by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: സൈനബ് – യഹ്യ അൽ യാസ്സി ദമ്പതികളുടെ അഞ്ചാമത്തെ മകനാണ് അഹമ്മദ് യഹ്യ. കരളിനെയും മറ്റ് സുപ്രധാന അവയവങ്ങളെയും ബാധിക്കുന്ന അപൂർവ ജനിതക രോഗവുമായി ആണ് അഹമ്മദ് യഹ്യ എന്ന കുഞ്ഞ് ജനിച്ചത്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ക്രമേണ അത് ശരിയാകും എന്ന് ഡോക്ടർമാരും വിലയിരുത്തി. പക്ഷെ ആ കുടുംബത്തിന് വിശ്വാസം തീരെ ഇല്ലായിരുന്നു.
കാരണം, 2010 ൽ ഈ ദമ്പതികളുടെ നാലാമത്തെ മകൻ സമാനമായ അസുഖത്തെത്തുടർന്ന് മരിച്ചിരുന്നു. അഹമ്മദിനും ഇതേ അവസ്ഥ വരുമോയെന്ന് കുടുംബം വല്ലാതെ പേടിച്ചിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും കുഞ്ഞിന് അസ്വസ്ഥതകൾ കൂടി വന്നു. ഒടുവിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അടിയന്തരമായി കരൾ മാറ്റി വെയ്ക്കണം എന്ന് ഡോക്ടർമാർ പറഞ്ഞു. 4.4 കിലോ ഗ്രാം ഭാരവും അഞ്ച് മാസവും പ്രായവുമുള്ള കുഞ്ഞിൽ ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർമാർക്ക് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു. ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കാതെ മറ്റു മാർഗവുമില്ല.കാരണം, 2010 ൽ ഈ ദമ്പതികളുടെ നാലാമത്തെ മകൻ സമാനമായ അസുഖത്തെത്തുടർന്ന് മരിച്ചിരുന്നു. അഹമ്മദിനും ഇതേ അവസ്ഥ വരുമോയെന്ന് കുടുംബം വല്ലാതെ പേടിച്ചിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും കുഞ്ഞിന് അസ്വസ്ഥതകൾ കൂടി വന്നു. ഒടുവിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അടിയന്തരമായി കരൾ മാറ്റി വെയ്ക്കണം എന്ന് ഡോക്ടർമാർ പറഞ്ഞു. 4.4 കിലോ ഗ്രാം ഭാരവും അഞ്ച് മാസവും പ്രായവുമുള്ള കുഞ്ഞിൽ ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർമാർക്ക് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു. ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കാതെ മറ്റു മാർഗവുമില്ല.
” സർജറിയുമായി ബന്ധപ്പെട്ട് കുറച്ചധികം കാര്യങ്ങൾ ഞാൻ വായിച്ചു. അതിൽ നിന്ന് എന്റെ കരളിന്റെ ഒരു ഭാഗം നൽകുന്നത് വഴി കുഞ്ഞിന് ജീവിക്കാൻ സാധിക്കും എന്ന് മനസിലായി. ഇതിലൂടെ ലോകത്തിലെ ഒന്നിനും തകർക്കാൻ കഴിയാത്ത ഒരു ബന്ധമാണ് ഉണ്ടാകുന്നത്’ ഹൈഫ പറഞ്ഞു.
12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് കരൾ മാറ്റി വെക്കുന്നതിന് നടന്നത്. ഹൈഫയുടെ കരളിന്റെ ചെറിയ ഒരു ഭാഗം പകുത്തെടുത്ത് അഹമ്മദിന്റെ ശരീരത്തിൽ കൃത്യസ്ഥാനത്ത് വെച്ച് പിടിപ്പിച്ചു. ഒരു തരത്തിലുമുള്ള വീഴ്ച വരുത്താതെ ശസ്ത്രക്രിയ പൂർത്തിയാക്കി. ഹൈഫയും അഹമ്മദും സുരക്ഷതരായി പുറത്തിറങ്ങി.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നും ഡോക്ടർമാർ പറഞ്ഞതോടെയാണ് അഹമ്മദിന്റെ അമ്മ സൈനബിന് സമാധാനമായത്. ഒരുപക്ഷെ ഹൈഫ ഇതിനു തയ്യാറായില്ലെങ്കിൽ തന്റെ അഞ്ചാമത്തെ കുഞ്ഞിനെ നഷ്ടമായേനെ എന്നും ഹൈഫയോട് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നതായും അമ്മ പറഞ്ഞു.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: തെലങ്കാനയില്‍ യുവതി ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്‌സില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. സംഭവത്തില്‍ ബേക്കറിക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.
