അഞ്ചുതെങ്ങ് സിപിഎമ്മിൽ പൊട്ടിത്തെറി: ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു

അഞ്ചുതെങ്ങ് സിപിഎമ്മിൽ പൊട്ടിത്തെറി: ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു

അഞ്ചുതെങ്ങ് സിപിഎം ലോക്കൽ കമ്മറ്റിയിൽ പൊട്ടിത്തെറി. ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു. പുത്തൻനട ബ്രാഞ്ച് സെക്രട്ടറി വിഷ്ണു മോഹൻ, കായിക്കര ബ്രാഞ്ച് സെക്രട്ടറി ജിതിൻ ശ്രീറാം എന്നിവരാണ് രാജിവച്ചയത്.

പ്രാദേശിക നേതൃത്വത്തോടുള്ള വിയോജിപ്പുകളാണ് രാജിയ്ക്ക് കാരണമെന്നാണ് സൂചന. പഞ്ചായത്ത് ഇലക്ഷൻ പ്രചരണ സമയത്ത് ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പാർട്ടിയിലെതന്നെ ഒരുവിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. ഇതിൽ നടപടി ആവിശ്യപ്പെട്ട് വിഷ്ണു മോഹൻ വിഭാഗം രംഗത്തു വന്നെങ്കിലും അന്ന് പ്രശ്നങ്ങൾ ഇലക്ഷൻ കഴിഞ്ഞാലുടൻ പരിഹരിക്കാമെന്ന ഉറപിന്മേൽ താത്കാലികമായി പരിഹരിക്കുകയായിരുന്നു.

എന്നാൽ ഇലക്ഷൻ കഴിഞ്ഞും ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുലർത്തുന്ന മൗനത്തെ തുടർന്നാണ് രാജി. ഇവരെ ജില്ലാ സെക്രട്ടറി, എം.എൽ.എ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെയുള്ള രാജിയിൽ ഉറച്ചു നിൽക്കുകയുമായിരുന്നു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺചന്ദ്രയ്ക്ക് പ്രീയപ്പെട്ടവരെ സീനിയോറിറ്റികൾ മറികടന്ന് പ്രധാന സ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ഏകപക്ഷീയ ശ്രമങ്ങൾക്ക് നിരവധി തവണ വിയോജിപ്പുകൾ പരസ്യമായി രേഖപ്പെടുത്തിയതതിന്റെ പേരിൽ നേതൃത്വം ഇവർ സ്വമേധയാ രാജി വച്ച് പോകുന്നെങ്കിൽ പോട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരന്നെന്നും സൂചനയുണ്ട്.

സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, പുത്തൻനട ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ വിഷ്ണുമോഹനും, സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, കായിക്കര ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല പ്രസിഡന്റ്‌ എന്നീ നിലകളിൽ ജിതിൻ ശ്രീറാമും പ്രവർത്തിച്ചു വരുകയായിരുന്നു.

സലീംകുമാർ. ജി (58) മരണപ്പെട്ടു

സലീംകുമാർ. ജി (58) മരണപ്പെട്ടു

കടയ്ക്കാവൂർ ചാവടിമുക്ക് രോഹിണിയിൽ സലീംകുമാർ. ജി (58) മരണപ്പെട്ടു

അമ്മ: ശാന്ത. പി
ഭാര്യ: ബിമി സെറിൻ
മകൾ: ശ്രീലക്ഷ്മി
സഹോദരങ്ങൾ: ശോഭ സുജാതൻ, റീമ സുനിൽകുമാർ, ഗംഗ മുരുകൻ
ദുബായിൽ വച്ച് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃത ശരീരം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി.

ദേവനാരായണന് കെ എ എസിൽ  ഉജ്വലനേട്ടം

ദേവനാരായണന് കെ എ എസിൽ ഉജ്വലനേട്ടം

കിളിമാനൂർ: എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക് നേടിയ ദേവനാരായണന്,കെ.എ.എസിലും ഒന്നാം റാങ്കിന്റെ സുവർണ്ണനേട്ടം. തിരുവനന്തപുരം കിളിമാനൂർ പുല്ലയിൽ സരസ്വതി ഭവനിൽ അനിൽകുമാർ-ശാലിനി ദമ്പതികളുടെ മകനാണ് ഈ 26 കാരൻ. കെ.എ.എസ് സ്ട്രീം ഒന്നിൽ ആദ്യ ശ്രമത്തിലാണ് സുവർണ്ണ നേട്ടം.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ ഇരുപതാം റാങ്ക് നേടി വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജോലി നോക്കുന്നതിനിടയിലാണ് കെ.എ.എസ് പരിശീലനം.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്സും, തിരുവനന്തപുരം ബാർട്ടൻ ഹിൽ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി.അച്ഛൻ അനിൽ കുമാർ പുതിയകാവിൽ ലോട്ടറി കട നടത്തുകയാണ്.അമ്മ ശാലിനി വീട്ടമ്മയാണ്.
സഹോദരൻ അനന്ദകൃഷ്ണൻ എൽ.പി അസിസ്റ്റന്റ് പരീക്ഷയിൽ എഴുപതാം റാങ്ക് നേടി. സഹോദരി ദേവനന്ദ ടി.ടി.സി വിദ്യാർത്ഥിയാണ്.

