‘ആ മണി ഞാനല്ല’; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

‘ആ മണി ഞാനല്ല’; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തമിഴ്‌നാട് സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന്‍ എന്നാണ്. മണിയും സംഘവും നേരത്തെ ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെയുള്ള വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയുമാണ്, ശബരിമലയിലെ കൊള്ളയില്‍ മണിക്കും പങ്കുണ്ടെന്ന് ആരോപിച്ചത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മണി വാങ്ങിയെന്നാണ് വ്യവസായി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സെര്‍ച്ച് വാറണ്ടുമായി തമിഴ്‌നാട്ടിലെത്തിയത്. മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങളും പഴയ പാത്രങ്ങളും വില്‍ക്കുന്ന കടയും അന്വേഷണ സംഘം റെയ്ഡ് ചെയ്തു.

ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മണിയെ എസ്ഐടി നേരത്തെ തന്നെ ലൊക്കേറ്റ് ചെയ്തിരുന്നു. പഴയകാല കരകൗശല വസ്തുക്കളും ലോഹ ഉൽപ്പന്നങ്ങളും വിൽക്കുന്നതിന്റെ മറവിൽ, തട്ടിപ്പിലൂടെ വൻ തുക സമ്പാദിക്കുന്നതാണ് ഇവരുടെ രീതി. സംഘത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എസ്ഐടിക്ക് ലഭിച്ചിട്ടുള്ള വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ തിരുവനന്തപുരത്ത് വെച്ച് ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും, സ്വർണപ്പാളികൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും എസ്ഐടി അന്വേഷിക്കുന്നുണ്ട്.

‘ആ മണിയല്ല ഞാൻ’

എന്നാൽ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഡി മണി എന്നയാൾ താനല്ലെന്നാണ് എസ്ഐടി ചോദ്യം ചെയ്തയാൾ പറയുന്നത്. തന്റെ പേര് എംഎസ് മണിയെന്നാണ്. ബാലമുരുകൻ എന്ന സുഹൃത്ത് തനിക്കുണ്ട്. തന്റെ പേരിലെടുത്ത ഫോൺനമ്പർ കാലങ്ങളായി ബാലമുരുകൻ ഉപയോ​ഗിക്കുന്നുണ്ട്. ബാലമുരുകൻ ഈ നമ്പർ ഉപയോ​ഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി തന്റെ അടുത്തെത്തിയത്. താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ്. സ്വർണക്കച്ചവടമില്ല. ശബരിമല സ്വർണക്കവർച്ചയുമായി തനിക്ക് ബന്ധമില്ലെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ലെന്നും എസ്ഐടിയോട് വ്യക്തമാക്കിയെന്നും, ചോദ്യം ചെയ്യലിനുശേഷം മണി പറഞ്ഞു.

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി

വർക്കല: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് തുടർ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഈമാസം പതിനാറാം തീയതി ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു.

ആറ്റിങ്ങൽ നഗരസഭ ചെയർമാനായി എം പ്രദീപിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ നഗരസഭ ചെയർമാനായി എം പ്രദീപിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ എം.പ്രദീപിനെ തിരഞ്ഞെടുത്തു 32 അംഗ കൗൺസിലിൽ പ്രദീപിന് 18 വോട്ട് ലഭിച്ചു. ചെയർമാൻ സ്ഥാനാത്ത് മത്സരിച്ച യു.ഡി. എഫിലെ കിരണിനു 7 ഉം ബി.ജെ.പി യുടെ സന്തോഷിന് 7 വോട്ടും ലഭിച്ചു.

ആറ്റിങ്ങൽ കരിച്ചിയിൽ പാടിക്കവിളാകം ബാലഭദ്രദേവി ക്ഷേത്രത്തിലെ കുലവാഴച്ചിറപ്പു മഹോത്സവം നാളെ

ആറ്റിങ്ങൽ കരിച്ചിയിൽ പാടിക്കവിളാകം ബാലഭദ്രദേവി ക്ഷേത്രത്തിലെ കുലവാഴച്ചിറപ്പു മഹോത്സവം നാളെ

ആറ്റിങ്ങൽ കരിച്ചിയിൽ പാടിക്കവിളാകം ബാലഭദ്രദേവി ക്ഷേത്രത്തിലെ കുലവാഴച്ചിറപ്പു മഹോത്സവം ശനിയാഴ്ച (നാളെ) നടക്കും. രാവിലെ 5.30ന് ഗണപതി ഹോമം, ആറുമണിക്ക് പ്രഭാത പൂജ, വൈകുന്നേരം 6നു പാടിക്കവിളകം ബാലഭദ്ര വനിത സമാജം & ബാലഭദ്ര ദേവി സമാജം അവതരിപ്പിക്കുന്ന ഭജന, 6.40ന് ദീപാരാധന, 6.45ന് കൊല്ലം ശ്രീ വിനായക ഭജൻസ് അവതരിപ്പിക്കുന്ന ഭജന, രാത്രി 9ന് സായാഹ്ന ഭക്ഷണം, 9.30ന് കുലവാഴ നിവേദ്യവും കുലവാഴ പ്രസാദവിതരണവും നടക്കും.

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന അധ‍്യക്ഷനുമായ വി.വി. രാജേഷിനെ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥി‍യായി ബിജെപി പ്രഖ‍്യാപിച്ചു. നീണ്ട ചർച്ചകൾക്കൊടുവിലാണ് രാജേഷിനെ മേയർ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചത്. അതേസമ‍യം, ജി.എസ്. ആശാനാഥിനെ ഡെപ‍്യൂട്ടി മേയറായി പാർട്ടി പ്രഖ‍്യാപിച്ചു.

നേരത്തെ മുൻ ഡിജിപി ആർ. ശ്രീലേഖ മേയറാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ശ്രീലേഖ മേയറാവുന്നതിനെ ഒരുവിഭാഗം നേതാക്കൾ എതിർപ്പ് അറിയിക്കുകയായിരുന്നു. ശ്രീലേഖയ്ക്ക് വിജയസാധ‍്യതയുള്ള നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്കതതായാണ് സൂചന.

അതേസമയം, സംസ്ഥാന ചരിത്രത്തിലാദ‍്യമായിട്ടായിരുന്നു ബിജെപി ഇടതുകോട്ട തകർത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകളിൽ വിജയിച്ച് ഇത്തവണ ഭരണം പിടിച്ചെടുത്തത്.