മഹബൂബ്നഗര്‍ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്‌സിനുള്ളില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജാഡ്ചര്‍ല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്ന് യുവതി ഒരു മുട്ട പഫ്‌സും ഒരു കറി പഫ്‌സുമാണ് വാങ്ങിയത്. വീട്ടിലെത്തി കുട്ടികളോടൊപ്പം കഴിക്കാന്‍ കറി പഫ്‌സ് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത് എന്ന് പരാതിയില്‍ പറയുന്നു.
തിരിച്ചുകൊടുക്കാന്‍ ഉടന്‍ തന്നെ കടയിലേക്ക് പോയി. പക്ഷേ കടയുടമ തണുപ്പന്‍മട്ടിലാണ് പ്രതികരിച്ചത്. കടയുടമയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് അധികൃതർ കണ്ടെത്തി. ചികിത്സയിൽ തുടരുന്നതിനിടെയാണ് പത്ത് പേരും മരിച്ചത്. ഇതിൽ മലയാളികളുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണെന്നാണ് അധികൃതർ പറയുന്നത്. നിരവധി ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതായതും, കിഡ്‌നി തകരാറിൽ ആയതായും റിപ്പോർട്ടുകളുണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധ ആശുപത്രികളിലും പ്രവാസികൾ ചികിത്സയിൽ തുടരുന്നുണ്ട് എന്നാണ് വിവരം.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വെച്ച കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തിയ വനിതാ ഡോക്ടർക്ക് അനുകൂലമായി കോടതി വിധി.
ശമ്പളവും നാട്ടിലേക്കുള്ള വിമാനടിക്കറ്റും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നൽകണമെന്ന് ലേബർ കോടതി ഉത്തരവിട്ടു. തെളിവുകൾ പരിശോധിച്ച കോടതി ശമ്പളം നൽകുന്നതിൽ കമ്പനിക്ക് വീഴ്ച്ച പറ്റി എന്ന് കണ്ടെത്തിയിരുന്നു.
ശമ്പള കുടിശ്ശികയിനത്തില്‍ 84,542 ദിർഹവും 1,500 ദിര്‍ഹമില്‍ കൂടാത്ത വിമാനടിക്കറ്റും ഡോക്ടർക്ക് നൽകണം. ഇതിന് പുറമെ ജോലി ചെയ്ത കാലത്തെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവിൽ പറയുന്നു. കരാർ പ്രകാരം ഡോക്ടര്‍ക്ക് 14,000 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 35,000 ദിര്‍ഹമായിരുന്നു മാസശമ്പളമായി നൽകാമെന്ന് കമ്പനി പറഞ്ഞിരുന്നത്. രണ്ട് വർഷത്തെ കരാർ ആയിരുന്നു ഇരുവരും തമ്മിൽ ഒപ്പ് വെച്ചത്.
എന്നാൽ ഡോക്ടർ ആറുമാസത്തില്‍ താഴെ മാത്രമാണ് ജോലി ചെയ്തത് എന്നും ഡോക്ടര്‍ ജോലി സമയത്തില്‍ വീഴ്ചവരുത്തിയതായും കൃത്യ സമയത്ത് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്നും കമ്പനി കോടതിയിൽ വാദിച്ചു. പക്ഷെ,ഇത് സംബന്ധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതോടെയാണ് ഡോക്ടർക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. കതു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. വാനില്‍ 22 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി. മറ്റുള്ളവരെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടര്‍ ദേവേന്ദ്രകുമാര്‍ അറിയിച്ചു. മരിച്ച കുട്ടികള്‍ 6-7 വയസ് പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Aug 12, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന ഒരു നിയമവും നടപ്പിലാക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്പി സിങ് ബാഗേല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ലോക്സഭയില്‍ മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് എസ്പി സിങ് ബാഗേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246(3) പ്രകാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണത്തിന് അധികാരമുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ പ്രത്യേക അധികാരമുണ്ട്. പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 2014 ഡിസംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മൊത്തം പാല്‍ ഉല്‍പാദനത്തില്‍ 239.30 മില്ല്യണില്‍ 53.12 ശതമാനവും പശുവിന്‍ പാലാണ്. എരുമപ്പാല്‍ 43.62 ശതമാനവും.
Recent Comments