by Midhun HP News | Nov 7, 2024 | Uncategorized
തിരുവനന്തപുരം: വാഹനം വില്‍ക്കുമ്പോഴും സെക്കന്‍ഡ് വാഹനം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത്. പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
www. parivahan.gov.in എന്ന സൈറ്റില്‍ പ്രവേശത്തിനുശേഷം ഓണ്‍ലൈന്‍ സര്‍വീസ്- വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസ് -സ്റ്റേറ്റ്- വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ -എന്‍ട്രി രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയ്ക്ക് ശേഷം താഴെ ടിക്ക് മാര്‍ക്ക് ചെയ്ത് പ്രൊസീഡ് കൊടുത്താല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് തുടങ്ങിയ സര്‍വീസുകള്‍ക്ക് അപ്ലൈ ചെയ്യുന്ന വിന്‍ഡോയില്‍ എത്തും ഇതില്‍ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് സെല്ലര്‍ ആണ് ആദ്യം ക്ലിക്ക് ചെയ്യേണ്ടത് .അതില്‍ രണ്ട് ഓപ്ഷന്‍ കാണാം ഒന്ന് Mobile number authentication രണ്ട് Aadhaar Authentication മൊബൈല്‍ നമ്പര്‍ പോലെ പേര് 50% മാച്ച് ആവുകയും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടു ഉണ്ടാവുകയും ചെയ്താല്‍ Aadhaar Authentication വഴി അപേക്ഷിക്കാന്‍ സാധിക്കും രേഖകള്‍ എല്ലാം ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാല്‍ മതി. ഓഫീസില്‍ ഹാജരാക്കേണ്ടതില്ല.
Mobile number authentication വഴിയാണ് പെയ്‌മെന്റ് അടയ്ക്കുന്നതെങ്കില്‍ ഓണ്‍ലൈന്‍ വഴി പെയ്‌മെന്റ് അടച്ച് ഒറിജിനല്‍ രേഖകള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇവിടെ mobile number authentication ഓപ്പണ്‍ ചെയ്ത് ചേസിസ് നമ്പറിന്റെ അവസാന അഞ്ചക്കവും തുടര്‍ന്ന് വാഹനം വില്‍ക്കുന്ന വ്യക്തിയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേക്ക് വരുന്ന ഒ.ടി.പി.യും എന്‍ട്രി വരുത്തിയാല്‍ ആപ്ലിക്കേഷന്‍ ഫോം വരികയും അതില്‍ ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്യുകയും വേണം.
ഡ്യൂപ്ലിക്കേറ്റ് ആര്‍സി വേണമെന്നുണ്ടെങ്കില്‍ അതും ടിക്ക് ചെയ്യാം . താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ അഡ്രസ്സും ഫോണ്‍ നമ്പറും എന്‍ട്രി വരുത്തി സേവ് കൊടുത്താല്‍ ഒരു ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആയി വരികയും ആയത് വാഹനം വാങ്ങുന്ന വ്യക്തിയുടെ മൊബൈലിലേക്ക് മെസ്സേജ് ആയി വരികയും ചെയ്യും.
തുടര്‍ന്ന് Transfer of ownership buy റില്‍ പോയി എസ്എംഎസ് ആയി വന്ന അപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ എന്റര്‍ വരുത്തിയാല്‍ ഒടിപി വരികയും തുടര്‍ന്നു കാണുന്ന ആപ്ലിക്കേഷന്‍ ഫോമില്‍ ട്രാന്‍സ്ഫര്‍ ടിക്ക് ചെയ്യുകയും ചെയ്യാം. ഇതോടൊപ്പം ഡ്യൂപ്ലിക്കേറ്റ് ആര്‍ സി ഹൈപ്പോഷന്‍ എന്‍ട്രി എന്നിവയ്ക്കും ഒരുമിച്ച് അപേക്ഷിക്കാന്‍ സാധിക്കും.
അതിനു താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ ആവശ്യപ്പെടുന്ന ഡീറ്റെയില്‍സ് എന്‍ട്രി വരുത്തി വാഹനം വില്‍ക്കുന്ന വ്യക്തിയുടെ യോ വാങ്ങുന്ന വ്യക്തിയുടെയോ ആര്‍ടിഒ ഓഫീസ് സെലക്ട് ചെയ്താല്‍ ഫീസ് എത്രയാണെന്നും payment now കൊടുത്ത് G pay വഴിയും മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റ് വഴിയും ഫീസ് അടക്കാവുന്നതാണ്.
