ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്കരിച്ചു പ്രതിഷേധിച്ചു

ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്കരിച്ചു പ്രതിഷേധിച്ചു

ആറ്റിങ്ങല്‍: സ്വകാര്യ ബസിടിച്ചു സ്കൂൾ കുട്ടികള്‍ക്ക് അപകടമുണ്ടാകുകയും അതിനെ തുടര്‍ന്ന് പട്ടണത്തിലുണ്ടായ സംഘര്‍ഷ സാഹചര്യത്തിനെതിരെയും, ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ അനുമതി ഇല്ലാതെ പാലസ് റോഡില്‍ തന്നിഷ്ടത്തിന് നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ സഭയ്ക്കുളളില്‍ പ്രതിക്ഷേധിച്ചു.

ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ്സ് പാര്‍ലമെന്‍റെറി നേതാവ് പി. ഉണ്ണികൃഷ്ണനാണ് സഭയില്‍ വിഷയം അവതരിപ്പിച്ചത്. വിഷയത്തില്‍ ഉടനെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടാമെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ ആറ്റിങ്ങലില്‍ നടന്ന സംഭവവികാസങ്ങളില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സഭയ്ക്കുളളില്‍ കോണ്‍ഗ്രസ്സ് പ്രതിക്ഷേധം ശ്കതമായതിനെ തുടര്‍ന്ന്
സഭാ അദ്ധ്യക്ഷന്‍റെ ചാര്‍ജ്ജ് വഹിച്ചിരുന്ന വൈസ്ചെയര്‍മാന്‍ ജി.തുളസീധരന്‍ പിളള ഉടന്‍ തന്നെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടാമെന്നും ഒണ്‍വേ തീരുമാനം നടപ്പിലാക്കാമെന്നും സഭയെ അറിയിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെയും ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടതെ തീരുമാനം എടുത്തവര്‍ക്കെതിരെ നടപടിഎടുക്കാത്തതിൽ പ്രതിക്ഷേധിച്ചു കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യങ്ങളുമായി സഭ ബഹിഷ്കരിച്ച് വാക്കൌട്ട് നടത്തി നഗരസഭാ കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു.

കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍ നായര്‍, ജി.ശങ്കര്‍, കെ.ജെ. രവികുമാര്‍, എ രമാദേവിഅമ്മ, കെ.സതി തുടങ്ങിയവരാണ് സഭ ബഹിഷ്കരിച്ചു സഭാകവാടത്തിനുമുന്നില്‍ പ്രതിഷേധിച്ചത്.

തീവ്രമഴ, കാറ്റ്; രാത്രിയും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തീവ്രമഴ, കാറ്റ്; രാത്രിയും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: പെരുമഴ പ്രവചിച്ച സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.

പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുതി പ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്തു പോകുകയോ സ്പർശിക്കുകയോ മറ്റാരേയും സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കുറിപ്പ്

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ വൈദ്യുതി അപകടങ്ങളിൽ‍പ്പെടാതിരിക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലർ‍ച്ചെയും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസരപ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാൻ അനുവദിക്കുകയുമരുത്.

സർവ്വീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളിൽ സർവ്വീസ് വയർ കിടക്കുക, സർ‍വ്വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേൽക്കാൻ‍ സാധ്യതയുണ്ട്. ഈ വർ‍ഷം ഇതുവരെയുണ്ടായ 296 വൈദ്യുത അപകടങ്ങളിൽ നിന്നായി 73 പൊതുജനങ്ങൾ‍ക്കാണ് ജീവൻ നഷ്ടമായത്!

മേൽപ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽ‍പ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഓർക്കുക, ഈ നമ്പർ അപകടങ്ങൾ അറിയിക്കുവാൻ‍ വേണ്ടി മാത്രമുള്ളതാണ്.

വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താൻ കഴിയും. 1912 എന്ന 24/7 ടോൾ‍ഫ്രീ കസ്റ്റമർ‍കെയർ നമ്പരിൽ വിളിക്കാവുന്നതുമാണ്.

യു കെയിൽ വിസ വാഗ്ദാനം ചെയ് 14 ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

യു കെയിൽ വിസ വാഗ്ദാനം ചെയ് 14 ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

യു കെയിൽ വിസ വാഗ്ദാനം ചെയ് 14 ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിനിയും കോടതി ജീവനക്കാരിയുമായ യുവതിയിൽ നിന്നും യു കെ-യിലേക്ക് ജോലി വാഗാദാനം നൽകി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിയായ അഭിലാഷ് ഫിലിപ്പ്(38) എന്നയാളാണ് ആറ്റിങ്ങൽ പോലീസിൻറെ പിടിയിലായത്.

