ആധാറിലെ ഫോട്ടോ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

ആധാറിലെ ഫോട്ടോ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: പേര്, ജനനത്തീയതി, ഫോണ്‍ നമ്പര്‍, മേല്‍വിലാസം അടക്കം ആധാറിലെ ചില വിവരങ്ങള്‍ മാറ്റാവുന്നതാണ്. ഡെമോഗ്രാഫിക്, ബയോമെട്രിക് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്.

പേര്, മേല്‍വിലാസം, ജനനത്തീയതി, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, തുടങ്ങിയവ ഡെമോഗ്രാഫിക്കിന് കീഴിലാണ് വരുന്നത്. ഐറിസ്, വിരലടയാളം, മുഖചിത്രം എന്നിവയാണ് ബയോമെട്രിക് ഡേറ്റയ്ക്കുള്ള ഉദാഹരണങ്ങള്‍.

ആധാറിലെ ചിത്രം പഴയതാണ് എന്ന് തോന്നുന്നവര്‍ക്ക് അത് മാറ്റാനും സാധിക്കും. എന്‍ റോള്‍മെന്റ് സെന്ററില്‍ പോയി ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് സംവിധാനമുണ്ട്.

ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം ചുവടെ:

ആദ്യം ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോകുക

ഓണ്‍ലൈന്‍ ആയോ അല്ലാതെയോ അപ്പോയ്‌മെന്റ് എടുത്തുവേണം എന്‍ റോള്‍മെന്റ് സെന്ററില്‍ പോകേണ്ടത്.

ഫോം പൂരിപ്പിച്ച് നല്‍കണം

ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ എക്‌സിക്യൂട്ടീവിനാണ് ഇത് നല്‍കേണ്ടത്.

ബയോമെട്രിക് വിശദാംശങ്ങള്‍ വെരിഫൈ ചെയ്ത ശേഷം എക്‌സിക്യൂട്ടീവ് ആണ് ഫോട്ടോ എടുക്കാന്‍ വേണ്ട സൗകര്യം ഏര്‍പ്പെടുത്തുന്നത്.

ഫോട്ടോ മാറ്റുന്നതിന് മറ്റു രേഖകളുടെ ആവശ്യമില്ല.

ഫോട്ടോ മാറ്റുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും നൂറ് രൂപയാണ് ഫീസ്

തുടര്‍ന്ന് അക്ക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പ് ലഭിക്കും

90 ദിവസത്തിനകം ആധാര്‍ കാര്‍ഡിലെ ചിത്രം അപ്‌ഡേറ്റ് ആവും. പുതിയ ഫോട്ടോ സഹിതമുള്ള ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തുടര്‍ന്നുള്ള രണ്ടുമാസത്തിനകം ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: ഷഹീന്‍ ബാഗില്‍ എന്‍ഐഎ റെയ്ഡ്

ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത്. റെയ്ഡിനെക്കുറിച്ച് എന്‍ഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഏപ്രില്‍ രണ്ടിനാണ് കണ്ണൂരിലേക്കു പോയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്നു പേര്‍ മരിച്ചു. ഏപ്രില്‍ മൂന്നിന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം സെയ്ഫിയെ പിടികൂടിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധത്തില്‍ സെയ്ഫി പങ്കെടുത്തിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സെയ്ഫിക്കു തീവ്രവാദ ബന്ധമുണ്ടെന്നും ട്രെയിന്‍ തീവയ്പിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എന്‍ഐഎ നിഗമനം.

തൊഴിലവസരം

തൊഴിലവസരം

ആറ്റിങ്ങലിലെ പ്രമുഖ സ്ഥാപനമായ യു ടെക്കിൽ അനിമേഷൻ, മോണ്ടിസ്സോറി, റ്റാലി എന്നിവയിലേയ്ക് അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 7558823700

‘പൊലീസ് ജീവന്‍ കളഞ്ഞും ഡോക്ടറെ സംരക്ഷിക്കണമായിരുന്നു’

‘പൊലീസ് ജീവന്‍ കളഞ്ഞും ഡോക്ടറെ സംരക്ഷിക്കണമായിരുന്നു’

കൊച്ചി: പൊലീസ് ജീവന്‍ കളഞ്ഞും പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടറെ സംരക്ഷിക്കണമായിരുന്നുവെന്ന് ഹൈക്കോടതി. ഇത്തരമൊരു സന്ദര്‍ഭം ഒരു ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം പൊലീസുകാര്‍ ആക്രമണം പ്രതിരോധിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ആക്രണം ഉണ്ടായപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചു.

കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന്, പൊലീസ് ജീവന്‍ കളഞ്ഞും ഡോക്ടറെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് എഡിജിപി അജിത് കുമാര്‍ സമ്മതിച്ചു. പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നല്‍കുമെന്ന് എഡിജിപി അറിയിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

പരിശോധനയ്ക്കായി പ്രതി സന്ദീപിനെ പ്രൊസീജിയര്‍ റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചു. പതിനൊന്നു തവണയാണ് പ്രതി വന്ദനയെ കുത്തിയത്. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം പൊലീസ് അന്വേഷണം. ഓരോ സംഭവം ഉണ്ടാകുമ്പോഴും നടപടിയെടുക്കുമെന്ന് പറഞ്ഞതു കൊണ്ടായില്ല. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു ഒഴിയാനാകില്ല. ഈ അക്രമത്തെ പൊലീസിന് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു.

