും അറിഞ്ഞിരിക്കണം. നേരത്തെ താൽക്കാലികമായി സമാന തസ്തികയിൽ പ്രവർത്തിച്ചിട്ടുള്ളവർ അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയുടെ മാതൃക ചിറയിൻകീഴ് ഐസിഡിഎസ് ഓഫിസിൽ നിന്നു ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 15 വൈകിട്ടു അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0470–2646512.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ കുഞ്ഞു മരിച്ചു. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചത്.

അഞ്ചുതെങ്ങിൽ ഡങ്കിപ്പനി മരണം

അഞ്ചുതെങ്ങിൽ ഡങ്കിപ്പനി മരണം

അഞ്ചുതെങ്ങിൽ ഡങ്കിപ്പനി മരണം. അഞ്ചുതെങ്ങ് തോട്ടരികത്ത് വീട്ടിൽ പരേതരായ സുകുമാരൻ സുഭദ്ര ദമ്പതികളുടെ മകൻ സന്തോഷ്‌ കുമാർ (ഉണ്ണി) (56) ആണ് മരണമടഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കടുത്ത പനി ബാധിച്ച് ക്ഷീണിതനായ നിലയിലായിരുന്നു, പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 9:30 ഓടെ താമസസ്ഥലത്ത് കിടക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചുതെങ്ങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോബർട്ട് ആൻഡ്‌ കമ്പനി ഫിഷ് കമ്മീഷൻ ഏജന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു. കമ്പനിയിൽ തന്നെയായിരുന്നു താമസം.

എം കോം മികച്ച മാർക്കോടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ സന്തോഷ്‌കുമാർ വളരെക്കാലം അഞ്ചുതെങ്ങ് പോസ്റ്റ്‌ ഓഫീസിൽ പോസ്റ്റുമാൻ താത്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്നു. അവിവാഹിതനായിരുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലകളിൽ ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. അഞ്ചുതെങ്ങ് സി എച്ച് സി യിലും, സമീപത്തെ സ്വകാര്യ ആശുപത്രികളിലും ദിനം പ്രതി എത്തുന്ന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2017-18 കാലയളവിലും മേഖലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. അന്നത്തെക്കാൾ ഗുരുതരമാണ്
ഇപ്പോഴത്തെ സ്ഥിതിയെന്നാണ് സൂചന.

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ സമാപിച്ചു

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ സമാപിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ ഒരുവർഷമായി പരിശീലനം നൽകി വന്നിരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപിച്ചു. സമാപന സെഷൻ സിവിൽ സർവീസ് പരിശീലകൻ പ്രൊഫ. അബ്ദുൽ സഫീർ ഉദ്ഘാടനം ചെയ്തു. കൊല്ലം സെൻറർ കോഡിനേറ്റർ സന്ധ്യ അധ്യക്ഷത വഹിച്ചു. അധ്യാപിക റീനു ചടങ്ങിൽ പങ്കെടുത്തു.

സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയുന്നതാണെന്നും, അതിന് ആവശ്യമായ നോളജ്, ലാംഗ്വേജ് പഠിച്ചെടുക്കാവുന്നതുമാണ്. അച്ചീവ്മെൻറ് എന്നത് പെട്ടെന്ന് ഒരാളിലേക്ക് എത്തിച്ചേരുന്നതല്ലെന്നും, നിരന്തരമുള്ള ചെറിയ ചെറിയ കോൺട്രിബ്യൂഷൻസ് വഴിയാണ് ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതെന്നും അബ്ദുൽ സഫീർ അഭിപ്രായപ്പെട്ടു.

2023-24 സിവിൽ സർവീസ് ബാച്ചിന്റെ അവലോകനവും നടത്തി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി എല്ലാവർഷവും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ടാലൻറ് ഡെവലപ്മെൻറ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ നടത്തിവരുന്നു. സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലൻറ് ഡെവലപ്മെൻറ് കോഴ്സിന്‍റെ വെക്കേഷൻ ബാച്ച് ഏപ്രിൽ ആരംഭിക്കാനാണ് പദ്ധതി. അക്കാദമിയുടെ പരിശീലനത്തിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസിലാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കൊല്ലം കേന്ദ്രം സ്ഥിതിചെയ്യുന്നത്.

ആറ്റുകാൽ പൊങ്കാല ഞായറാഴ്ച; ഐശ്വര്യപ്രദമായ ഉത്സവം ആശംസിച്ച് മുഖ്യമന്ത്രി

ആറ്റുകാൽ പൊങ്കാല ഞായറാഴ്ച; ഐശ്വര്യപ്രദമായ ഉത്സവം ആശംസിച്ച് മുഖ്യമന്ത്രി

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി നാല് നാൾ. പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഞായറാഴ്ച്ചയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നടക്കുക.

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ തൃപ്തികരമാണെണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആറ്റുകാലിൽ വെച്ചാണ് യോഗം ചേർന്നത്. വകുപ്പുകളുടെ പ്രവർത്തനങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവരും ഭംഗിയായി കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ നടത്തിയ തയ്യാറെടുപ്പുകൾ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. അതേസമയം, കനത്ത ചൂടിനെ നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പൊങ്കാലയ്ക്ക് എത്തുന്നവർക്കായി വിവിധയിടങ്ങളിൽ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൂടിനെ നേരിടാൻ ഭക്തരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.