പുനലൂരിൽ പൊൻ പകിട്ടേകാൻ രാജകുമാരിയുടെ തൂവൽ സപ്ർശം

പുനലൂരിൽ പൊൻ പകിട്ടേകാൻ രാജകുമാരിയുടെ തൂവൽ സപ്ർശം

രാജകുമാരി ഗ്രുപ്പ് സംഘടിപ്പിക്കുന്ന പുനലൂർ എക്സിബിഷൻ കം സെയിലിന് വൻ ജനപങ്കാളിത്തത്തോടെ ഇന്ന് തുടക്കം കുറിച്ചു. എക്സ്പോയുടെ ഉദ്ഘാടനം പുനലൂർ നഗരസഭ ചെയർപേഴ്സൺ പുഷ്പലത നിർവഹിച്ചു.

പുനലൂർക്കാർക്ക് ഉദ്പാദന വിലയിൽ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും സ്വന്തമാക്കാം എന്ന ടാഗ് ലൈനോടെ പുനലൂരിൽ എത്തിയ രാജകുമാരിയെ ജനസഞ്ചയം ഏറ്റെടുക്കുന്ന മനോഹരകാഴ്ചയാണ് ഇവിടെ കാണാൻ സാധിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥങ്ങളിലെ പരമ്പരാഗത മോഡലുകളും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെയും വിപുലമായ ശ്രേണി.

ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്നും ഞറുക്കെടുപ്പിലുടെ മൂന്ന് പേർക്ക് എൽ ഈ ഡി ടീവി സമ്മാനമായി നല്കി. നവംബർ 27 മുതൽ ഡിസംബർ 30 വരെയാണ് പുനലൂർ എക്സിബിഷൻ കം സെയിൽ രാജകുമാരി ഒരുക്കിയിട്ടുള്ളത്. പുനലൂർ മുനിസിപാലിറ്റി പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, വാർഡ് കൗൺസിലർ നിമ്മി എബ്രഹാം, ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.രാധാമണി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻ്റ് എസ് നൗഷറുദ്ദീൻ , രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുക്കുകയും ചടങ്ങിൽ പങ്കെടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ്‌ഴേസിനെയും മറ്റ് വിശിഷ്ടാതിഥികളേയും ആദരിക്കുകയും ചെയ്തു.

മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ബിന്ദു നന്ദന

മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ബിന്ദു നന്ദന

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിക്ക് ലഭിച്ചു.

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന പരിപാടിയിൽ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, ചലച്ചിത്ര താരം സുധീർ കരമന എന്നിവരിൽ നിന്ന് ഡോക്യുമെൻ്ററിയുടെ സംവിധായിക ബിന്ദു നന്ദന പുരസ്കാരം ഏറ്റുവാങ്ങി.

വൈലോപ്പിള്ളി സംസ്കൃതി ഭവൻ ചെയർമാൻ ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗായകൻ ജി.വേണുഗോപാൽ മുഖ്യാഥിതിയായി. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഡയറക്ടർഡോ ആർ എസ് പ്രദീപ് സ്വാഗതം പറഞ്ഞു. സാമൂഹ്യ സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത് ഇന്ന് പത്തരയോടെ; മണിക്കൂറുകള്‍ക്കകം കൈലി കിരണിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത് ഇന്ന് പത്തരയോടെ; മണിക്കൂറുകള്‍ക്കകം കൈലി കിരണിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി കൈലി കിരൺ പിടിയിൽ. കാട്ടാക്കടയിൽ വച്ചാണ് പിടികൂടിയത്. അഭിഭാഷകനെ കാണാനെത്തിയ കിരണിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ കിരണിനെ നാടു കടത്തിയിരുന്നു. നാട്ടിലെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്.

