ആനുപാറ ശ്രീജിത്ത് വധക്കേസിലെ രണ്ടാം പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

ആനുപാറ ശ്രീജിത്ത് വധക്കേസിലെ രണ്ടാം പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെയും മറ്റ് വിവിധ സ്റ്റേഷനുകളിലെയും കേസുകളിലെ പ്രതിയും ആറ്റിങ്ങൽ ആനുപാറ ശ്രീജിത്ത് വധക്കേസിലെ രണ്ടാം പ്രതിയുമായ ഇടയ്ക്കോട് വില്ലേജിൽ വാളക്കാട് ദേശത്ത് കോടാലി കോണം മാടൻ നടക്കു സമീപം വിജിതാ ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന 23 വയസ്സുള്ള വിജിത്തിനെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരപ്രകാരം കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.

കോണ്‍ഗ്രസ് ജന്മദിനത്തില്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കി

കോണ്‍ഗ്രസ് ജന്മദിനത്തില്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 139-ാം ജന്മദിനത്തില്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ഫോറം പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കും, ബഹുസ്വരതക്കും ഭീഷണി നേരിടുന്ന ഈ അവസരത്തില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ചിറയിന്‍കീഴ്‌ മണ്ഡലം പ്രസിഡന്റ് സുനില്‍ പെരുമാതുറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എ.ആര്‍ നിസാര്‍, മോനി ശാര്‍ക്കര, കടയറ ജയചന്ദ്രന്‍, കെ. രഘുനാഥന്‍, നേതാക്കളായ കെ.പി രാജശേഖരന്‍ നായര്‍, വി.കെ ശശിധരന്‍, കെ.ഓമന, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്‍, പുതുക്കരി പ്രസന്നന്‍, കടയ്ക്കാവൂര്‍ അശോകന്‍, ജെ.ശശി, എസ്.മധു, എം.കെ ഷാജഹാന്‍, എസ്.ജി അനില്‍കുമാര്‍, റഷീദ് റാവുത്തര്‍, നൗഷാദ് ഒ.ഐ.സി.സി, രാജന്‍ കൃഷ്ണപുരം, ചന്ദ്ര സേനന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബേബി മെമ്പര്‍, വക്കം സുധ, പ്രവീണ കുമാരി, ജയാ സജിത്ത്, നസിയ സുധീര്‍, നഴ്‌സിംഗ്‌ സൂപ്രണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഛായാമുഖി ഉള്‍പ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്.

2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകരധ്വജം, സ്വപ്‌ന വാസവദത്തം, മണികര്‍ണിക തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

2003ല്‍ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി.

കെ. പി സരസി (69) നിര്യാതയായി

കെ. പി സരസി (69) നിര്യാതയായി

കല്ലമ്പലം മണമ്പൂർ ആഴാംകോണത്ത് ഹരിസരസ്സിൽ കെ. പി സരസി (69) (റിട്ടയേഡ് പ്രൊഫസർ എസ് എൻ വിമൻസ് കോളേജ് കൊല്ലം) നിര്യാതയായി.

ഭർത്താവ്: മണമ്പൂർ ഹരിദാസ്
മക്കൾ: റോയി ഹരിദാസ് (എൻജീനീയർ ഖത്തർ), റിജി ഹരിദാസ് (അബുദാബി)
രാകേഷ് ഹരിദാസ് (ഖത്തർ)
മരുമക്കൾ: ഗ്രീഷ്മ, ഉണ്ണികൃഷ്ണൻ
മരണാനന്തര കർമ്മങ്ങൾ ജനുവരി 1ന് 11 മണിക്ക് നടക്കും.

ടാറ്റൂ കേന്ദ്രങ്ങളും മാളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു കടത്ത്;

ടാറ്റൂ കേന്ദ്രങ്ങളും മാളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു കടത്ത്;

തൃശൂര്‍: പുതുവത്സരാഘോഷം ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍. കുന്ദംകുളം വെസ്റ്റ് മങ്ങാട് സ്വദേശി കൊത്തോട്ട് വീട്ടില്‍ അജിത് (27) ആണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും സിന്തറ്റിക് ക്രിസ്റ്റല്‍ രൂപത്തിലുള്ള 40 ഗ്രാം എംഡിഎംഎ, 15 ചെറിയ ബോട്ടിലുകളിലായി കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളൂരില്‍ നിന്നും ബസ് മാര്‍ഗം തൃശൂരില്‍ എത്തിയ ഇയാളെ മണ്ണുത്തിയില്‍ വെച്ചാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ നിന്നും തൃശൂരിലെത്തിക്കുന്ന മയക്കുമരുന്ന് ടാറ്റൂ കേന്ദ്രങ്ങളും, മാളുകളും, കോളേജ് ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസും ലഹരിവിരുദ്ധ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പ്പന നടത്തിയതിന് 2016ല്‍ കുന്നംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ പ്രതിയാണ്. 2022ല്‍ ഒരു കൊലപാതക ശ്രമക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് മയക്കുമരുന്ന് സഹിതം അജിത് പിടിയിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചും ഇയാളുടെ ഉപഭോക്താക്കളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്.

മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷുക്കൂര്‍, മണ്ണുത്തി എസ്‌ഐ ജീസ് മാത്യു, തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്‌ഐ മാരായ എന്‍ ജി സുവ്രതകുമാര്‍, പിഎം റാഫി, പി രാഗേഷ്, എഎസ്‌ഐ ടി വി ജീവന്‍. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശരത്ത്, എം എസ് ലിഗേഷ്, കെ ബി വിപിന്‍ദാസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

പട്ടാപ്പകല്‍ മകളുടെ മുന്നില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

പട്ടാപ്പകല്‍ മകളുടെ മുന്നില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: പട്ടാപ്പകല്‍ റോഡില്‍ വച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ വിളമന സ്വദേശി കല്യാടന്‍വീട്ടില്‍ ഉമേഷി (40)നെയാണ് അറസ്റ്റുചെയ്തത്. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശി കെ യു സജിത (36)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ പത്തോടെ ഇരിട്ടി ബെന്‍ഹില്‍ സ്‌കൂളിനടുത്ത് അന്തര്‍സംസ്ഥാന പാതയിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉമേഷുമായി പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിലാണ് താമസം. കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കടലാസ് കൈമാറാനുണ്ടെന്നറിയിച്ച് സജിതയെ വിളിച്ചുവരുത്തിയാണ് ആക്രമണം.

കാറില്‍ വന്ന ഉമേഷ് പുറത്തിറങ്ങിയ ഉടന്‍ സജിതയുമായി വാക്കുതര്‍ക്കമായി. പൊലീസിനെ വിളിക്കാന്‍ ഫോണെടുത്ത സജിതയെ ഉമേഷ് കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇളയ മകള്‍ക്കൊപ്പമാണ് സജിത എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരിയാണ്. നാട്ടുകാരാണ് സജിതയെ ആശുപത്രിയില്‍ എത്തിച്ചത്.