സ്വര്‍ണവില കൂടി; 57,000ന് മുകളില്‍ തന്നെ

സ്വര്‍ണവില കൂടി; 57,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.

11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ആയിരം രൂപയില്‍പ്പരമാണ് കുറഞ്ഞത്.

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ അര കിലോമീറ്ററോളം വലിച്ചിഴച്ചു; കൊടുംക്രൂരത

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ അര കിലോമീറ്ററോളം വലിച്ചിഴച്ചു; കൊടുംക്രൂരത

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വിനോദസഞ്ചാരികള്‍ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്നയാളെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.

മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാര്‍ കണ്ടെത്തിയിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.

മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്.

വരി നിൽക്കാതെ ദർശനം, സന്നിധാനത്ത് പുതിയ പരിഷ്കാരം

ശബരിമല: സന്നിധാനത്ത് പുതിയ പരിഷ്കാരം. എരുമേലി പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് പരിഗണന. ഇവര്‍ക്ക് സന്നിധാനത്ത് വരി നിൽക്കാതെ ദർശനം നടത്താം. എരുമേലിയിൽ നിന്ന് തീർത്ഥടകർക്ക് പ്രത്യേക എൻട്രി പാസ്സ് നൽകും. തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കാൻ ആലോചന.

സാധ്യത പരിശോധിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം ലഭിച്ചു. സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 70000 പേരാണ് ദർശനം നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിലും വീണ്ടും വർധന. പമ്പയിലും സന്നിധാനത്തും 2400 പേരടങ്ങുന്ന പുതിയ പോലീസ് ബാച്ച് ഇന്ന് ചുമതലയേൽക്കും

കേരളത്തിൽ വന്ന ബംഗാളി പയ്യൻ 13 വർഷങ്ങൾ കൊണ്ട് കോടീശ്വരൻ, മിലൻ ഷേഖിൻ്റെ കീഴിൽ മലയാളികളടക്കം 25 തൊഴിലാളികൾ

കേരളത്തിൽ വന്ന ബംഗാളി പയ്യൻ 13 വർഷങ്ങൾ കൊണ്ട് കോടീശ്വരൻ, മിലൻ ഷേഖിൻ്റെ കീഴിൽ മലയാളികളടക്കം 25 തൊഴിലാളികൾ

കൊച്ചി: ബംഗാളി പയ്യൻ മിലൻ ഷേക്ക് ഒരു പാഠമാണ്. കൃഷിയുടെ വലിയ പാഠം. കേരളത്തിലെ കർഷകർ നഷ്ടക്കണക്കുകൾ പറയുമ്പോൾ ഇവിടെ പാട്ടക്കൃഷി നടത്തുന്ന ഈ 28കാരൻ ലാഭക്കണക്കുമാത്രം.

വിളവിലേറെയും വിദേശത്തേക്ക് അയച്ചു. പശ്ചിമബംഗാൾ ഗോകുൽചാക്ക് സ്വദേശിയായ മിലൻ ഷേഖ് പതിനഞ്ചാം വയസിൽ കൂട്ടുകാരനെ കാണാനെത്തിയതാണ്. കൃഷിപ്പണിചെയ്തായിരുന്നു ഉപജീവനം. എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ 50 ഏക്കർ പാട്ടത്തിനെടുത്താണ് ഇപ്പോൾ കൃഷി. വാഴ, മരച്ചീനി സ്ഥിതിചെയ്യുന്ന മുഖ്യം. ഇടവിളയായി പച്ചക്കറിയുമുണ്ട്. വീട്ടുകാരോട് പോലും പറയാതെയാണ് 2010ൽ എറണാകുളത്തെത്തിയത്. നെടുമ്പാശേരിയിൽ കൃഷിപ്പണിക്കെത്തിയ ആത്മസുഹൃത്ത് ബാബുവിനെ കാണാനായിരുന്നു വരവ്. ബാബു നൽകിയ പണം കൊണ്ടായിരുന്നു യാത്ര. ജോലി അന്വേഷിച്ചെങ്കിലും, 15കാരന് പണി കൊടുത്താൽ ‘പണികിട്ടുമെന്ന്’ പേടിച്ച് ആരും നൽകിയില്ല.

