ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ – കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു

ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ – കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു

ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ – കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു.

2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ക കെ.എസ്.ആര്‍.ടി.സി 19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

19.12.2025 മുതല്‍ 05.01.2026 വരെ ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സർവ്വീസുകള്‍

1. 19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
3. 21.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
4. 23.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂര്‍ – മലപ്പുറം (SF) – മൈസൂര്‍, കുട്ട വഴി
6. 17.00 ബാംഗ്ലൂര്‍ – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി
7. 19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
8. 18.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
9. 19.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
10. 19.45 ബാംഗ്ലൂര്‍ – എറണാകുളം (Multi Axle) – കോയമ്പത്തൂര്‍, പാലക്കാട് വഴി
11. 17.30 ബാംഗ്ലൂര്‍ – കൊല്ലം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
12. 18.20 ബാംഗ്ലൂര്‍ – കൊട്ടാരക്കര (AC Seater) – കോയമ്പത്തൂര്‍, പാലക്കാട് വഴി
13. 18.00 ബാംഗ്ലൂര്‍ – പുനലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
14. 19.10 ബാംഗ്ലൂര്‍ – ചേര്ത്തlല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
15. 19.30 ബാംഗ്ലൂര്‍ – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
16. 19.10 ബാംഗ്ലൂര്‍ – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
17. 19.50 ബാംഗ്ലൂര്‍ – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
18. 19.20 ബാംഗ്ലൂര്‍ – പാല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
19. 20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
20. 21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
21. 21.15 ബാംഗ്ലൂര്‍ – കണ്ണൂര്‍ (S/Dlx.) – ഇരിട്ടി, മട്ടന്നൂര്‍ വഴി
22. 22.00 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Dlx.) – ചെറുപുഴ വഴി(alternative days)
23. 22.10 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Exp.) – ചെറുപുഴ വഴി(alternative days)
24. 21.40 ബാംഗ്ലൂര്‍ – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
25. 19.30 ബാംഗ്ലൂര്‍ – തിരുവനന്തപുരം (Multi Axle) – നാഗര്‍‍കോവില്‍ വഴി
26. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗര്‍‍കോവില്‍ വഴി
27. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂര്‍ വഴി

19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തില്‍ നിന്നുള്ള അധിക സർവ്വീസുകള്‍

1. 20.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
6. 20.00 സുല്താ ് ന്ബ്ത്തേരി – ബാംഗ്ലൂര്‍(SF) – മൈസൂര്‍ വഴി
7. 21.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
8. 19.00 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
9. 19.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
10. 20.00 എറണാകുളം – ബാംഗ്ലൂര്‍ (Multi Axle) – കോയമ്പത്തൂര്‍, സേലം വഴി
11. 18.00 കൊല്ലം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
12. 15.10 പുനലൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
13. 17.20 കൊട്ടാരക്കര – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
14. 17.30 ചേര്ത്ത്ല – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
15. 17.40 ഹരിപ്പാട് – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
16. 18.10 കോട്ടയം – ബാംഗ്ലൂര്‍ (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
17. 18.30 കോട്ടയം – ബാംഗ്ലൂര്‍ (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
18. 19.00 പാല – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
19. 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
20. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
21. 21.30 കണ്ണൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) – മട്ടന്നൂര്‍, ഇരിട്ടി വഴി
22. 20.15 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) -ചെറുപുഴ, മൈസൂര്‍ വഴി(alternative days)
23. 20.25 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – ചെറുപുഴ, മൈസൂര്‍ വഴി(alternative days)
24. 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂര്‍ (S/Dlx.) – ചെറുപുഴ, മൈസൂര്‍ വഴി
25. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (Multi Axle) – നാഗര്‍‍കോവില്‍, മധുര വഴി
26. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍‍കോവില്‍ വഴി
27. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 9188933716
എറണാകുളം
ഫോൺ നമ്പർ – 9188933779
കോഴിക്കോട്
ഫോൺ നമ്പർ – 9188933809
കണ്ണൂർ
ഫോൺ നമ്പർ – 9188933822
ബാംഗ്ലൂർ
ഫോൺ നമ്പർ – 9188933820

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011(Tollfree)

KSRTC STATION MASTER OFFICE CONTACT NUMBER 👇
https://docs.google.com/spreadsheets/d/1hsKCoKWfjnbrJpLNtMWN8A1hSiH9CfZoQL2ymD71h20/edit?usp=drive_link

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദി ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ആദ്യകാല തിരുവനന്തപുരം മേയര്‍മാരിലൊരാളായ സത്യകാമന്‍ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂര്‍ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളിലായി ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നണിയില്‍ നിലകൊണ്ട ജയശങ്കര്‍ പത്രപ്രവര്‍ത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. 1998 – 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. എസ് ജയശങ്കറിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിന്‍ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു.