തുടര്‍ന്ന് ഡീറ്റെയില്‍സ് ഫില്‍സ് ചെയ്ത ആപ്ലിക്കേഷന്‍ ഫോംസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വാഹനം വാങ്ങുന്ന വ്യക്തിയും, വില്‍ക്കുന്ന വ്യക്തിയും സൈന്‍ ചെയ്തതും ഒറിജിനല്‍ ആര്‍സി ബുക്കും, വാഹനം വാങ്ങുന്ന വ്യക്തിയുടെ ആധാറിന്റെ ഒറിജിനലും, സ്റ്റാറ്റസില്‍ റീപ്രിന്റ് എന്ന ഭാഗത്ത് പോയി അപ്ലിക്കേഷന്‍ നമ്പര്‍ എന്റര്‍ ചെയ്തു അപ്ലോഡ് ചെയ്യേണ്ടതും ഫൈനല്‍ സബ്മിഷന്‍ നല്‍കേണ്ടതുമാണ്. 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഉള്ള ഒരു സത്യവാങ്മൂലവും വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
by Midhun HP News | Nov 5, 2024 | Uncategorized
ഹരിതാമൃതത്തിന് കേരളകൗമുദിയുടെ ആദരവ്. കാർഷിക മൃഗസംരക്ഷണ മേഖലകളിൽ ഹരിതാമൃതം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമഗ്ര സംഭാവനയായാണ് ഈ ആദരവ്. ആറ്റിങ്ങൽ സാവിത്രി ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിൽ നിന്നും ഹരിതാമൃതം സി ഇ ഒ ബിനു മൊമെന്റോ ഏറ്റുവാങ്ങി. കേരളകൗമുദി ചീഫ് എസ് വിക്രമൻ, ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ കുമാരി, ഹരിതാമൃതം മാനേജിംഗ് ഡയറക്ടർ വീണ സുനു, ഡയറക്ടർമാരായ ശ്രീകല, ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

by Midhun HP News | Nov 1, 2024 | Uncategorized
കൊല്ലം: അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച വീണ്ടും തുറക്കും. ആയിരക്കണക്കിനു വിനോദ സഞ്ചാരികള്‍ എത്തുന്ന ഇവിടെ പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഒരു മാസമായി കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.
ബോട്ടുടമകളുമായി ഡിടിപിസി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ച മൂന്ന് കടവുകളില്‍ നിന്ന് പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തിലാണ് പ്രവേശനം പുനരാരംഭിക്കുന്നത്. പ്രാക്കുളം സാമ്പ്രാണിക്കോടി, മണലില്‍ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളി എന്നീ കടവില്‍ നിന്ന് സഞ്ചാരികള്‍ക്ക് കായല്‍ നടുവിലുള്ള ടൂറിസം കേന്ദ്രത്തിലേക്ക് ബോട്ടില്‍ എത്താം.
ഡിടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.dtpckollam.com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സൗകര്യമുള്ള കൗണ്ടര്‍ തെരഞ്ഞെടുക്കാം. ഡിടിപിസിയില്‍ രജിസ്റ്റര്‍ചെയ്ത് സര്‍വീസ് നടത്തുന്ന ബോട്ടുകളെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ച് ഓരോ ദിവസവും കൗണ്ടറുകള്‍ മാറി സര്‍വീസ് നടത്തുന്ന രീതിയില്‍ ടേണ്‍ സമ്പ്രദായമാണ് നടപ്പാക്കുന്നത്. എല്ലാ ബോട്ടുകള്‍ക്കും വരുമാനം തുല്യമായി ലഭിക്കുന്നതിനു വേണ്ടിയാണ് ടേണ്‍ സംവിധാനം.
by Midhun HP News | Oct 28, 2024 | Latest News, Uncategorized, ജില്ലാ വാർത്ത
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതി വിധി കേട്ടത്.
ഇതര ജാതിയിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. കേസിൽ ഇതുവരെയും പ്രതികൾ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കൽ മാത്രമാണ് ജാമ്യാപേക്ഷ നൽകിയത്. അത് കോടതി തളളുകയും ചെയ്തു. അതിന് ശേഷം ഇതുവരെയും പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടില്ല.
2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം. പൊലീസിൻറെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. എന്നാൽ ഇത് നടന്നില്ല. സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ അനീഷിനെ 90 ദിവസത്തിനുളളിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 88 -ാം ദിവസമാണ് അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.
by Midhun HP News | Oct 26, 2024 | Latest News, Uncategorized
ഹരിയാനയിലെ റോത്തകിൽ ഏഴ് മാസം ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും. പശ്ചിമ ഡൽഹി നാൻഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായ 19കാരിയോട് കുഞ്ഞിനെ ഗർഭഛിദ്രം നടത്തണമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി. തന്നെ വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.
ഏഴ് മാസം ഗർഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ കലഹവും പതിവായിരുന്നു. തിങ്കളാഴ്ച വീട്ടിൽ നിന്ന് കുറച്ച് സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടർന്നാണ് സഹോദരൻ പൊലീസിൽ പരാതിപ്പെട്ടത്.


by Midhun HP News | Oct 11, 2024 | Uncategorized
ആറ്റിങ്ങൽ: ആറ്റിങ്ങൽ കണ്ണങ്കരകോണം പനമൂട്ടിൽ വീട്ടിൽ വി ജാനമ്മ (92), കഴക്കൂട്ടം ആറ്റിൻകുഴി കിഴക്കതിൽ വീട്ടിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 10 മണിക്ക് ആറ്റിൻകുഴിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭർത്താവ്: പരേതനായ പി കെ ശ്രീധരൻപിള്ള (തങ്കപ്പൻപിള്ള)
മക്കൾ: എസ് ജെ ശ്രീകുമാർ(ആൽഫബെറ്റ്സ്), എസ് ജെ ഹരികുമാർ.
മരുമകൾ: ബി ജയകല.
ചെറുമകൾ: എസ് ജെ ശ്രീലക്ഷ്മി(യുകെ)
Recent Comments