ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് കലക്ടര്‍ക്കോ ആര്‍ഡിഒയ്‌ക്കോ ഉത്തരവിടാം

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് കലക്ടര്‍ക്കോ ആര്‍ഡിഒയ്‌ക്കോ ഉത്തരവിടാം

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ചു കലക്ടര്‍മാര്‍ക്കോ ആര്‍ഡിഒമാര്‍ക്കോ ഉത്തരവിടാന്‍ വഴിയൊരുങ്ങുന്നു. ഇത്തരം നായ്ക്കളെക്കുറിച്ചു ജനങ്ങള്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 133ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാല്‍ അതു പരിശോധിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്ഡിഎം) എന്ന നിലയില്‍ ആര്‍ഡിഒയ്‌ക്കോ ജില്ലാ മജിസ്‌ട്രേട്ട് (ഡിഎം) എന്ന നിലയില്‍ കലക്ടര്‍ക്കോ ഉത്തരവിറക്കാം. മന്ത്രിമാരായ എം.ബി.രാജേഷിന്റെയും ജെ.ചിഞ്ചുറാണിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് നിയമം യോഗത്തില്‍ വിശദീകരിച്ചു.

ആക്രമണകാരികളായ തെരുവുനായ്ക്കളുടെ കാര്യത്തില്‍ ജനം നിയമം കയ്യിലെടുക്കരുതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗമുള്ളതോ മാരകമായി മുറിവേറ്റതോ ആയ തെരുവുനായ്ക്കളുടെ ദയാവധം അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങള്‍ അനുവദിച്ചതു പ്രകാരം നടപ്പാക്കും. എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പു തന്നെ തടയുന്ന ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമെതിരെ സുപ്രീം കോടതിയെ സമീപിക്കും.

രാത്രി ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്തു; ബോയ്‌സ്‌ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി

രാത്രി ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്തു; ബോയ്‌സ്‌ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂര്‍ ബോയ്‌സ് ഹോമില്‍ നിന്ന് പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്ത് കുട്ടികള്‍ പുറത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ചാടിപ്പോയവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. നാലുപേരും പതിനേഴ് വയസുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2022ല്‍ വെള്ളിമാടുകുന്ന് ഗേള്‍സ്‌ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.

കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് ഒറീസ്സ സ്വദേശി അഭയ ബറോയുടെ(30) മൃതദേഹം കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം കണ്ടത്. അസ്വഭാവിക മരണത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി.

പാപ്പാല പള്ളിയ്ക്ക് സമീപം അപകടം; നാലുപേർക്ക് പരിക്ക്

പാപ്പാല പള്ളിയ്ക്ക് സമീപം അപകടം; നാലുപേർക്ക് പരിക്ക്

കിളിമാനൂർ പാപ്പാല പള്ളിയ്ക്ക് സമീപം അപകടം. നാലുപേർക്ക് പരിക്ക് പറ്റി. മൂന്ന് ആടുകൾ ചത്തു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നവർ പുലർച്ചെ തട്ടത്തുമലയിൽ നിന്നും കിളിമാനൂർ മാർക്കറ്റിലേയ്ക്ക് പോവുകയായിരുന്നു. മാർക്കറ്റിലേയ്ക്ക് കൊണ്ടു പോവുകയായിരുന്ന ആടുകളാണ് ചത്തത്.

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കാേ കുടുംബ സംഗമം സംഘടിപ്പിച്ചു

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കാേ കുടുംബ സംഗമം സംഘടിപ്പിച്ചു

ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കാേയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദ്ധാനം എന്ന പേരിൽ ആറ്റിങ്ങൽ സ്കൗട്ട് ആന്റ് ഗൈഡ്സ് ഹാളിൽ നടന്ന കുടുംബ സംഗമം മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനവും ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും അവനവഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

രഞ്ജിത്ത് വെളളല്ലൂർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്ക് ഡോ. അലക്സാണ്ടർ ജേക്കബ് ക്യാഷ് അവാർഡും ഉപഹാരങ്ങളും സമ്മാനിച്ചു. എക്കോ വർക്കിംഗ് പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ, യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോ. പ്രഫസർ ഡോ. അജയൻ പനയറ, എക്കോ ജനറൽ സെക്രട്ടറി അഡ്വ. കെ.ജയപാൽ, ട്രഷറർ കൃഷ്ണൻ കുട്ടി നായർ, സെക്രട്ടറി എൻ. സാബു എന്നിവർ സംസാരിച്ചു. വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ എക്കോ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ യോഗത്തിൽ വച്ച് നൽകി.

സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; മുഖം തിരിച്ച് സർക്കാർ

സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം: റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കൊറോണക്കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകാതെയാണ് സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തെറേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. എന്നാൽ കോറോണ കാലത്തെസൗജന്യ കിറ്റ് വിതരണം സേവനമായി കരുതണമെന്നാണ് സർക്കാരിന്റെ നിലപാട്.

സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള കുടിശ്ശികയും വ്യാപാരികൾക്ക് കിട്ടാനുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 31ന് മുമ്പ് കമ്മിഷൻ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ല. എന്നാൽ സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള സാധനങ്ങൾ വിതരണം ചെയ്തവർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും സർക്കാർ കമ്മീഷൻ നൽകി. കൊറോണ കാലത്തും ഓണത്തിനുമായി 12 മാസമാണ് റേഷൻ കടകൾ വഴി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഇതിൽ രണ്ട് മാസത്തെകമ്മീഷനായി കിറ്റ് ഒന്നിന്ന് അഞ്ച് രൂപ വീതം വ്യാപാരികൾക്ക് ലഭിച്ചു.

2018 ജൂലൈ 31ലെ വേതന പാക്കേജ് പ്രകാരം 45 ക്വിന്റൽ വിതരണം ചെയ്താൽ 18000 രൂപയാണ് വ്യാപാരികൾക്ക് ലഭിക്കുക. എന്നാൽ ഇക്കഴിഞ്ഞജനുവരിയിൽ സംസ്ഥാനത്തെ 14257 റേഷൻ കടകളിൽ 3000 ത്തിലധികം വ്യാപാരികൾക്ക് 10000 രൂപയിൽ താഴെയും 5000 ത്തോളം പേർക്ക് 20000 രൂപയിൽ താഴെയുമാണ് വരുമാനം ലഭിച്ചത്. 2000 പേർക്ക് മാത്രമാണ് 25,000 രൂപയിൽ കൂടുതൽ വരുമാനം ലഭിച്ചത്. കടമുറി വാടക ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ കഴിഞ്ഞാൽ കാര്യമായ നേട്ടം ഉണ്ടാകുന്നില്ല. തുടർച്ചയായുള്ള ഇപോസ് സെർവർ തകരാരും പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നതും തിരിച്ചടിയാകുന്നുണ്ട്.