തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തിരുവനന്തപുരം: ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.

നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.

ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു.

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂ എൽ പി എസിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വൈദ്യുതി അപകടരഹിത കേരളം പദ്ധതിയും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി സഹകരിച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചും, എക്സെസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ കാമ്പയിനും മൈമും, ആരോഗ്യ വകുപ്പും ഫയർ & റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് മായി സഹകരിച്ച് ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചും, എൽ എസ് ജി ഡിയുമായി സഹകരിച്ച് വിജ്ഞാന കേരളം സർവ്വേയും മഹാസഭയും നടത്തി. 26/12നു ആരംഭിച്ച ക്യാമ്പ് 1/1/നാണു സമാപിച്ചത്.

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാരിനെതിരെ സുമയ്യ ഹൈക്കോടതിയിലേക്ക്

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാരിനെതിരെ സുമയ്യ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ കോടതിയിലേക്ക്. സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോള്‍ വഴി പുറത്തെടുക്കാന്‍ സാധിച്ചില്ല. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആറ്റിങ്ങൽ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

ആറ്റിങ്ങൽ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഹാരിസ് മുതൂർൻ്റെ പ്രസ്താവനയ്ക് എതിരെ ആറ്റിങ്ങൽ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും, ജനറൽ സെക്രട്ടറിക്ക് ഉള്ള ഐക്യദാർഢ്യവും യൂണിയൻ പ്രസിഡന്റ്‌ എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ കച്ചേരി നടയിലേക്ക് നടന്ന മാർച്ച്‌ യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയൻ കൗൺസിലർ കെ. സുധീർ ടൗൺ, ടൗൺ ശാഖ ചെയർമാൻ സുരേഷ് കുമാർ, വാളക്കാട് ശാഖ പ്രസിഡൻ്റ് എസ്.ദിനേശ്, കോരാണി ശാഖ പ്രസിഡൻ്റ് ജെ.അശോകദാസ്, യൂണിയൻ കമ്മറ്റി അംഗം പ്രശാന്തൻ താഴേ ഇളമ്പ ശാഖ പ്രസിഡൻ്റ് രാജൻ, സെക്രട്ടറി ആർ. ശശി, വഞ്ചിയൂർ ശാഖ സെക്രട്ടറി എസ്. സന്തോഷ്, ഇടയ്ക്കോട് ശാഖ സെക്രട്ടറി സുധാകരൻ, ആലംകോട് ശാഖ സെക്രട്ടറി ഡി.ചന്ദ്രഹാസൻ, ഞാറയ്ക്കാട്വിള ശാഖ പ്രസിഡൻ്റ് എൻ.ഗിരിലാൽ, സെക്രട്ടറി കെ. വി.മന്മഥൻ, മണമ്പൂർ ഗുരുനഗർ ശാഖ പ്രസിഡന്റ്‌ വി.ജയപ്രകാശ്, കരിച്ചിയിൽ ശാഖ പ്രസിഡന്റ്‌ ബി. മോഹൻദാസ്, സെക്രട്ടറി എസ്.അനികുമാർ വനിതാ സംഘം ചെയർപേഴ്സൺ ഡി.ഗീതദേവി, ട്രഷറർ ഷീലാ ത്യാഗരാജൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഷീജ അജികുമാർ, ലതാ തങ്കപ്പൻ, പൊയ്കമുക്ക് മേഖല കമ്മിറ്റി ഭാരവാഹികൾ ആയ ബീന പ്രകാശ്, ബീനചെമ്പൂര് , നിഷാന്ത് ഇടയ്ക്കോട്, ടൗൺ ശാഖ കമ്മിറ്റി അംഗം ബൈജു എന്നിവർ നേതൃത്വം നൽകി.

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍ ബുധനാഴ്ച വരെ. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ല പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിങ്ങ് കമിറ്റികളുമാണ് രൂപവത്കരിക്കേണ്ടത്.

മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിങ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്റിങ് കമിറ്റികളുമാണുള്ളത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിങ്? കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ല പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എ.ഡി.എമ്മിനാണ്.

മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതലാണെങ്കില്‍ യോഗത്തില്‍ ഹാജരായ അംഗങ്ങളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം വോട്ടെടുപ്പ് നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.

എൻ. ശങ്കരൻ നായർ( 79) നിര്യാതനായി

എൻ. ശങ്കരൻ നായർ( 79) നിര്യാതനായി

അണ്ടൂർ വരയത്ത് വീട്ടിൽ (ശങ്കരമംഗലം നൈനാംകോണം) എൻ. ശങ്കരൻ നായർ( 79) നിര്യാതനായി.

ഭാര്യ: മഹേശ്വരി അമ്മ (റിട്ടയേർഡ് കെ എസ് ഇ ബി)
മക്കൾ: രാധിക എം. എസ് (അക്കൗണ്ടന്റ് ബ്ലോക്ക് പഞ്ചായത്ത്), പരേതയായ രേഖ എം.എസ്.
മരുമക്കൾ: അജീഷ് കുമാർ (എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി), രാഗേഷ് (കിംസ് ഹോസ്പിറ്റൽ)
സഹോദരങ്ങൾ: പി. സരോജിനി അമ്മ, എൻ കൃഷ്ണൻകുട്ടി നായർ, എൻ ഗോപാലകൃഷ്ണൻ നായർ

സംസ്കാരം നാളെ (05-01-2026) രാവിലെ 10 മണിക്ക് സ്വവസതിയിൽ.