ശ്രീധരൻ പിള്ള (73) അന്തരിച്ചു

ശ്രീധരൻ പിള്ള (73) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർ കോണം ശ്രീവത്സത്തിൽ ശ്രീധരൻ പിള്ള (73) അന്തരിച്ചു.

ഭാര്യ: വത്സല(late)
മകൻ: അഭിലാഷ്
മകൾ: ആശ
മരുമകൻ: കൃഷ്ണകുമാർ

കപാലീശ്വരം ക്ഷേത്രത്തിൽ കർക്കിടക വാവുബലി

കപാലീശ്വരം ക്ഷേത്രത്തിൽ കർക്കിടക വാവുബലി

കായിക്കര കപാലീശ്വര ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ക്ഷേത്ര രക്ഷാധികാരി അറിയിച്ചു.
ആഗസ്റ്റ് 3 (ശനി) വൈകുന്നേരം 4 മണി മുതൽ ആഗസ്റ്റ് 4(ഞായർ) വൈകുന്നേരം 4 മണി വരെ ബലിതർപ്പണം നടത്താവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ: 9947974020

വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ പി ഡബ്ളിയു ഡി വകുപ്പ് വരുത്തുന്ന കാലതാമസം; കൗൺസിൽ ഇടപെടണമെന്ന ആവശ്യവുമായി ശുചീകരണ തൊഴിലാളികൾ

വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ പി ഡബ്ളിയു ഡി വകുപ്പ് വരുത്തുന്ന കാലതാമസം; കൗൺസിൽ ഇടപെടണമെന്ന ആവശ്യവുമായി ശുചീകരണ തൊഴിലാളികൾ

ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പാലസ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒരു മാസം പിന്നിട്ടിട്ടും PWD അധികൃതർക്ക് സാധിച്ചിട്ടില്ല. ഈ വിഷയത്തിൽ നഗരസഭ കൗൺസിൽ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമടങ്ങിയ നിവേദനം കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരിക്ക് കൈമാറി. ഇത്തവണ കാലവർഷം ശക്തമായപ്പോൾ ഓടയിലെ ജലമൊഴുക്ക് തടസ്സപ്പെട്ടിരുന്നു.
ചെയർപേഴ്സൻ്റെ നിർദ്ദേശപ്രകാരം ശുചീകരണ തൊഴിലാളികൾ ഓടയുടെ മൂടിയിളക്കി പരിശോധിച്ചിരുന്നു.
എന്നാൽ റോഡിനടിയിലൂടെ കടന്നു പോകുന്ന കലിംഗ് തകർന്നതാണ് ജലമൊഴുക്കിന് തടസ്സം നേരിട്ടത്.
കലിംഗ് പുനർ നിർമ്മിക്കാതെയാണ് PWD വകുപ്പ് പാലസ് റോഡ് നവീകരിച്ചത്. പുതിയ കലിംഗ് നിർമ്മിച്ച് പ്രശ്നപരിഹാരം കാണാതെ ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ടിൽ പണിയെടുക്കാൻ തൊഴിലാളികളെ നിർബന്ധിക്കരുതെന്നും യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ.രാജേഷ് കുമാർ അറിയിച്ചു.

ജഗന്നാഥൻ നായർ (88) അന്തരിച്ചു

ജഗന്നാഥൻ നായർ (88) അന്തരിച്ചു

ആറ്റിങ്ങൽ വലിയകുന്ന് ഗീതാഭവനിൽ (വി.സി.ആർ.എ:132) ശിവപ്രിന്റേഴ്സ് ഉടമ എ ജഗന്നാഥൻ നായർ (88) അന്തരിച്ചു.

ഭാര്യ: ജി ഇന്ദിരാമ.
മക്കൾ: ഐ ഗീത, ജെ അനിക്കുട്ടൻ, പരേതനായ ജെ രാജു.
മരുമക്കൾ: എ ബാഹുലേയൻ, എസ് മിനിമോൾ, വി.എൽ വീണ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്

ജയ്സ് ബാബു (39) മരണപെട്ടു

ജയ്സ് ബാബു (39) മരണപെട്ടു

കരവാരം സ്കൂളിന് സമീപം പൂമല്ലിയിൽ വീട്ടിൽ ശ്രീധരൻ മകൻ ജയ്സ് ബാബുവിനെ (39) വീട്ടിൽ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഫയർഫോഴ്സും പോലീസും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ മൃതദേഹം കിണറിനുള്ളിൽ നിന്നും പുറത്തെടുത്തു. യുവാവിനെ നാലു ദിവസത്തോളമായി കാണ്മാനില്ലായിരുന്നു. കിണറ്റിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കിണറ്റിനുള്ളിലേക്ക് നടത്തിയത്.

പ്രവാസിയായിരുന്ന യുവാവ് നാട്ടിലെത്തി പെയിൻറിംഗ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഭാര്യയുമായി നേരത്തെ വിവാഹ ബന്ധം വേർപെടുത്തിയ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം.

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

വെള്ളനാട് കാർഷികവിജ്ഞാൻ കേന്ദ്രം, പാറശ്ശാല ഫാർമർ പ്രൊഡ്യൂസർ കമ്പനി, മുദാക്കൽ കൃഷിഭവൻ, പിരപ്പമൺകാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിക്കുള്ള ജൈവവളമായ “സമ്പൂർണ്ണ” പിരപ്പമൺകാട് പാടശേഖരത്തിൽ “ഡ്രോൺ” ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. ദീർഘകാലം തരിശായി കിടന്ന വിശാലമായ പാടശേഖരം വീണ്ടെടുത്ത് രണ്ട് തവണ കൃഷി ലാഭകരമായും വിജയകരമായും നടത്തിയതിനുശേഷം, മൂന്നാം തവണത്തെ കൃഷിയിൽ ആധുനിക യന്ത്രവൽകൃത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് പാടശേഖരസമിതി.

ഡ്രോൺ വളപ്രയോഗത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് നിർവഹിച്ചു. മുദാക്കൽ പഞ്ചായത്ത് കൃഷി ഓഫീസർ ജാസ്മി, കൃഷി അസിസ്റ്റന്റ് ജസീം, പാടശേഖര സമിതി പ്രസിഡന്റ് സാബു, സെക്രട്ടറി അൻഫാർ, ഖജാൻജി രാജേന്ദ്രൻ നായർ, പാടശേഖരസൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ, കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.