കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക പ്രശ്‌നം പരിഹരിച്ചു. ഇതോടെ കാര്‍ഡ് വിതരണം പുനരാരംഭിക്കുകയും ചെയ്തു. നിലവില്‍ നല്‍കിയിട്ടുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

കമ്പോടിയ: യുവാക്കളുടെ ബന്ധുക്കൾ മുരളീധരനെ കണ്ട് നിവേദനം നൽകി

കമ്പോടിയ: യുവാക്കളുടെ ബന്ധുക്കൾ മുരളീധരനെ കണ്ട് നിവേദനം നൽകി

കമ്പോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളുടെ അമ്മമാർ വി. മുരളീധരൻ എംഎൽഎയെ കണ്ട് നിവേദനം നൽകി. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ ഒപ്പമുണ്ടായിരുന്നു.

അഞ്ചുതെങ്ങ് മാമ്പള്ളി ഓലു വിളാകം അരുൺ ലിയോൺ (26) ന്റെ അമ്മ മേരിക്കുട്ടിയും, അഞ്ചുതെങ്ങ് പള്ളിപ്പുരയിടം അമൻ ജെറോം (27) ന്റെ അമ്മ മറിയ കുട്ടിയുമാണ് നിവേദനം നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് 19 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് കമ്പോഡിയയിൽ കുടുങ്ങി ക്കിടക്കുന്നതായ് മൊബൈൽ സന്ദേശം ലഭിച്ചത്. ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണ്, മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ വർഗ്ഗീസ് (27) ഭാര്യ
ആൻസി മറിയ (22) ഭാര്യ സഹോദരൻ ആന്റണി എഡ്വിൻ (24) എന്നിവർ ഉൾപ്പെടുന്നു.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരാണ് ബാക്കിയുള്ളവർ. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതാ യാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റുഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്.

ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോഡിയയിൽ കുടുങ്ങുന്നത്. വ്യാജ തൊഴിൽ റിക്രൂ ട്ട്മെന്റ് ഏജന്റ്റിൻ്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കമ്പോഡിയയിൽ കുടുങ്ങിയത്. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരുന്ന വി. മുരളീധരൻ്റെ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാ നുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.

തിരു: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരു: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്കെന്ന് സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോര്‍ച്ച ഉണ്ടായെന്ന് സംശയിക്കുന്നത്. രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോണ്‍ ഒബ്‌സര്‍വേറ്ററി വാര്‍ഡ് ആണ്.

ഉച്ചയോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശ്വാസതടസവും ബുദ്ധിമുട്ടും നേരിട്ടപ്പോഴാണ് വിവരമറിഞ്ഞത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. വിദഗ്ധര്‍ ഉടന്‍ എത്തി പരിശോധന നടത്തും.

ഡി. ലളിതമ്മ (88) അന്തരിച്ചു

ഡി. ലളിതമ്മ (88) അന്തരിച്ചു

ആറ്റിങ്ങൽ: കൃഷിഭവന് സമീപം വിശ്വം വീട്ടിൽ (വി.ആർ.എ:75) ഡി. ലളിതമ്മ (റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ്) (88) അന്തരിച്ചു.

ഭർത്താവ്: പരേതനായ വിശ്വനാഥൻ പിള്ള (റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ്). മക്കൾ: എൽ ഗിരിജ കുമാരി, എൽ രമ കുമാരി, എൽ പ്രസന്ന കുമാരി (റിട്ടയേർഡ് ഗവ:പ്രസ്, തിരുവനന്തപുരം), എൽ അനിത കുമാരി (പൊതുമരാമത്ത് വകുപ്പ്), പരേതനായ വി വിജയ കുമാർ (റിട്ടയേർഡ് നേവി).
മരുമക്കൾ: എം ബിന്ദു, ബി മോഹനൻ പിള്ള, ഇന്ദു ശേഖർ, ബി മോഹനൻ പിള്ള, ബി വിജയകുമാർ.
സഞ്ചയനം: തിങ്കളാഴ്ച 7.15 ന്

നാവായിക്കുളത്ത് എംഡിഎംഎ വിൽപ്പനക്കാരൻ പിടിയിൽ

നാവായിക്കുളത്ത് എംഡിഎംഎ വിൽപ്പനക്കാരൻ പിടിയിൽ

കല്ലമ്പലം: നാവായിക്കുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തിയിരുന്ന യുവാവിനെ ഡാൻസഫ് സംഘം പിടികൂടി. കല്ലമ്പലം മുള്ളറംകോട് സന്ധ്യ നിവാസിൽ സനൽ എസ് (36) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മീഡിയം അളവിലുള്ള എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.

പ്രതി ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ നാവായിക്കുളം ചിറ്റായിക്കോടിന് സമീപത്ത് നിന്നാണ് സനലിനെ എംഡിഎംഎയുമായി പിടികൂടിയത്.

ഡാൻസഫ് എസ്.ഐ. മനു, എസ്.ഐ. ബിജുകുമാർ, എ.എസ്.ഐ. അനൂപ്, എസ്.സി.പി.ഒ. വിനീഷ്, സി.പി.ഒമാരായ ഫാറൂഖ്, സുജിൽ, സുനി രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി കല്ലമ്പലം പോലീസിന് കൈമാറുമെന്ന് അറിയിച്ചു.

വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ യോഗവും പ്രകടനവും നടത്തി

വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ യോഗവും പ്രകടനവും നടത്തി

വേങ്ങോട്: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ്സ് നേതാക്കൾക്കും നേരെ ഉണ്ടായ പോലീസ് അതിക്രമ ങ്ങളിൽ പ്രതിഷേധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗവും പ്രകടനവും മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറി ആർ.എസ്. വിനോദ് മണി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ശശിധരൻ നായർ, ITസെൽ കൺവീനർ ഹരീന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി, മുജീബ് കല്ലുവെട്ടി, ഹുസൈൻ മൈതാനി, നാരായണൻ നായർ, കമലൻ മൈലാടി, നൂപുരം ചന്ദ്രൻ, സജിത്ത് കുടവൂർ, വേങ്ങോട് തുളസി തുടങ്ങിയവർ സംസാരിച്ചു.