നാവായിക്കുളം വെള്ളൂർക്കോണം ഇഎസ്ഐ ആശുപത്രിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

നാവായിക്കുളം വെള്ളൂർക്കോണം ഇഎസ്ഐ ആശുപത്രിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം ഇഎസ്ഐ ആശുപത്രിക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. നാവായിക്കുളം കല്ലമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന ജനത ബസ്സും എതിർദശിയിൽ നിന്ന് വന്ന സ്വിഫ്റ്റ് ഡിസയർ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്കിനെ ഓവർ ടേക്ക് ചെയ്തുവന്ന കാറിനെ ഇടിക്കാതിരിക്കാൻ ബസ് ഒരു വശത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു 2 ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല

കെ. സരസമ്മ (91)  നിര്യാതയായി

കെ. സരസമ്മ (91) നിര്യാതയായി

ആറ്റിങ്ങല്‍ കൊടുമണ്‍ കന്നഡി (KMRA 87) വീട്ടില്‍ പരേതനായ വാസുദേവന്‍ പിള്ളയുടെ സഹധര്‍മ്മിണി കെ സരസമ്മ(91) നിര്യാതയായി.

മക്കള്‍: ശശിധരന്‍ നായര്‍, പരേതനായ മുരളീധരന്‍ നായര്‍, ശ്യാമളാദേവി, ലീലാദേവി.
മരുമക്കള്‍: വത്സല, ജയശ്രീ, ശശിധരന്‍ നായര്‍, പരേതനായ രാജേന്ദ്രന്‍ നായര്‍.

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍

രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക ദിനമായ സദ്ഭാവന ദിനമാചരിച്ചു

രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക ദിനമായ സദ്ഭാവന ദിനമാചരിച്ചു

മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക ദിനമായ സദ്ഭാവന ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ദിവാകരൻ പിള്ള, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, അഡ്വ: സുരേഷ്, അവനവഞ്ചേരി ഷജീർ, അനിൽകുമാർ, ഇക്ബാൽ, വിജയൻ സോപാനം, രതീഷ്, മധുസൂദനൻ പിള്ള, സിയാദ്, മോഹനൻ നായർ, രവീന്ദ്രൻ, ജോയി, അമൃത ലാൽ, പ്രമോദ്, ശ്രീകുമാർ, ബാബു, അജിത്ത്, എസ്. ഭാസി, പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം. സംസ്ഥാനപാതയിൽ വെമ്പായം കൊപ്പത്തിന് സമീപം സ്ഥിരം അപകടമേഖലയിലാണ് ഉച്ചതിരിഞ്ഞ് അപകടം നടന്നത്. തിരുവനന്തപുരം പാപ്പനംകോട് താമസിക്കുന്ന ആനയറ വടക്കേ മുല്ലൂർ വീട്ടിൽ ജയകുമാരൻ നായരുടെ മകൻ അഖിൽ ജെയാണ് മരണപ്പെട്ടത് അഖിലിന്റെ ഭാര്യ ഐശ്വര്യക്കും സാരമായി പരിക്കേറ്റു.

ഐശ്വര്യയ്ക്ക് നാളെ ഒരു പരീക്ഷയിൽ പങ്കെടുക്കുന്നതിനായി വെഞ്ഞാറമൂട് മാരിയത്തെ വീട്ടിൽ കൊണ്ട് വിടുന്നതിനായി വരയായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.. അഖിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
മദ്രാസിൽ മിലിട്ടറി ഉദ്യോഗസ്ഥനായ അഖിൽ ഒരാഴ്ച മുമ്പ് ആണ് ലീവിന് നാട്ടിൽ എത്തിയത്. ഐശ്വര്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത.

സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരെണ്ണത്തിന്റെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക. ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.

അപകട ഭീഷണി ഉയർത്തിയ തെങ്ങ് മുറിച്ചുമാറ്റി

അപകട ഭീഷണി ഉയർത്തിയ തെങ്ങ് മുറിച്ചുമാറ്റി

മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിന്റെ സമീപം കുന്നുംപുറം വീട്ടിൽ കുഞ്ഞുമോന്റെ വീട്ടിനും, ഇലക്ട്രിക് കേബിളുകൾക്കും ഭീഷണിയായി പിഡബ്ല്യുഡി റോഡിൽ നിന്ന തെങ്ങ് മുറിച്ചുമാറ്റി. കാറ്റും മഴയും ഉള്ളപ്പോൾ ഭീതിയോടാണ് കൊച്ചു കുട്ടികൾ അടക്കമുള്ള ഈ കുടുംബം കഴിഞ്ഞിരുന്നത്. ഈ തെങ്ങ് മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പരാതികൾ വീട്ടുകാർ നൽകിയെങ്കിലും യാതൊരുവിധ നടപടി ഉണ്ടായില്ല.

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, വി ശശി എംഎൽഎയുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയതിനെ തുടർന്ന്, എം എൽ എ പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തരമായി തെങ്ങ് മുറിച്ചു മാറ്റാൻ നിർദ്ദേശം നൽകി. തുടർന്നാണ് തെങ്ങ് മുറിച്ച് മാറ്റിയത്.