by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന ജി ഗിരീഷ് കുമാർ നാലാം അനുസ്മരണയോഗം സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പറും പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് സുലഫ അധ്യക്ഷത വഹിച്ചു.
സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ,ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ ആർ.കെ ബാബു, ബി ഹരീഷ് ദാസ്, ലോക്കൽകമ്മിറ്റി അംഗങ്ങളായ വി.എസ് വിജു കുമാർ, എസ് ഉദയകുമാർ, ജി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന ഏരിയാ സെക്രട്ടറി എം പ്രദീപിന്റെ നേതൃത്വത്തിൽ നടത്തി. ചിറയിൻകീഴ് ഹോസ്പിറ്റലിലെ കിടപ്പ് രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണവും നൽകി. പാവപ്പെട്ടവർക്ക് ചികിത്സാ സഹായം, എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് ആദരവ്, ആർ.കെ ബാബു നയിച്ച ലഹരിവിരുദ്ധ ക്ലാസ് എന്നിവ നടത്തി.
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
ചാന്ദ്ര ദിനത്തിൽ ചെറുന്നിയൂർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വിജ്ഞാനപ്രദം ആയത് ശുഭംസു ശുക്ലയുമായി നടത്തിയ അഭിമുഖം ആയിരുന്നു. ചന്ദ്രദിന ഗാനം, ചന്ദ്രദിന ക്വിസ്, ചന്ദ്രദിന പ്രദർശനം എന്നിവയും നടന്നു
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലമ്പുഴ ആവണിപുരം മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിനായ് ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനോട് ചേർന്ന കൊല്ലമ്പുഴ കടവിലാണ് ബലിതർപ്പണം നടത്തുന്നത്. കൊല്ലമ്പുഴ കടവിൽ 24 – 07-2025 (വ്യാഴം) രാവിലെ 5 മണിയ്ക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിയ്ക്കും. അന്നേ ദിവസം തിലഹവനം നടത്തുവാൻ രാവിലെ 6 മണി മുതൽ ക്ഷേത്രത്തിൽ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി ക്ഷേത്ര ആറാട്ടുകടവിൽ
മുൻ വർഷങ്ങളെ പോലെ ഈ വർഷവും ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഈ വർഷം ക്ഷേത്ര കമ്മിറ്റി വിപുലമായ ഒരുക്കങ്ങളും ഒരേ സമയം കൂടുതൽ പേർക്ക് ബലി തർപ്പണം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 4 മണിമുതൽ തുടങ്ങി ഉച്ചക്ക് 12 മണിവരെയാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ബലി തർപ്പണം നടത്തുന്നവർക്ക് ലഘു ഭക്ഷണം നൽകാനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി
ക്ഷേത്ര കമ്മിറ്റി അറിയിക്കുന്നു
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍. ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷനെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. വീല്‍ചെയറുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യാത്രയെക്കുറിച്ച് സ്‌റ്റേഷന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കാന്‍ അനുവദിക്കാനാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നത്. ഇതിനായി സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടക്കുകയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍, അവര്‍ എത്തിച്ചേരുന്ന സ്‌റ്റേഷനുകള്‍ എന്നിവ മുന്‍കൂട്ടി അധികൃതരെ ആപ്പ് മുഖേന അറിയിക്കുകയാണ് ലക്ഷ്യം.
നിലവില്‍, വീല്‍ചെയര്‍ യാത്രക്കാര്‍ക്കു റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം. എന്നാല്‍ പുതിയ ആപ്പിന്റെ സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ പ്രക്രിയയും ലളിതമാകും. ആപ്ലിക്കേഷനില്‍ കൂടുതല്‍ ഫീച്ചറുകളും ഓപ്ഷനുകളും ഉള്‍പ്പെടുത്തുന്നതിനായി വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തന്നെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.
റെയിവേയുടെ നീക്കത്തില്‍ യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഇതൊരു മികച്ച ചുവടുവയ്പ്പാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളും മാതൃക പിന്തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെപ്പോലുള്ള ആളുകള്‍ക്ക് ഇത് സ്‌റ്റേഷനുകളില്‍ വരുന്നതും പോകുന്നതും എളുപ്പമാക്കും’ പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുന്ന പാളയം സ്വദേശി സ്റ്റീഫന്‍ വില്യം പറഞ്ഞു.
നിലവില്‍, വീല്‍ചെയര്‍ യാത്രക്കാര്‍ക്കു റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം. എന്നാല്‍ പുതിയ ആപ്പിന്റെ സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ പ്രക്രിയയും ലളിതമാകും. ആപ്ലിക്കേഷനില്‍ കൂടുതല്‍ ഫീച്ചറുകളും ഓപ്ഷനുകളും ഉള്‍പ്പെടുത്തുന്നതിനായി വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തന്നെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.
