പൊലീസെന്ന് പരിചയപ്പെടുത്തി; നടുറോഡില്‍ വെച്ച് കയറിപ്പിടിച്ചതായി യുവതിയുടെ പരാതി

പൊലീസെന്ന് പരിചയപ്പെടുത്തി; നടുറോഡില്‍ വെച്ച് കയറിപ്പിടിച്ചതായി യുവതിയുടെ പരാതി

പത്തനംതിട്ട: നടുറോഡില്‍ പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ഒരാള്‍ കടന്നു പിടിച്ചതായി യുവതിയുടെ പരാതി. പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ആള്‍ പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പിന്നീട് കടന്നു പിടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കാക്കി പാന്റാണ് ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക് യാത്രികന് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക് യാത്രികന് ദാരുണാന്ത്യം

കൊല്ലം ആയൂരിൽ കാറും ബൈക്കും ഇടിച്ച് ബൈക് യാത്രികൻ മരിച്ചു. കോട്ടുക്കൽ ചുണ്ട ചെറുകുളംവലിയ വിള വീട്ടിൽ (37) അമീർ അലിയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 9 ന് ബസ്സിനെ ഓവർടെക്ക് ചെയ്തു വന്ന കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. ചടയമംഗലം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ: നാസീയ, മകൾ ഗസൽ

സംസ്ഥാനത്തെ സ്വർണ വില വീണ്ടും 40,000 കടന്നു

സംസ്ഥാനത്തെ സ്വർണ വില വീണ്ടും 40,000 കടന്നു

വീണ്ടും 40,000 കടന്ന് സംസ്ഥാനത്തെ സ്വർണ വില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,015 രൂപയും പവന് 40,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം 4 തവണയാണ് സ്വർണ വില 40,000 കടക്കുന്നത്. ഡിസംബർ 14, 21, 22 തീയതികളിലാണ് സ്വർണവില 40,000 ത്തിനു മുകളിൽ എത്തിയത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിനൊപ്പം ഇന്നലെ രാജ്യാന്തര സ്വർണ വിലയും 1830 ഡോളറിലേക്ക് കുതിച്ചു കയറി.

ബില്‍ ഇല്ലാതെ സ്വര്‍ണം; വാഹന പരിശോധനയിൽ കണ്ടെത്തി

ബില്‍ ഇല്ലാതെ സ്വര്‍ണം; വാഹന പരിശോധനയിൽ കണ്ടെത്തി

ആലപ്പുഴ: മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുപോയ ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 191.74 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തി. അമ്പലപ്പുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍വോയ്‌സ് ഇല്ലെന്ന് കണ്ടെത്തിയത്. ജി.എസ്.ടി. നിയമപ്രകാരം കേസ് എടുത്ത് 55,000 രൂപ പിഴ ഈടാക്കി. പിഴയടച്ചടിതനെ തുടര്‍ന്ന് സാധനങ്ങള്‍ വിട്ടു നല്‍കി.

ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. അജിതിന്റെ നിര്‍ദേശാനുസരണം സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ബി. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ എ.ഇ. അഗസ്റ്റിന്‍, എ. സലിം, പി. സ്മിത, ജോസഫ് ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം സംഭവിച്ചു

ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം സംഭവിച്ചു

ഇടിമിന്നലേറ്റ് കടയ്ക്കലിൽ വീടിന് നാശനഷ്ടം.കടയ്ക്കൽ പഞ്ചായത്ത്‌ ആഴാന്തക്കുഴി നെല്ലിക്കുന്നിൽ വീട്ടിൽ ഷാജിയുടെ വീടിനാണ് നാശനഷ്ടം വന്നത്. ഇന്ന് രാവിലെ 10. 30 നാണു ഷാജിയുടെ വീടിന് പുറക് വശത്ത് ഇടിമിന്നൽ പതിച്ചത്. പതിച്ച ഭാഗത്ത്‌ നിന്ന് 15 മീറ്ററോളം മണ്ണിളകി കുഴി രൂപപ്പെട്ടു. വലിയ ശബ്ദത്തോടെ ബോംബ് പൊട്ടുന്നതുപോലെ മണ്ണ് മേലോട്ട് ഉയർന്നുപോങ്ങി ജനൽ ചില്ലുകളും, ഷീറ്റും പൊട്ടിതെറിച്ചു. മണ്ണ് രണ്ടാം നിലയിൽ വരെ എത്തി. കൂടാതെ വീടിന്റെ വയറിംഗ് പൂർണ്ണമായും തകർന്നു.

എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി

എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി. ‘പാറാ സിവ’ എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. മെസിയുടെ കയ്യൊപ്പോടെയുള്ള അര്‍ജന്റൈന്‍ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. അച്ഛനെ പോലെ, മകളെ പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. മെസിയുടെ വലിയ ആരാധകനാണ് ധോനി. ഫുട്‌ബോളിനോടുള്ള താത്പര്യം ധോനി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.