തെരഞ്ഞെടുപ്പു ദിവസം വേതനത്തോടെ അവധി

തെരഞ്ഞെടുപ്പു ദിവസം വേതനത്തോടെ അവധി

സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻ്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി അനുവദിയ്ക്കാൻ സംസ്ഥാന ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടു.

അവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തിൽ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുയോ ചെയ്യാൻ പാടില്ലന്നും ഉത്തരവിൽ പറയുന്നു. സാധാരണ ഇത്തരത്തിൽ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവർക്ക് അവധി അനുവദിച്ചിട്ടില്ലെങ്കിൽ അവർക്ക് വേതനം നൽകേണ്ടതാണ്. എന്നാൽ അവധി അനുവദിക്കുമ്പോൾ ആ വ്യക്തി ചെയ്യുന്ന തൊഴിലിന് തുടർച്ചയായതോ ആപത്ക്കരമോ സാരവത്തായതോ ആയ നഷ്ടത്തിന് ഇടവരും എന്നുണ്ടെങ്കിൽ അയാൾക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ജോലി ചെയ്യുന്ന മണ്ഡലത്തിൽ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന / കാഷ്വൽ / കോൺട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികൾക്കും തെരഞ്ഞെടുപ്പു ദിവസം വേതനത്തോടു കൂടിയ അവധിയ്ക്ക് അർഹതയുണ്ട്.

ഐ ടി, വ്യവസായ, പ്ലാൻ്റേഷൻ, നിർമാണ മേഖലകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും ലേബർ കമ്മിഷണർ അറിയിച്ചു.

ചിറയിൻകീഴ് പണ്ടകശാലയിൽ ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്ന പറമ്പിൽ തീ പിടിച്ചു

ചിറയിൻകീഴ് പണ്ടകശാലയിൽ ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്ന പറമ്പിൽ തീ പിടിച്ചു

ചിറയിൻകീഴ് പണ്ടകശാലയിൽ ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്ന പറമ്പിൽ തീ പിടിച്ചു. ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം ഫയർ ഫോഴ്സിൽ നിന്നും ഓരോ ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ആറ്റിങ്ങൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ എ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആണ് രക്ഷാ പ്രവർത്തനം നടത്തിയത്.

എസ് മധുസൂദനൻ നായർ (54) അന്തരിച്ചു

എസ് മധുസൂദനൻ നായർ (54) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം കൃഷ്ണാലയം വീട്ടിൽ എസ് മധുസൂദനൻ നായർ (54) (ബിസിനസ്) അന്തരിച്ചു.

ഭാര്യ: പി.എസ് സ്മിത.
മക്കൾ: എം.എസ് കൃഷ്ണപ്രിയ,എം.എസ് കൃഷ്ണദേവ് .
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 മണിക്ക്

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കളെ കിളിമാനൂർപോലീസ്ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ (26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റൂറൽ ഡാൻസാഫ് (DANSAF) സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സി.എച്ച്.ഒ എ. നിസാർ, എസ്.ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്.ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

‘എസ്ഡിപിഐയിലെ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്’; എ കെ ബാലന്‍

‘എസ്ഡിപിഐയിലെ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്’; എ കെ ബാലന്‍

തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. അഭിമന്യു പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് എസ്ഡിപിഐയുമായി സിപിഎം മുന്നണിയുണ്ടാക്കിയിരിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു.

എസ്ഡിപിഐയുമായി ഒരു മുന്നണിയും ഉണ്ടാക്കിയിട്ടില്ല. മുന്നണി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൃത്യമായി പ്രതിരോധിച്ച് പറയും. മുന്നണിയില്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല. കുഞ്ഞാലി കൊലപാതകക്കേസില്‍ പ്രതിയായിരുന്നില്ലേ ആര്യാടന്‍ മുഹമ്മദ്. ആ ആര്യാടന് ഞങ്ങള്‍ വോട്ടു കുത്തിയില്ലേ, അതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുമായി രാഷ്ട്രീയം ഉണ്ടാക്കിയാല്‍ അസ്സലായി രാഷ്ട്രീയം പറയും. ഇപ്പോള്‍ എസ്ഡിപിഐയുമായി ഒരു മുന്നണിയോ അഡ്ജസ്റ്റ്‌മെന്റോ ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

