by liji HP News | Jul 10, 2024 | Latest News, ജില്ലാ വാർത്ത
തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. 2001ലെ ജനസംഖ്യാ കണക്കെടുപ്പിനെ അടിസ്ഥാനമാക്കിയാണ് നിലവിലെ വാർഡുകൾ രൂപീകരിച്ചത്. 2021ൽ കണക്കെടുപ്പ് നടന്നിട്ടില്ലാ എന്നതിനാൽ 2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് ഇത്തവണ വാർഡുകൾ രൂപീകരിക്കുക. എത്രയും പെട്ടെന്ന് വിഭജനനടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി ഡീലിമിറ്റേഷൻ കമീഷൻ നേരത്തെ രൂപീകരിച്ചു. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ കു റഞ്ഞത് 13-ഉം കൂടിയത് 23-ഉം വാർഡുകളാണ് നിലവിലുള്ളത്. ഇത് 14 – 24 എന്നാകും.
15,000 വരെ ജനസംഖ്യയുള്ള പഞ്ചായത്തുകളിലാണ് നിലവിൽ 13 വാർഡ്. അതിനുമുകളിൽ ഓരോ 2,500നും ഒരോ വാർഡ് ആയിരുന്നു. ബ്ലോക്കുകളിൽ ഒന്നര ലക്ഷം വരെ ജനസംഖ്യയുള്ളിടത്തായിരുന്നു 13 വാർഡ്. അതിനുമുകളിൽ ഓരോ 25,000 ത്തിനും ഓരോവാർഡ് അധികം വരുമായിരുന്നു.
ജില്ലാ പഞ്ചായത്തുകളിൽ 6 10 ലക്ഷം വരെ 16 ഡിവിഷൻ ആയിരുന്നു. കൂടുതൽ വരുന്ന ഓരോ ലക്ഷത്തിനും ഓരോ ഡിവിഷൻ അധികം വരും. പരമാവധി 32 ഡിവിഷൻ. പുതിയ നിയമമനുസരിച്ച് കുറഞ്ഞത് 17ഉം പരമാവധി 33 ഉം ആകും.
മുനിസിപ്പാലിറ്റികളിൽ 20,000 ജനസം ഖ്യവരെ നിലവിൽ 25 ഡിവിഷനാണ്. കൂടുതൽ വരുന്ന ഓരോ 2500നും ഓരോ ഡിവിഷൻ വീതം അധികം. ഇനിമുതൽ കുറഞ്ഞത് 26ഉം പരമാവധി 53ഉം ആകും. കോർപറേഷനിൽ കുറഞ്ഞത് 55, പരമാവധി 100 എന്നത് യഥാക്രമം 56 ഉം 101 ഉം ആകും.

by liji HP News | Jul 10, 2024 | Latest News, ജില്ലാ വാർത്ത
നാവായിക്കുളം ഗ്രമപഞ്ചായത്തിൽ തെരുവ് വിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ധർണ്ണ സംഘടിപ്പിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 22 വാർഡിലും തെരുവ് വിളക്ക് കളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താതെ ഇരുട്ടിലായിട്ട് മാസങ്ങൾ ആയി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി.ജനപ്രതിനിധികൾ പലതവണ ഭരണ സമിതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വന്നെങ്കിലും ഇത് വരെയും പരിഹാരം കാണാത്ത സാഹചര്യം ആണ്. തെരുവ് വിളക്ക് കത്താത്തതിനെ തുടർന്ന് പല സ്ഥലങ്ങളിലും വാഹന അപകടം കൂടി വരുകയും തെരുവ് നായ ശല്യം രൂക്ഷമാകുകയും ചെയ്തു. ഇരുട്ടിൻ്റെ മറവിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുകയും ചെയ്തിരിക്കുകയാണ്.
ഈ വിഷയത്തിൽ അടിയന്തിരമായി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട്
ബി.ജെ.പി. നാവായിക്കുളം സൗത്ത്നോർത്ത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കർഷകമോർച്ച ജില്ല പ്രസിഡന്റ് മണമ്പൂർ ദിലീപ് നിർവ്വഹിച്ചു. ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി രാജീവ്.ഐ.ആർ, നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് രാജീവ്,
ചിറ്റായിക്കോട് പാർലമെൻ്ററി പാർട്ടി ലീഡർ നാവായിക്കുളം അശോകൻ നോർത്ത് ഏരിയ പ്രഭാരി ബോസ് കുമാർ, വാർഡ് മെമ്പർമാരായ ജിഷ്ണുഎസ്ഗോവിന്ദ്, കുമാർ ജി, ബി.ജെ.പി നേതാക്കളായ വിജയൻ പിള്ള, പ്രകാശ് പൊന്നറ, അശോകൻ പൈവേലിക്കോണം
ജയപ്രകാശ്, സന്തോഷ് പറകുന്ന് എന്നിവർ പങ്കെടുത്തു.