കിരണിന് നേര്‍ക്ക് പൊലീസ് വെടിയുതിര്‍ത്തിരുന്നു. എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് ആണ് വെടിയുതിർത്തത്. 12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. കാപ്പ വകുപ്പ് ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പൊലീസ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനുമാണ് കിരണിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ. തിരുവനന്തപുരം ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദാണ് വെടിയുതിർത്തത്. പ്രതി കൈരി കിരണിന് നേരെയാണ് വെടിയുതിർത്തത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ലയെന്നും പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണെന്ന് ഡിഐജി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സംഭവം. കാപ്പ കേസിൽ നടുകടത്തിയ കൈരി കിരൺ നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇന്നലെ രാത്രി മുതൽ ആര്യങ്കോടുള്ള വീട്ടിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതോടെ രാത്രി മുതൽ ഇയാളെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നു.ഇന്ന് രാവിലെ എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിൻ്റെ നേത‍ൃത്വത്തിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ കൈരി കിരണിൻ്റെ വീട് വളയുകയും കൈരി കിരണിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. അതിനിടെ വെട്ടുകത്തി എടുത്തുകൊണ്ട് പ്രതി വീടിന് പുറത്തേക്ക് വരുകയും. ഒന്നിലധികം തവണ എസ്എച്ച്ഒയെ വെട്ടാൻ ശ്രമിക്കുകയും ചെയ്തു.എസ്എച്ച്ഒ ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വെറും 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

വെറും 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

നിക്ഷേപത്തോടൊപ്പം ഒരു ലൈഫ് ഇന്‍ഷുറന്‍സിനും ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും പണം മുടക്കാനും മറക്കരുത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. രാജ്യത്ത് നിരവധി ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ട്. എന്നാല്‍ അവയില്‍ പലതിന്റെയും ഉയര്‍ന്ന പ്രീമിയം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ്. ഇതാണ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പലരും നേരിടുന്ന വലിയ പ്രശ്‌നം. ഇത്തരം സാഹചര്യത്തിലാണ് കുറഞ്ഞ പ്രീമിയമുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ പ്രാധാന്യം വര്‍ധിക്കുന്നത്.

ഓരോ വര്‍ഷവും തുച്ഛമായ തുക മുടക്കിയാല്‍ ലക്ഷങ്ങള്‍ പരിരക്ഷ ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളെ പരിരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉറപ്പാക്കുന്ന ഒരു മികച്ച ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. ഓരോ വര്‍ഷവും വെറും 20 രൂപ മുടക്കിയാല്‍ രണ്ടു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സ്‌കീമാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ഈ സ്‌കീം 2015ല്‍ ആരംഭിച്ചതാണ്.

ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി അപകടത്തില്‍ മരിച്ചാല്‍ മുഴുവന്‍ തുകയും നോമിനിക്ക് ലഭിക്കും. അപകടത്തില്‍ ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. പൂര്‍ണ്ണമായും വൈകല്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ രണ്ടു ലക്ഷം വരെ പരിരക്ഷ ഉറപ്പാക്കാം. 20 രൂപയെന്ന വാര്‍ഷിക പ്രീമിയം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം 20 രൂപ അടച്ചാല്‍ മതി.18 നും 70 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും സര്‍ക്കാരിന്റെ ഈ സ്‌കീമില്‍ അപേക്ഷിക്കാം.വരുമാന പരിധി ആവശ്യമില്ല. ബാങ്കുകള്‍ വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം. അപേക്ഷകന്റെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ടും ഉണ്ടാവണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ‘ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം’

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ‘ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം’

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ദേശീയ തലത്തിൽ ഉള്ള വനിതാ നേതാക്കൾ ഉൾപ്പെടുന്ന അന്വേഷണ സംഘം ഇരകളായ കുട്ടികളെ കണ്ടെത്തി അവരുടെ വിഷയം മനസ്സിലാക്കണമെന്ന് സജന ആവശ്യപ്പെട്ടു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. രാഹുലിനെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ കെ സുധാകരനെ തള്ളി കെ മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുല്‍ സസ്‌പെന്‍ഷനിലാണെന്നും, പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.