ചിറയിൻകീഴിൽ സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി

ചിറയിൻകീഴിൽ സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി

ചിറയിൻകീഴ് സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി. കൂന്തള്ളൂർ പി എൻ എം ഗവ.എച്ച് എസിലെ ഒൻപതാം ക്ലാസിലെ ഗോവർദ്ധൻ എസ്സിനാണ് പരിക്ക്. സ്‌കൂൾ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ഒരുമണിയോടെ ഗോവർദ്ധനും സുഹൃത്തും കൂടി ആഹാരം കഴിക്കുന്നതിനായി വീട്ടിലേയ്ക്കു നടന്നു പോകവേയാണ് ഗോവർദ്ധന്റെ കാൽപ്പാദത്തിലൂടെ കാർ കയറിയത്.

ചിറയിൻകീഴ് ഭാഗത്തു നിന്ന് കോരാണിയിലേയ്ക്കു പോയ കാർ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയതായി കാണിച്ചു ഗോവർദ്ധന്റെ മാതാവ് ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. നീരും വേദനയും വർദ്ധിച്ചതിനെത്തുടർന്ന് ഗോവർദ്ധനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാൽ വിരലിന് പൊട്ടൽ ഉണ്ടായതിനാൽ പ്ലാസ്റ്ററിടുകയുമായിരുന്നു.

കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചിറയിൻകീഴ് സ്വദേശിനി

കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചിറയിൻകീഴ് സ്വദേശിനി

കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ധനശ്രീ. വി.എ. തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യർത്ഥിനിയാണ്. ചിറയിൻകീഴ് കൂന്തള്ളൂർ പഞ്ചവടിയിൽ അനിൽകുമാർ – വിജയ അനിൽകുമാർ (ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമം വനിതാ ഭക്തജനസമിതി സെക്രട്ടറി) ദമ്പതികളുടെ മകളാണ് ധനശ്രീ.

പൂസായി ആൺ പുലി…..വാറ്റു കേന്ദ്രത്തിൽ കടന്ന് ഒരു ലിറ്ററോളം ചാരായം അകത്താക്കി,വീഡിയോ

പൂസായി ആൺ പുലി…..വാറ്റു കേന്ദ്രത്തിൽ കടന്ന് ഒരു ലിറ്ററോളം ചാരായം അകത്താക്കി,വീഡിയോ

കർണ്ണാടകയിലെ കുടക് ജില്ലയിൽ വനത്തോട് ചേർന്ന് കടക്കുന അയ്യങ്കേരി എന്ന സ്ഥലത്ത്, നാടൻ ചരായം വാറ്റു കേന്ദ്രത്തിൽ കടന്ന് ആളുകളെ ഭയപ്പെടുത്തി ഓടിച്ച ആൺ പുലി.
അതിന് ശേഷം അവിടെ പരന്ന പാത്രത്തിൽ ചൂടാറാനായി എടുത്തു വച്ചിരുന്ന ഒരു ലിറ്ററോളം ചാരായം ഒട്ടും ബാക്കി വയ്ക്കാതെ കുടിച്ചു തീർത്തു. വിവരമറിഞ്ഞ നാട്ടുകാർ അന്വേഷിച്ചു വന്നപ്പോൾ കണ്ടത് പൂസായി നടക്കാൻ കഴിയാത്ത പുലിയെ. നാട്ടുകാർ അവനെ തട്ടിയും മുട്ടിയും എണീപ്പിച്ച് ഫോറസ്റ്റോഫീസിൽ ഏൽപ്പിക്കാൻ നടത്തിക്കൊണ്ടുപോകുന്ന ഗംഭീര കാഴ്ച്ച.

തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം

തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം

അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകളും കൊടികളും നീക്കം ചെയ്യുന്നതില്‍ കര്‍ശന നടപടി സ്വീകരിച്ച സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചു.

കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തതായി ഓണ്‍ലൈനില്‍ ഹാജരായ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് വിശദീകരിച്ചു. 5000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു. അനധികൃത ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയതിലൂടെ എത്ര രൂപ ലഭിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി രൂപീകരണം നടന്നു

ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി രൂപീകരണം നടന്നു

ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി രൂപീകരണം വർക്കിംഗ് ഗ്രൂപ് നഗരാസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യാസുധീർ, വർക്കിംഗ് ഗ്രൂപ് ചെയർമാൻ സുധീർ രാജ് ആർ എന്നിവർ പങ്കെടുത്തു.
തുടർന്ന് 16 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും ക്രോഡീകരണവും നടന്നു.

താഴമ്പള്ളി അഞ്ചുതെങ്ങ് മത്സ്യ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം പാനൽ വിജയിച്ചു

താഴമ്പള്ളി അഞ്ചുതെങ്ങ് മത്സ്യ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം പാനൽ വിജയിച്ചു

താഴമ്പള്ളി അഞ്ചുതെങ്ങ് മത്സ്യ സഹകരണ സംഘം സിപിഐഎം പാനൽ വിജയിച്ചു.
താഴമ്പള്ളി അഞ്ചുതെങ്ങ് മത്സ്യ തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം നേതൃത്വം നൽകിയ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ്‌ പാനലിനെയാണ് പരാജയപ്പെടുത്തിയത്. 1988 സ്ഥാപിച്ച ഈ സംഘത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതുവരെയും സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഈ സംഘം ഭരിച്ചിരുന്നത്.
സെൽവൻ ജോൺ, സ്റ്റീഫൻ ലുവിസ്, റോബിൻ സൈറസ്, എഡിസൺ ഡാനിയേൽ, ജെറോൺജോൺ, സുനിൽ ആന്റപ്പൻ, ഗോർബച്ചേവ്, ഔദ ക്രിസ്തുദാസ്, മേരി സുജ,
അന്നമേരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സെൽവൻ ജോൺ പ്രസിഡന്റായും, ഗോർബച്ചേവ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
സിപിഎം പാനലിനെ വിജയിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺചന്ദ്ര നന്ദി രേഖപ്പെടുത്തി.