നവോത്ഥാന സന്ദേശയാത്രയ്ക്ക് സ്വീകരണമൊരുക്കി ആറ്റിങ്ങൽ

നവോത്ഥാന സന്ദേശയാത്രയ്ക്ക് സ്വീകരണമൊരുക്കി ആറ്റിങ്ങൽ

കുമാരനാശാൻ ചരമശതാബ്ദി ആചരണ കമ്മിറ്റി നടത്തിവരുന്ന നവോത്ഥാന സന്ദേശയാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണമൊരുക്കി . കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്വാതന്ത്ര്യബോധത്തെ സിംഹനാദമാക്കി കാവ്യരചന നടത്തിയ മഹാകവിയാണ് കുമാരനാശാനെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു .

കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. ആചരണ സമിതി സംസ്ഥാന കമ്മിറ്റിയംഗം എം. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണവും കവിയും കരവാരം രാമചന്ദ്രൻ ആശാൻ കൃതികളിലെ സ്ത്രീ സാന്നിധ്യത്തെ പറ്റി വിഷയാവതരണം നടത്തി.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംസ്ഥാന കൺവീനർ കെ.പി സജി, ബാലചന്ദ്രൻ നായർ, എം. ഷാജർഖാൻ, ഡോ.എസ്.അനിത, വിജയൻ പാലാഴി, എൻ. മോഹനൻ, വഞ്ചിയൂർ ഉദയകുമാർ, സുരേഷ് കൊളാഷ് എന്നിവർ സംസാരിച്ചു. കുമാരനാശാൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.

വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ

വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ

വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശാണ് പിടിയിലായത്. ബോഡി മസാജിനിടെയായിരുന്നു അതിക്രമം. ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന മസാജ് സെൻറ്ററിലെത്തിയ കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി. മസാജിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നൽകുകയായികുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുടിപ്പുര ദേവീക്ഷേത്ര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം നിർവഹിച്ചു

മുടിപ്പുര ദേവീക്ഷേത്ര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം നിർവഹിച്ചു

ആറ്റിങ്ങൽ കരിച്ചിയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്ര മഹോത്സവം 2025 ന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി പുറത്തിറക്കിയ നോട്ടീസ് പ്രകാശന കർമ്മം നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി നോട്ടീസ് ആറ്റിങ്ങൽ ശാസ്തയിൽ രാജേഷ് ചന്ദ്രക്ക് കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.

ഫെബ്രുവരി 23 ന് തൃക്കൊടിയേറി മാർച്ച് രണ്ടിന് ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവ മഹോത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ 11 മണി മുതൽ അന്നദാനം, രാത്രി 7 നും 8 നും മദ്ധ്യേ തൃക്കൊടിയേറ്റ്. തുടർന്ന് തോറ്റൻ പാട്ട് ആരംഭം. രണ്ടാം ഉത്സവദിവസം രാവിലെ 10: 30 ന് നഗരൂട്ട് , നാലാം ഉത്സവ ദിവസം രാവിലെ 8:30 മുതൽ ആറ്റിങ്ങൽ പൊങ്കാല, അഞ്ചാം ഉത്സവ ദിവസം രാവിലെ 11 മണിമുതൽ സമീപപ്രദേശത്തെ അനാഥാലയങ്ങൾക്ക് അന്നം നൽകിക്കൊണ്ട് തുടക്കം കുറിക്കുന്ന അന്നദാനം. ആറാം ഉത്സവ ദിവസം വൈകുന്നേരം 6:45ന് പുഷ്പ അഭിഷേകം, ഏഴാം ഉത്സവ ദിവസമായ വൈകുന്നേരം 4 മണിക്ക് കുത്തിയോട്ടം, താലപ്പൊലി വിളക്ക്, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി മാമ്പഴകോണം ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന തിരു : എഴുന്നള്ളത്ത് വിവിധ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.

രാത്രി പത്തിന് പള്ളിവേട്ട, അവസാന ഉത്സവ ദിവസമായ മാർച്ച് രണ്ടിന് വൈകുന്നേരം മൂന്നുമണിക്ക് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു പനവേലിപ്പറമ്പിൽ എത്തിച്ചേരുന്ന എഴുന്നള്ളത്ത് ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി വനിതകളുടെ താലപ്പൊലി അകമ്പടിയോടുകൂടി എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും, തുടർന്ന് രാത്രി 8 നും 9ന് മദ്ധ്യേ തുകൊടിയിറക്ക്.

ക്ഷേത്ര കലകളായ കഥകളി, നൃത്ത സന്ധ്യ, തിരുവാതിര, സംഗീത സദസ്സ്, നാടകങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെ സ്റ്റേജിൽ നടക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ജെ.പിതാംബരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ എസ് മുരളീധരൻ നായർ സ്വാഗതം ആശംസിച്ചു. ട്രസ്റ്റ് ഭരണസമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. മുരളീധരൻ നായർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് കേറയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു

വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് കേറയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു

വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന കേറയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസ്ന് തീപിടിച്ചു. തീ ആളിക്കത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 250 ഓളം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള താൽക്കാലിക ഓഫീസും അതിനുള്ളിൽ ഉണ്ടായിരുന്ന ഫയലുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ കത്തി നശിച്ചതായി കരാർ കമ്പനി അധികൃതർ അറിയിച്ചു

ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 50,000 രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അഗ്നിശമന സേനയുടെ ശക്തമായ ഇടപെടൽ മൂലം റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് തീ പടരാതെ ഇരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.

ബിവറേജിന് മുന്നിൽ വച്ച് 10 രൂപ കടം ചോദിച്ചതിന് വയോധികനെ തല്ലി

ബിവറേജിന് മുന്നിൽ വച്ച് 10 രൂപ കടം ചോദിച്ചതിന് വയോധികനെ തല്ലി

തിരുവനന്തപുരം: പാറശാല ബിവ്റേജസ് ഔട്ട്ലെറ്റിന് മുൻപിൽ വച്ച് പത്ത് രൂപ കടം ചോദിച്ച വയോധികന് മർദനം. ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. പാറശാല ജം​ഗ്ഷനിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയതായിരുന്നു വയോധികൻ.

ഇതിനിടെ മദ്യം വാങ്ങി ഇറങ്ങിയ ആളോട് വയോധികൻ പത്ത് കൂപ കടം ചോദിച്ചു. ഉടനെ ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ച് ഇയാൾ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട വയോധികൻ ഔട്ട്ലെറ്റിൽ സ്ഥിരം എത്താറുണ്ടെന്നും കടം വാങ്ങാറുണ്ടെന്നും ഔട്ട്ലെറ്റിലെ ജീവനക്കാർ പറഞ്ഞു. മർദിക്കുന്നത് പൊലീസാണെന്ന് അവകാശപ്പെട്ടതിനാൽ ആരും തടയാൻ ചെന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. മർദിച്ചയാൾ വിരമിച്ച സൈനിക ഉദ്യോ​ഗസ്ഥനാണെന്നാണ് സൂചന.

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപം ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച കുമാർ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

രണ്ട് ദിവസം മുൻപാണ് കുമാർ മുറിയെടുത്തതെന്നാണ് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പൊലീസും ഫോറൻസിക് വിഭാവം ഉദ്യോ​ഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തുകയാണ്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.