by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപ്പാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിചിത്ര വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യഥാര്‍ഥ ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി നല്‍കിയത്. വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.


അതിനിടെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയേക്കില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്ദപദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില്‍ നിന്ന് കിട്ടിയത് ചെമ്പു പാളി എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇത് നുണയെന്ന് പറയുന്ന അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പു പാളി എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തി.
അതുകൊണ്ട് തന്നെ യഥാര്‍ഥ പാളി ഉണ്ണികൃഷ്ണന്‍ പോറ്റി എന്തു ചെയ്‌തെന്നും തിരികെ കൊണ്ടുവന്നത് യഥാര്‍ഥ പാളിയാണോ എന്നതില്‍ വ്യക്തതയില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും വിജിലന്‍സ് സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് നടക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നേരത്തെ പ്രശ്നം അടിയന്തര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല.
സർവകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസലറെ ഒഴിവാക്കി അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവകലാശാല നിയമഭേദഗതി ബിൽ. മുൻപ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും.



by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
അയിലം ഗവൺമെന്റ് എച്ച് എസിൽ എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ പോസ്റ്റ് ചെയ്യുന്നതിനുള്ള ഇന്റർവ്യൂ 7- 10- 2025 ചൊവ്വാഴ്ച 10 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കുക.



by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വി & എച്ച്എസ്എസിൽ ദൃശ്യോത്സവം 2025 സംഘടിപ്പിക്കുന്നു. ഒക്ടോബർ 6, 7 തീയതികളിലായി ഗവൺമെന്റ് മോഡൽ വിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്.
സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംവിധായകനും തിരക്ക് തിരക്കഥാകൃത്തും കേരള സർക്കാരിന്റെ ഔദ്യോഗിക സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയുമായ ഡോക്ടർ പ്രമോദ് പയ്യന്നൂർ നിർവഹിക്കും. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻപിള്ള മുഖ്യാതിഥിയാകും. പിടിഎ പ്രസിഡന്റ് സന്തോഷ്, ഹെഡ്മാസ്റ്റർ കെ അനിൽകുമാർ, പ്രിൻസിപ്പൽ ജവാദ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എ ഹസീന, എസ് എം സി ചെയർമാൻ ആദേശ് പി, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എസ്, എം പി ടി എ പ്രസിഡന്റ് സൗമ്യ എൽ, കലോത്സവം കൺവീനർ കിരൺകുമാർ പി, സ്കൂൾ ചെയർപേഴ്സൺ അവന്തിക എസ് നായർ തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.



by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവർത്തി പരിചയമേള തുടങ്ങിയവ ഒക്ടോബർ 8, 9, 10 തീയതികളിൽ ആയി ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയിൽ നടത്തും.
ഒക്ടോബർ എട്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ചിറയിൻകീഴ് എംഎൽഎ ശശി നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി അധ്യക്ഷയാകും. ഒക്ടോബർ 10 നടക്കുന്ന സമാപന സമ്മേളനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷനാകും. ചടങ്ങിൽ മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.



by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ട്രംപിന്റെയും നെതന്യാഹുവിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഗാസയിലെ വംശഹത്യയ്ക്കെതിരെ ട്രംപിന്റെയും നേതാന്യാഹു വിന്റെയും കോലങ്ങൾ കത്തിച്ചുകൊണ്ട് മംഗലപുരം ജംഗ്ഷനിൽ പ്രകടനം നടത്തി.
യുദ്ധത്തിൽ 17922 കുഞ്ഞുങ്ങൾ മരിച്ചതിൽ 937 കുഞ്ഞുങ്ങൾ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ളവരാണ്. ഇത്രയും ക്രൂരമായ നരഹത്യ നടത്തുന്ന നേതന്യാഹുവിനെതിരെയും ട്രമ്പിനെതിരെയും ലോകരാജ്യങ്ങൾഒന്നിക്കണമെന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധ പ്രകടനം വേദി ചെയർമാൻ എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അജയരാജ് ബി.സി, ശ്രീചന്ദ്. എസ്, സഞ്ജു, മോനിഷ്, രാഹുൽ,നസീർ തോന്നയ്ക്കൽ, ഷാനി തോന്നയ്ക്കൽ, ഷംനാദ്,ഫാറൂഖ്, ഹുസൈൻ. എ,സജാദ്, തൗഫീഖ്, അക്രം, ഭരത്ത് കൃഷ്ണ, ആബിദ്, ശാക്കിർ ഇടവിളാകം തുടങ്ങിയവർ പ്രസംഗിച്ചു.



Recent Comments