ഇത് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെയല്ല കുറ്റപ്പെടുത്തുന്നത്, മറിച്ച് സംവിധാനത്തിന്റെ ആകെ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. വന്ദനയുടെ മാതാപിതാക്കളുടെ നഷ്ടത്തിന് ആര് ഉത്തരവാദിത്തം പറയും. നമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണ്.

അലസമായി സര്‍ക്കാര്‍ വിഷയത്തെ കാണരുത്. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഭയത്തെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എഡിജിപി എംആര്‍ അജിത് കുമാര്‍ കോടതിയില്‍ ഓണ്‍ലൈനായി ഹാജരായി നടന്ന സംഭവം വിശദീകരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ രൂപരേഖയും പൊലീസ് കോടതിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ വെച്ച് ബന്ധുവിനെയാണ് സന്ദീപ് ആദ്യം ആക്രമിച്ചത്. ഒബ്‌സര്‍വേഷന്‍ റൂമിലേക്ക് സന്ദീപിനെ കൊണ്ടുപോയത് രണ്ടു പൊലീസുകാരാണ്. ഡ്രസിങ് റൂമില്‍ വെച്ചാണ് സന്ദീപ് ആദ്യം അക്രമാസക്തനായത്. സന്ദീപ് ബന്ധു ബിനുവിനെ ചവിട്ടിവീഴ്ത്തി. തുടര്‍ന്ന് പൊലീസ് ഗാര്‍ഡിനെ കുത്തി.

ഇതിനുശേഷമാണ് ഡോ. വന്ദനയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. വന്ദനയെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനായതോടെ പൊലീസുകാരന്‍ ലാത്തിയെടുക്കാന്‍ പൊലീസ് ജീപ്പിന് അരികിലേക്ക് ഓടി. മറ്റൊരു പൊലീസുകാരന്‍ കസേര എടുക്കാന്‍ പോയി. കസേര കൊണ്ട് അടിച്ചപ്പോഴാണ് പ്രതിയുടെ മുഖത്ത് പരിക്കേറ്റതെന്നും എഡിജിപി അജിത് കുമാര്‍ വിശദീകരിച്ചു.

സന്ദീപ് അക്രമാസക്തനായപ്പോള്‍ ഡ്രസിങ് റൂമിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം മറ്റൊരു മുറിയിലേക്ക് മാറിയപ്പോള്‍ വന്ദന ഒറ്റപ്പെട്ടുപോയി. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഭയപ്പെട്ടതുമൂലമാകാമെന്ന് എഡിജിപി പറഞ്ഞു. വീഴ്ചകളെ ന്യായീകരിക്കരുതെന്ന് കോടതി വിമര്‍ശിച്ചു. ആയുധങ്ങളൊന്നും കയ്യില്‍ കരുതാതെയാണോ ഇത്തരത്തിലൊരാളെ ആശുപ്തരിയില്‍ ഹാജരാക്കിയതെന്നും കോടതി ചോദിച്ചു.

പ്രതി പൊലീസിനെ നേരത്തെ വിളിച്ച ഫോണ്‍ സംഭാഷണവും എഡിജിപി കോടതിയെ കേള്‍പ്പിച്ചിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദീപ് വിളിച്ച ഫോണ്‍സംഭാഷണമാണ് കേള്‍പ്പിച്ചത്. ആക്രമിക്കാന്‍ വന്നവരെ ഭയന്ന് കിണറ്റിലിറങ്ങി ഒളിച്ചിരുന്നപ്പോഴാണ് മുറിവുണ്ടായതെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിയായിട്ടല്ലെന്നും എഡിജിപി വിശദീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും കോടതിയില്‍ ഓണ്‍ലൈന്‍ ആയി ഹാജരായിരുന്നു.

മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മോക്ക. വടക്ക് – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കി മീ വരെ വേഗതയുണ്ടാകും. തീരം തൊടും മുമ്പേ ദുർബലമാകാനുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാസുദേവൻപിള്ള(103) അന്തരിച്ചു

വാസുദേവൻപിള്ള(103) അന്തരിച്ചു

കല്ലമ്പലം വടകോട്ട് നീരാഞ്ജനത്തിൽ വാസുദേവൻപിള്ള(103) അന്തരിച്ചു.

വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെകട്ടറി എം കെ രാധാകൃഷ്ണന്റെ ഭാര്യാ പിതാവാണ് ഇദ്ദേഹം.
മക്കൾ: ലളിതകുമാരി, വിജയരാജൻ, ലത.
മരുമക്കൾ: രാധാകൃഷ്ണൻ എം കെ, സുദർശനകുമാർ.