എസ്ഡിപിഐയുമായി ഒരു ധാരണയോ, എഗ്രിമെന്റോ, സംഭാഷണമോ നടത്തിയിട്ടില്ല. ആദ്യം മുതലേ പറഞ്ഞ നിലപാടിലാണ് സിപിഎം ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍ ഇത്തരം സംഘടനകളിലുള്ള ജനങ്ങളെയെല്ലാം കംപാര്‍ട്ടുമെന്റലൈസ് ചെയ്ത്, അവരെല്ലാം രാജ്യശത്രുക്കളാണ്, ഭരണഘടനയ്ക്ക് എതിരാണ് എന്നൊന്നും സിപിഎം ചാപ്പ കുത്തില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരം സംഘടനകളില്‍ വിശ്വസിക്കുന്നവരെ ശുദ്ധീകരിക്കാനുള്ള വേദി കൂടിയാണ് തെരഞ്ഞെടുപ്പ്. ഇലക്ഷന്റെ ഘട്ടത്തില്‍ ഞങ്ങളുടെ ആശയങ്ങള്‍ എല്ലാ വിഭാഗത്തോടും പറയുന്നതോടൊപ്പം, ഇത്തരം ആശയങ്ങള്‍ തലയ്ക്ക് കേറിയിട്ടുള്ളവരോടും പറയും.

ആ പ്രക്രിയ ഞങ്ങള്‍ ഇനിയും നിര്‍വഹിക്കുക തന്നെ ചെയ്യും. ഒരു പാര്‍ട്ടി സംഘടനയോടോ, നേതാകക്‌ളോ പറയില്ല, പക്ഷെ അതിലെ ജനങ്ങളോട് പറയും. തെറ്റായി ചിന്തിപ്പിക്കുന്ന ലീഡര്‍ഷിപ്പിനെതിരായി മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത കൂടി ഞങ്ങള്‍ക്കുണ്ട്. അതിന്റെ വേദിയാണ് തെരഞ്ഞെടുപ്പ്. അതില്‍ ഇത്തരത്തിലുള്ള ജനങ്ങളോടും വോട്ടു ചോദിക്കും. അത് അവരെ നന്നാക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു. എസ്ഡിപിഐ വോട്ടു വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എ കെ ബാലന്റെ പ്രതികരണം.

സാഹിത്യത്തിൽ മൂന്നു ലോക റെക്കോഡുകൾ ആറ്റിങ്ങലിന് സ്വന്തം

സാഹിത്യത്തിൽ മൂന്നു ലോക റെക്കോഡുകൾ ആറ്റിങ്ങലിന് സ്വന്തം

കവിയും സാഹിത്യ പ്രവർത്തകനുമായ ബാലചന്ദ്രൻ നായർ നേതൃത്വം നൽകിയ ആഗോള സ്കൂൾ തല യുവ കവിപരിചയ പരിപാടി “ബാലകവി പ്രൊജക്ട്” മാർച്ച് 31 ന് പരിസമാപ്തിയായി. 120 രാജ്യങ്ങളിൽ പക്ഷേപണം ചെയ്യപ്പെട്ട പ്രസ്തുത പരിപാടിയിലൂടെ ഇൻഡ്യയിലും വിദേശത്തു നിന്നുമുള്ള 52 വിദ്യാലയങ്ങളിലെ 537 വിദ്യാർത്ഥികൾ സ്വന്തം കവിതകൾ എഴുതി ആലപിക്കുകയുണ്ടായി. അവർക്ക് ഏവർക്കും 5 രാജ്യങ്ങളിൽ നിന്നും പ്രശംസാപത്രങ്ങൾ കൈവരുകയും ചെയ്തു.

ഇതോടെ മൊത്തം 944 വിദ്യാർത്ഥികളെ കവികളായി അവതരണം ചെയ്തതിന്റേയും 357 ലോക സാഹിത്യകാരന്മാരെ സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയതിന്റെയും ഒരു വർഷം ഇടതടവില്ലാതെ നീണ്ടുനിന്ന സാഹിത്യ, സമാധാന, സൗഹൃദ, സാംസ്കാരിക കൈമാറ്റത്തിന്റെയും മൂന്നു ലോക റെക്കോഡുകൾ ആറ്റിങ്ങലിന് സ്വന്തമായി. ബാലചന്ദ്രൻ നായർക്ക് ലോകമെമ്പാടുനിന്നുമുള്ള അഭിനന്ദന പ്രവാഹങ്ങൾ വേറെയും.