വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 10.45 ന് പുതിയതെരുവില്‍ നടക്കുന്ന എന്‍ഡിഎ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ഷാജി വി ജോസഫ് അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സദാനന്ദ് ഷെട്ട് താനേവാദ് എംപി യില്‍ നിന്നു ബിജെപി അംഗത്വം സ്വീകരിക്കും.

ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപി മമ്പറത്ത് നടത്തിയ ജനകീയ സംവാദത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് ഗ്യാസ് ഏജന്‍സി ലൈസന്‍സുമായി ബന്ധപ്പെട്ട നിവേദനവുമായി എത്തിയത്. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നാണ് ഷാജി അന്ന് പ്രതികരിച്ചത്.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസി ലിമിറ്റഡ് (IREDA) വിവിധ എക്സിക്യൂട്ടീവ് തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏജൻസിയിലെ വിവിധ വകുപ്പുകളിലായാണ് ഈ ഒഴിവുകൾ ഉള്ളത്.

ഔദ്യോഗിക വിജ്ഞാപന പ്രകാരം എക്സിക്യൂട്ടീവ് ഡയറ്കടർ ജനറൽ മാനേജർ, ചീഫ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ (ലോ), ഓഫീസർ – ജനറൽ തുടങ്ങിയ 11 തസ്തികകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ പ്രൊഫഷണലുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസി ലിമിറ്റഡ് (IREDA) കേന്ദ്ര സർക്കാരിന് കീഴിലുള്ള നവരത്ന സ്ഥാപനമാണ്. 1987-ൽ ഒരു നോൺ-ബാങ്കിങ് ധനകാര്യ സ്ഥാപനമായി സ്ഥാപിച്ച പബ്ലിക് ലിമിറ്റഡ് ഗവൺമെന്റ് കമ്പനിയാണ് ഇത്.

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെയും ഊർജ്ജ കാര്യക്ഷമത/സംരക്ഷണത്തിന്റെയും പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും സാമ്പത്തിക സഹായം നൽകുന്നതുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.

നിലവിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം 11 തസ്തികകളിലായി 32 ഒഴിവുകളുള്ളത്. 30,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ മൂന്നാണ്.

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും
എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി)

ഒഴിവുകളുടെ എണ്ണം: 01

ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

ഒഴിവുകളുടെ എണ്ണം: 03

ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ് – ഇൻവെസ്റ്റർ റിലേഷൻസ് )

ഒഴിവുകളുടെ എണ്ണം: 02

ചീഫ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

ഒഴിവുകളുടെ എണ്ണം: 03

ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 05

അഡീഷണൽ ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 01

ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 02

ചീഫ് മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 02

മാനേജർ (ലോ)

ഒഴിവുകളുടെ എണ്ണം: 03

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്)

ഒഴിവുകളുടെ എണ്ണം: 02

ഓഫീസർ – ജനറൽ

ഒഴിവുകളുടെ എണ്ണം: 08

ആകെ ഒഴിവുകൾ 32

തസ്തികയും യോഗ്യതയും
ജനറൽ മാനേജർ / അഡീഷണൽ ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ / ചീഫ് മാനേജർ (പ്രോജക്ട്സ്) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ / ബിടെക് / ബി എസ്‌സി എൻജിനീയറിങ് എന്നിവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.

ഫിനാൻസ് & അക്കൗണ്ട്സ് തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ഫിനാൻസിൽ സിഎ / സിഎംഎ / എംബിഎ അല്ലെങ്കിൽ പിജിഡിഎം എന്നിങ്ങനെ ഏതെങ്കിലും യോഗ്യത ഉണ്ടാകണം.

എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐസിഎസ്ഐ) അസോസിയേറ്റ് അംഗത്വം ആണ് യോഗ്യത

മാനേജർ (ലോ) എൽഎൽബി (മൂന്ന് വർഷം) അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് നിയമ ബിരുദം

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്) മാർക്കറ്റിങ്ങിൽ എംബിഎ / പിജിഡിഎം