കാത്തിരിപ്പിനൊടുവിൽ ആലുവക്കാരനായ കർഷകൻ ജോലിനൽകി. 150 രൂപ ദിവസക്കൂലി. ഒരുവർഷം കഴിഞ്ഞ് മറ്റൊരിടത്തേക്കുമാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മനപാഠമായി. നന്നായി മലയാളം സംസാരിക്കും. സ്വർണം പണമാക്കി 2019ലാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ മറ്റൊരു സ്ഥലംകൂടി പാട്ടത്തിനെടുത്തു. സംഘടിപ്പിച്ച പണവും നെടുമ്പാശേരി, ദേശം, ശ്രീമൂലനഗരം, ചെങ്ങമനാട്, ദേവഗിരി വികസനമായി 50 എക്കറിലാണിപ്പോൾ കൃഷി. ഒരുകോടിക്ക് മേലെയാണ് പ്രതിവർഷം വിറ്റുവരവ്.

പകുതിയിൽ കൂടുതലും കൃഷിക്കായി നീക്കിവയ്ക്കും. മലയാളികളടക്കം 25ലേറെപേർ പണിക്കുണ്ട്. മാതാപിതാക്കളായ അഷ്റഫ് അലി, ഫാത്തിമ എന്നിവരെയും സഹോദരങ്ങളെയും വർഷത്തിലൊരിക്കൽ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്. കേരളത്തിൽ വീടുവയ്ക്കാൻ മോഹംകെട്ടിടനിർമ്മാണ മേഖലയിൽ 350രൂപ കൂലിക്ക് ‘ഓഫർ’ വന്നപ്പോഴും കൃഷിയിൽ വൈകുന്നേരം പിടിച്ചുനിന്നതാണ് തൻ്റെ വിജയമെന്ന് മിലൻ പറയുന്നു. രാവിലെ ഏഴുമുതൽ അഞ്ചുവരെ എല്ലായിടത്തുമെത്തും. കൃഷിയൊരുക്കാനും വളമിടാനും വിളവെടുപ്പിനുമെല്ലാം മുന്നിലുണ്ടാകും. കാർഷികവിളകൾ കയറ്റുമതി ചെയ്യാൻ സ്വന്തമായി എക്സ്പോർട്ടിംഗ് കമ്പനിയാണ് അടുത്ത ലക്ഷ്യം. അതിനുശേഷമേ വിവാഹം കഴിക്കുകയുള്ളു. സ്വന്തമായി വീടുവച്ച് കേരളത്തിൽ ജീവിക്കാനാണ് മോഹം.

സ്വര്‍ണവില കൂടി; 57,000ന് മുകളില്‍ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 57,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7140 രൂപ നല്‍കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.

11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ആയിരം രൂപയില്‍പ്പരമാണ് കുറഞ്ഞത്.

ഗാബ ടെസ്റ്റില്‍ ഓസീസ് 445 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; മൂന്ന് വിക്കറ്റ് നഷ്ടം

ഗാബ ടെസ്റ്റില്‍ ഓസീസ് 445 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; മൂന്ന് വിക്കറ്റ് നഷ്ടം

ബ്രിസ്‌ബെയ്ന്‍: ഗാബ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 445 റണ്‍സിന് പുറത്ത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മൂന്നാം ദിനം 7 വിക്കറ്റിന് 405 റണ്‍സെന്ന നിലയില്‍ കളിയാരംഭിച്ച ഓസീസിന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 18 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ബുംറയുടെ പന്തില്‍ ഋഷഭ് പന്ത് പിടിച്ചുപുറത്താക്കി. പിന്നാലെയെത്തിയ നതാന്‍ ലിയോണ്‍ രണ്ടു റണ്‍സെടുത്ത് മടങ്ങി. സിറാജിനാണ് വിക്കറ്റ്. ഒരറ്റത്ത് പിടിച്ചു നിന്ന അലക്‌സ് കാരിയെ ആകാശ് ദീപാണ് പുറത്താക്കിയത്. അലക്‌സ് കാരി 70 റണ്‍സെടുത്തു.

നേരത്തെ സ്റ്റീവന്‍ സ്മിത്തിന്റെയും ട്രാവിഡ് ഹെഡിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. സ്മിത്ത് 101 റണ്‍സെടുത്തപ്പോള്‍, ഹെഡ് 152 റണ്‍സെടുത്തു. ഹെഡിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ്. ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും ഇന്ത്യയ്‌ക്കെതിരായ മൂന്നാം സെഞ്ച്വറിയുമാണ്. കരിയറിലെ 33-ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് കുറിച്ചത്. സ്മിത്ത്-ഹെഡ് സഖ്യം നാലാംവിക്കറ്റില്‍ 241 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്കായി യശസ്വി ജെയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ തുടക്കത്തിലേ തന്നെ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ആറു രണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലു റണ്‍സെടുത്ത യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയായിരുന്നു ജെയ്‌സ്വാളിന്റെ തുടക്കം. രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ജെയ്‌സ്വാളിനെ പുറത്താക്കി. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. സ്റ്റാര്‍ക്കിന് തന്നെയാണ് വിക്കറ്റ്.