സ്ത്രീകളുടെ വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നത് എപ്പോഴും ലൈംഗിക അതിക്രമമല്ല: സുപ്രീം കോടതി

സ്ത്രീകളുടെ വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നത് എപ്പോഴും ലൈംഗിക അതിക്രമമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.

സ്വകാര്യകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354സിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം.പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

ഒളിവിലും ആഡംബര ജീവിതം, റിസോര്‍ട്ടില്‍ സൗകര്യമൊരുക്കിയത് അഭിഭാഷക

ഒളിവിലും ആഡംബര ജീവിതം, റിസോര്‍ട്ടില്‍ സൗകര്യമൊരുക്കിയത് അഭിഭാഷക

ബംഗളൂരു: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് കഴിഞ്ഞ രണ്ടു ദിവസം രാഹുല്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനായുള്ള സൗകര്യം ഒരുക്കിനല്‍കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണെന്നുമാണ് വിവരം. ബുധനാഴ്ച വൈകീട്ട് പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും രാഹുല്‍ അവിടെ നിന്നും മുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെ സഹായിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

രാഹുലിനു സഞ്ചരിക്കാന്‍ വാഹന സൗകര്യം നല്‍കുന്നതും വഴികള്‍ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആഡംബര റിസോര്‍ട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുല്‍ കീഴടങ്ങും എന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.

മൊബൈല്‍ ഫോണും കാറുകളും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ തുടരുന്നത്. സിസിടിവി കാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയാണ് സുഹൃത്തായ യുവനടിയുടെ കാറില്‍ പൊള്ളാച്ചിയില്‍ എത്തിയത്. അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരില്‍എത്തി. പിന്നീട് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു റിസോര്‍ട്ടില്‍ കഴിഞ്ഞു. അവിടെ അന്വേഷണസംഘം എത്തുമെന്ന് അറിഞ്ഞതോടെ രാഹുല്‍ ബംഗളുരൂവിലേക്ക് കടക്കുകയായിരുന്നു.

ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ, തിരച്ചില്‍ ഊര്‍ജ്ജിതം

ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ, തിരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുന്നു. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാഹുലിന്റെ പി എ, ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പാലക്കാടു നിന്നും മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂര്‍ വഴി കര്‍ണാടക അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയ രാഹുല്‍, റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. രാഹുലിന് പൊലീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നു ലഭിക്കുന്നതായും എസ്ഐടിക്ക് സംശയമുണ്ട്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതില്‍ ഡിജിപി ഇന്ന് തീരുമാനമെടുത്തേക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുമെന്നാണ് സൂചന. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

‘രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

‘രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമെന്ന് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പ്രതി എംഎല്‍എയാണ്. ജനപ്രതിനിധി എന്ന സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു.

അതേസമയം, ‘ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം’ നിലയില്‍ ലഘൂകരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തിയെ കാണാനാകില്ലെന്നും 22 പേജുള്ള ഉത്തരവില്‍ ജഡ്ജി എസ്. നസീറ വ്യക്തമാക്കുന്നു. ആത്മഹത്യാഭീഷണി മുഴക്കിയാണ് രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചതെന്നും പെണ്‍കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് കോടതി വിലയിരുത്തി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്നുമുള്ള രാഹുലിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ല. ആദ്യത്തെ ശാരീരിക ബന്ധത്തിന് പിന്നാലെ തുടര്‍ച്ചയായി നടന്ന ശാരീരികബന്ധങ്ങളെല്ലാം ഭീഷണിപ്പെടുത്തിയാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടത്. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നിരുന്നു. തുടര്‍വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍വാദത്തിന് മുമ്പേ പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.