ഓഫീസർ – ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

പ്രവൃത്തി പരിചയം:
എക്സിക്യൂട്ടീവ് ഡയറക്ടർ: കുറഞ്ഞത് 23 വർഷത്തെ പരിചയം

ജനറൽ മാനേജർ കുറഞ്ഞത് : 20 വർഷത്തെ പരിചയം

അഡീഷണൽ ജനറൽ മാനേജർ : കുറഞ്ഞത് 17 വർഷത്തെ പരിചയം

ഡെപ്യൂട്ടി ജനറൽ മാനേജർ :കുറഞ്ഞത് 14 വർഷത്തെ പരിചയം

ചീഫ് മാനേജർ: കുറഞ്ഞത് 11 വർഷത്തെ പരിചയം

മാനേജർ (ലോ ) :കുറഞ്ഞത് നാല് വർഷത്തെ പരിചയം

അസിസ്റ്റന്റ് മാനേജർ: കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

ഓഫീസർ – ജനറൽ : കുറഞ്ഞത് 10 വർഷത്തെ പരിചയം

ഉയർന്ന പ്രായപരിധി:
എക്സിക്യൂട്ടീവ് ഡയറക്ടർ: 55 വയസ്സ്

ജനറൽ മാനേജർ: 52 വയസ്സ്

അഡീഷണൽ ജനറൽ മാനേജർ: 48 വയസ്സ്

ഡെപ്യൂട്ടി ജനറൽ മാനേജർ: 45 വയസ്സ്

ചീഫ് മാനേജർ: 42 വയസ്സ്

മാനേജർ (നിയമം): 35 വയസ്സ്

അസിസ്റ്റന്റ് മാനേജർ: 33 വയസ്സ്

ഓഫീസർ – ജനറൽ: 50 വയസ്സ്

ശമ്പളം
എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി): 1,50,000 – 3,00,000 രൂപ സ്കെയിലിൽ

ജനറൽ മാനേജർ: 1,20,000 – 2,80,000 രൂപ സ്കെയിലിൽ

അഡീഷണൽ ജനറൽ മാനേജർ: 1,00,000 – 2,60,000 രൂപ സ്കെയിലിൽ

ഡെപ്യൂട്ടി ജനറൽ മാനേജർ: 90,000 – 2,40,000 രൂപ സ്കെയിലിൽ

ചീഫ് മാനേജർ: 80,000 – 2,20,000 രൂപ സ്കെയിലിൽ

മാനേജർ (നിയമം): 60,000 – 1,80,000 രൂപ സ്കെയിലിൽ

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്‌മെന്റ്): 40,000 – 1,40,000 രൂപ സ്കെയിലിൽ

ഓഫീസർ – ജനറൽ 30,000 – 1,20,000 രൂപ സ്കെയിലിൽ

അപേക്ഷാഫീസ്

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് എന്നീവിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 1000 രൂപ

എസ് സി, എസ് ടി, പിഡബ്ല്യുഡി , വിമുക്തഭടർ എന്നിവർ അപേക്ഷ ഫീസ് നൽകേണ്ടതില്ല.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം: ഏപ്രിൽ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപയാണ് കുറഞ്ഞത്. 1,13,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 14,175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. 18 ദിവസത്തിനിടെ പവന് 13,000 രൂപയിലധികമാണ് കുറഞ്ഞത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ശിക്ഷ ഇന്ന് പ്രസ്താവിക്കും. കൊല്ലം സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കൊലപാതകക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.

2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിന (മാർച്ച് 19) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിന (മാർച്ച് 19) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിനമായ മാർച്ച് 19ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11.30നു ഉച്ചപൂജ,ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 5നു തിരുവാതിര / കൈകൊട്ടിക്കളി, തുടർന്ന് ദേവഗാനാമൃതം, 6.45നു നടന വിസ്മയം, 9.30നു സിത്താനി ഭജൻസ്.

ട്രാഫിക് പിഴ ചുമത്തിയ ചെലാനുകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം

ട്രാഫിക് പിഴ ചുമത്തിയ ചെലാനുകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ കുടിശ്ശികയുള്ളവർക്ക് സർക്കാർ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 30.12.2024-ന് മുൻപുള്ള ചെല്ലാനുകൾക്ക് 30.04.2026-നുള്ളിൽ പകുതി തുക അടച്ച് കേസ് തീർപ്പാക്കാം. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഇതിനായി രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് സുവർണ്ണാവസരം. കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീർപ്പാക്കാനുള്ള അനുമതി സർക്കാർ നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് (മാർച്ച് 15) പുറത്തിറങ്ങി.