STARNET INTERNATIONAL RECRUITMENT PRIVATE LIMITED എന്ന പേരിൽ കമ്പനി നടത്തിയിരുന്ന പ്രതി U.K-യിലും വിദേശ രാജ്യങ്ങളിലും ആകർഷകമായ ശമ്പളം ലഭിക്കുമെന്നും, ജോലി തരപ്പെടുത്തി വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ വളരെ ആകർഷകമായ രീതിയിൽ കമ്പനിയുടെ PROFILE CREATE ചെയ്ത് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ച് വ്യാജ CERTIFICATE OF SPONSERSHIP തരപ്പെടുത്തി പണം കൈപ്പറ്റിയ ശേഷം ആസ്ട്രേലിയയിലുള്ള കമ്പനിയിലേക്ക് മറ്റൊരു പാർട്ണറുടെ അക്കൌണ്ടിലേക്ക് മാറ്റുകയും ചെയ്തു.

100 കണക്കിന് ആളുകളിൽ നിന്നും ഏകദേശം 10 കോടിയോളം രൂപ ഇപ്രകാരം തട്ടിയെടുത്തതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ, കല്ലമ്പലം, വിയ്യൂർ, എറണാകുളം ടൌൺ സൌത്ത്, പുത്തൻവേലിക്കര തുടങ്ങിയ പല പോലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ പത്തോളം കേസുകൾ നിവലിൽ ഉണ്ട്.

കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു

കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു

പതിനെട്ടാംമൈൽ -ചൂള – വെട്ടിക്കൽ റോഡ് പണി അനന്തം ആയി നീളുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഒന്നരവർഷത്തോളം ആയി റോഡ് പണി പൂർത്തികരിക്കുവാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. തുടർന്ന് സമരം അറിഞ്ഞു എത്തിയ ആറ്റിങ്ങൽ എം എൽ എ അംബികയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് വരും ദിവസങ്ങളിൽ റോഡ് പണി തുടങ്ങാം എന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.

കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ ആർ അഭയൻ, ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ എസ് എസ് ശരുൺകുമാർ, മുദാക്കൽ മണ്ഡലം പ്രസിഡന്റ്‌ സുജിത് ചെമ്പൂർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി മാരായ അശോകൻ കോരാണി, സരസ്വതി കോരാണി, മണ്ഡലം ഭാരവാഹികൾ ആയ വിജയൻ കോരാണി, ലിഷു. ജി സി, നിഖിൽ കോരാണി, പ്രവാസി ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷിബു പാണചേരി, ദളിത്‌ കോൺഗ്രസ്‌ ജില്ല കമ്മിറ്റി അംഗം അനീഷ് ഊരുപൊയ്ക തുടങ്ങിയവർ നേതൃത്വം നൽകി.

ജില്ലാ കലോത്സവത്തിൽ നാടകത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഡയറ്റിലെ വിദ്യാർത്ഥികൾ

ജില്ലാ കലോത്സവത്തിൽ നാടകത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഡയറ്റിലെ വിദ്യാർത്ഥികൾ

ആറ്റിങ്ങൽ: നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ കലോത്സവത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും അപ്പീൽ മുഖാന്തിരം പങ്കെടുത്ത നാടകത്തിന് ആറ്റിങ്ങൽ ഡയറ്റിലെ കുട്ടികൾ എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. “ചങ്ങല പൊട്ടിച്ച കുട്ടികൾ” എന്ന നാടകം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ആയ അർജുൻ രാജ്, അഭിനവ്, സങ്കീർത്ത്,
പ്രിയദർശിനി, അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ട്രിക്കേലെജൻ്റ്, ദേവനന്ദൻ, അരവിന്ദ്, കൃഷ്ണപ്രഭ, അർപ്പിത, ദേവലക്ഷ്മി എന്നിവരടങ്ങുന്ന ടീമാണ് രംഗത്ത് അവതരിപ്പിച്ചത്.

കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച് കോടതി

കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച് കോടതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച് കോടതി. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. താഴത്തെ നിലയിലുള്ള ഏതെങ്കിലും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.

കെഎം ബഷീര്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇന്നുമുതലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വിചാരണ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. ഇന്ന് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെക്ഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അപേക്ഷ സമര്‍പ്പിച്ചത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് കേസ് താഴത്തെ നിലയിലെ മറ്റേതെങ്കിലും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.

അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി വിചാരണനടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. തീയതി നിശ്ചയിച്ച് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചതെല്ലാം മരവിപ്പിക്കുകയും ചെയ്തു. ഇനി പുതിയ കോടതിയാണ് വിചാരണ എന്നു തുടങ്ങുമെന്ന് തീരുമാനിക്കുക.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് പ്രതി ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഇതിനുമുന്‍പ് കുറ്റപത്രം വായിക്കുന്നതും ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജാരാകത്തതിനെ തുടര്‍ന്ന് മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ കരണമാണ് ശ്രീറാമിന് എത്തിച്ചേരാന്‍ സാധിക്കാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.