റെയിവേയുടെ നീക്കത്തില്‍ യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഇതൊരു മികച്ച ചുവടുവയ്പ്പാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളും മാതൃക പിന്തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെപ്പോലുള്ള ആളുകള്‍ക്ക് ഇത് സ്‌റ്റേഷനുകളില്‍ വരുന്നതും പോകുന്നതും എളുപ്പമാക്കും’ പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുന്ന പാളയം സ്വദേശി സ്റ്റീഫന്‍ വില്യം പറഞ്ഞു.
ഭാരം കുറഞ്ഞ ഫോള്‍ഡബിള്‍ റാമ്പ്
2017 ല്‍ വീല്‍ചെയറില്‍ എത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരം ഡിവിഷന്‍ ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി റാമ്പുകള്‍ സജീകരിച്ചിരുന്നു. ഇവയ്ക്ക് ഏകദേശം 60 കിലോഗ്രാം ഭാരമുണ്ടായിരുന്നു, അവ കൈകാര്യം ചെയ്യാന്‍ കുറഞ്ഞത് രണ്ട് പേരെങ്കിലും ആവശ്യമായിരുന്നുവെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഒരു എന്‍ജിഒയുടെ പിന്തുണയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ 10 കിലോഗ്രാം മാത്രം ഭാരമുള്ള പുതിയ ഫോള്‍ഡബിള്‍ റാമ്പ് അവതരിപ്പിച്ചു. ഒരു റെയില്‍വേ പോര്‍ട്ടര്‍ക്ക് തനിച്ച് ഈ റാമ്പുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും, കൂടാതെ 5 മുതല്‍ 10 സെക്കന്‍ഡിനുള്ളില്‍ കയറാനും ഇറങ്ങാനും കഴിയും.
‘പുതിയ റാമ്പുകള്‍ കൂടുതല്‍ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാണ്. ഈ വര്‍ഷം ഡിവിഷനിലെ എല്ലാ യാത്രക്കാരുടെയും തിരക്കേറിയ സ്‌റ്റേഷനുകളിലും ഇവ വിന്യസിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,’ തിരുവനന്തപുരം ഡിവിഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ കടന്നുപോകുന്ന സ്‌റ്റേഷനുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പുതിയ റാമ്പുകള്‍ ലഭിക്കാന്‍ സാധ്യതയുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, തൃശൂര്‍, ഗുരുവായൂര്‍ എന്നി സ്‌റ്റേഷനുകള്‍ക്കാകും ആദ്യ പരിഗണനയെന്നും ഉദ്യോഗസഥര്‍ പറഞ്ഞു.
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം പങ്കുവച്ച് സംസ്ഥാന പോലീസ് മേധാവി റവാദ.എ. ചന്ദ്രശേഖർ തന്റെ പഴയ ഗൺമാന്റെ മകന്റെ വിവാഹത്തിനെത്തി. വർക്കലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മടവൂർ ഞാറായിക്കോണം സ്വദേശി എസ്.നസറുള്ളയുടെയും ഭാര്യ ഷീജാനസറുള്ളയുടെയും മകൻ മുഹമ്മദ് ആഷിക്കിന്റെയും കൊല്ലം വടക്കേവിളയിൽ മുഹമ്മദ് ഷരീഫ് -സീനത്ത് ദമ്പതികളുടെ മകൾ നേഹയുടെയും വിവാഹത്തിന് കൊല്ലം അയത്തിലെ എസ്.ആർ. ഓഡിറ്റോറിയത്തിൽ ഭാര്യയ്ക്ക് ഒപ്പമാണ് ഡി.ജി.പി എത്തിയത്.
2006-2007 കാലയളവിൽ ഡി.ഐ.ജി റാങ്കിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി റവാദ.എ.ചന്ദ്രശേഖർ ചുമതല വഹിച്ചിരുന്നപ്പോൾ നസറുള്ളയായിരുന്നു അദ്ദേഹത്തിന്റെ ഗൺമാൻ. 18 വർഷങ്ങൾക്കിപ്പുറം തന്റെ മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ കുടുബസമേതം എത്താമെന്ന് ഉറപ്പ് നൽകി. വിവാഹചടങ്ങിൽ ഡി.ജി.പി എത്തി വധുവരന്മാർക്ക് ആശംസകൾ നേർന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കും അത് അഭിമാന നിമിഷമായി. മേലുദ്യോഗസ്ഥൻ എന്നതിലുപരി സഹപ്രവർത്തകന്റെ കുടുബത്തിന്റെ സന്തോഷത്തിൽ പങ്കെടുത്ത് നക്ഷത്രതിളക്കമുള്ള പദവികളിൽ നിന്നുമാണ്. സ്നേഹത്തിന്റെ ആഴവും അർത്ഥവും മാതൃകയായി പകർന്നു നൽകിയാണ് ഡി.ജി.പി മടങ്ങിയത്.
Recent Comments