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് റ്റി-20 ക്രിക്കറ്റ് മാച്ച്; ഗതാഗത ക്രമീകരണം

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് റ്റി-20 ക്രിക്കറ്റ് മാച്ച്; ഗതാഗത ക്രമീകരണം

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ്
റ്റി-20 ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങൾ
ഏർപ്പെടുത്തിയിരിക്കുന്നു

• കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് റ്റി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31.01.2026 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 12.00 മണി വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

• കഴക്കൂട്ടം-അമ്പലത്തിൻകര-കാര്യവട്ടം NH റോഡിലും ,അമ്പലത്തിൻകര -കുമിഴിക്കര,-സ്റ്റേഡിയം ഗേറ്റ് 4-കുരിശടി -കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും, യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല.

• തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടം-ശ്രീകാര്യം വഴി പോകുന്നത് ഒഴിവാക്കി ചാക്ക വഴിയും,ഉള്ളൂർ- ആക്കുളം വഴിയും ബെെപ്പാസിലെത്തി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ടതാണ്.

• ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങൾ മാത്രം കടത്തി വിടുന്നതും, വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതുമാണ്.

• ആറ്റിങ്ങൽ ഭാഗത്ത് നിന്നും കാര്യവട്ടം – ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി, പോകേണ്ടതാണ്.

• ഉള്ളൂർ ഭാഗത്ത് നിന്നും വെട്ടുറോഡ്-ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉളളൂർ- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകേണ്ടതാണ്.

• കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കാട്ടായിക്കോണം-ചേങ്കോട്ടുകോണം-ചെമ്പഴന്തി-ശ്രീകാര്യം വഴി പോകേണ്ടതാണ്.

• മത്സരം കാണാനായി ഇരുചക്ര വാഹനത്തിൽ വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൌണ്ടിലും, അമ്പലത്തിൻകര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാർക്കിംഗ് ഗ്രൌണ്ടിലും, അമ്പലത്തിൻകര-ടെക്നോപാർക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ് .

• കാറുകളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്നും വരുന്ന ആൾക്കാർ അൾസാജ് കൺവെൻഷൻ സെന്റെർ പാർക്കിംഗ് ഗ്രൌണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൌണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. ശ്രീകാര്യം,കാട്ടായിക്കോണം ഭാഗങ്ങളിൽ നിന്നും വരുന്നവർ കാര്യവട്ടം -പുല്ലാന്നിവിള റോഡിലുളള LNCPE,യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , ബി എഡ് കോളേജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ് .

• തിരുവല്ലം, ചാക്ക ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൌണ്ടിലും, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

• കഴക്കൂട്ടം അൾസാജ് കൺവെൻഷൻ സെന്റെർ, വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൌണ്ട്, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ട് ഏന്നീ സ്ഥലങ്ങളിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൌണ്ടുകളിലേക്കും ആൾക്കാരെ കൊണ്ടുപോകുന്നതിനായി സൌജന്യ ഷട്ടിൽ സർവ്വീസുകൾ നടത്തുന്നതാണ്.

• ക്രിക്കറ്റ് മൽസരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്സിറ്റി കോളേജ് , ബി എഡ് കോളേജ് എന്നീ പാർക്കിംഗ് ഗ്രൌണ്ടുകളിൽ നിന്നും ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുല്ലാന്നിവിള-ചേങ്കോട്ടുകോണം-കാട്ടായിക്കോണം-പോത്തൻകോട്-മംഗലാപുരം വഴി പോകേണ്ടതാണ്.കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൌണ്ടിലെ വാഹനങ്ങൾ തൃപ്പാദപുരം-കുശമുട്ടം-കല്ലിംഗൽ വഴി ബെെപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങൾ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.

• നിർദ്ദേശിച്ചിട്ടുളള പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
• വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

• തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്

സി ജെ റോയിയുടെ സംസ്കാരം നാളെ; പൊലീസ് അന്വേഷണം തുടരുന്നു

സി ജെ റോയിയുടെ സംസ്കാരം നാളെ; പൊലീസ് അന്വേഷണം തുടരുന്നു

ബെംഗളൂരു: ഇന്നലെ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നാളെ സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആണ് റോയിയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.