by liji HP News | Jul 10, 2024 | Latest News, ജില്ലാ വാർത്ത
ജൂലൈ -10 സിഐടിയു അഖിലേന്ത്യാതലത്തിൽ തൊഴിലാളികളുടെ അവകാശ ദിനമായി ആചരിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, 26,000 രൂപയായി മിനിമം വേതനമുയർത്തുക, ആശ, അംഗനവാടി, സ്കൂൾ പാചകം, എൻ എച്ച് എം, പാലിയേറ്റീവ് മേഖലയിൽ പണിയെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കുക, 10 വർഷമായവരെ സ്ഥിരം ജീവനക്കാരാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലാളികൾ ആറ്റിങ്ങൽ പോസ്റ്റോഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് എം. മുരളി അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, എസ്.ചന്ദ്രൻ, ബി .ശിശോഭനൻ, അഡ്വ.സി.ജെ.രാജേഷ് കുമാർ, ബി.രാജീവ്, ആർ.ജറാൾഡ് എന്നിവർ സംസാരിച്ചു. കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ചിന് ആർ.രാജശേഖരൻ, ലോറൻസ്, ബിജു.റ്റി,പി.വി.സുനിൽകുമാർ, ഡി.ബിനു, ലിജാബോസ്, ആർ.അനിത, ഗായത്രി ദേവി, എ.ആർ.റസൽ, കെ.ശിവദാസ്, ശിവൻപിള്ള, സന്തോഷ് കുമാർ , ബി.സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. സിഐടിയു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽകിഴക്കേ നാലുമുക്കിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.

by liji HP News | Jul 10, 2024 | Latest News, കേരളം
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങൾ.
നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

by liji HP News | Jul 10, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു. എയര്‍കണ്ടീഷണറിലെ തകരാറാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ജൂണ്‍ എട്ടിനാണ് സംഭവം. അങ്കമാലി ടൗണിനുസമീപം പറക്കുളം റോഡില്‍ ഇരുനില വീടിന്റെ കിടപ്പുമുറിയില്‍ നാലംഗ കുടുംബത്തെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലഞ്ചരക്ക് വ്യാപാരി ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (8), ജെസ്വിന്‍ (6) എന്നിവരാണ് മരിച്ചത്.
ജൂണ്‍ ആറിന് വൈകീട്ട് അങ്കമാലിയിലെ പമ്പില്‍നിന്ന് ബിനീഷ് പെട്രോള്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി. പമ്പിലെ ജീവനക്കാരന്റെ മൊഴിയെടുത്തു. വീട്ടിലെ ചെടിച്ചട്ടിയോടുചേര്‍ന്ന് പെട്രോള്‍ കാന്‍ ഒളിപ്പിക്കുന്നതിന്റെയും പിറ്റേദിവസം ഇതുമായി അകത്തേക്കുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറയുന്നു. ബിനീഷിന് രണ്ടുകോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതായി വിവരമുണ്ട്. ചരക്ക് എടുത്തതില്‍ പലര്‍ക്കായി നല്‍കാനുള്ളതാണിത്.
ഇതരസംസ്ഥാനങ്ങളിലേക്കടക്കം ബിനീഷ് ചരക്ക് അയച്ചിരുന്നു. ഇവര്‍ ആരെങ്കിലും ബിനീഷിന് തുക നല്‍കാനുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വീടിന്റെ മുകള്‍നിലയിലായിരുന്നു ബിനീഷും കുടുംബവും. താഴെ അമ്മ ചിന്നമ്മയുണ്ടായിരുന്നു. മുകള്‍നിലയില്‍ തീ കണ്ട് ചിന്നമ്മയും അയല്‍വാസികളും കെടുത്താന്‍ ശ്രമിച്ചു. അഗ്‌നി രക്ഷാസേനയെത്തി തീയണച്ചശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Recent Comments