മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്‍

മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്‍

ലാഹോർ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുൻപിൽ ഉപാധികൾ വെച്ച് പാകിസ്ഥാന്‍. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ച മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പാകിസ്ഥാൻ സർക്കാർ നേരത്തെ വ്യക്തമാക്കായിരുന്നു. ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ക്ക് മുന്നിലാണ് പാകിസ്ഥാൻ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ബംഗ്ലാദേശിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന പണം നൽകുക. ഭാവിയിലെ ഒരു ഐസിസി ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് അവസരം നൽകുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങൾ. ഇത് അംഗീകരിച്ചാൽ മത്സരം കളിക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

അതേ സമയം, വിഷയത്തിൽ ഔദ്യോഗികമായ പ്രതികരിക്കാൻ ഐസിസി തയ്യാറായിട്ടില്ല. ചർച്ചകൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധിയും പാകിസ്ഥാനിലുണ്ടെന്നാണ് സൂചന.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്‌ലന്‍ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

ബിജെപി വക്കം പഞ്ചായത്ത് സെമിനാറിന്റെ ഉദ്ഘാടനം നടന്നു

ബിജെപി വക്കം പഞ്ചായത്ത് സെമിനാറിന്റെ ഉദ്ഘാടനം നടന്നു

ബിജെപി വക്കം പഞ്ചായത്ത് സെമിനാർ അഡ്വ.സുധീർ ഉദ്ഘാടനം ചെയ്തു. വക്കം അജിത് (ബ്ലോക്ക് മെമ്പർ) അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാർ പദ്ധതികളും തൊഴിലവസരങ്ങളും എന്ന വിഷയത്തിൽ മോഡറേറ്ററായി വെങ്ങാനൂർ ഗോപകുമാർ വിഷയ അവതരണം നടത്തി. ബിജെപി ജില്ലാ പ്രസിഡൻറ് റെജികുമാർ, മണ്ഡലം പ്രസിഡൻറ് സ്വരാജ്, ജനറൽ സെക്രട്ടറിമാരായ ശിവദാസൻ, ജീവൻ ലാൽ, മണ്ഡലം സെക്രട്ടറി ഗിരിജ ജില്ലാ കമ്മിറ്റി അംഗം തങ്കരാജ് എന്നിവർ പങ്കെടുത്തു.

ചിറയിൻകീഴിൽ 56 കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മൂവർ സംഘം പോലീസ് പിടിയിൽ

ചിറയിൻകീഴിൽ 56 കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മൂവർ സംഘം പോലീസ് പിടിയിൽ

ചിറയിൻകീഴ് പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേഷ് (56)നെ കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം വെച്ച് കാർ പാർക്ക് ചെയ്‌ത്‌ സ്കൂ‌ട്ടർ എടുക്കാൻ പോയ ദിനേഷിനെ ആക്രമിച്ച മൂന്ന് പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ് ചെയ്തത്. ദിനേഷിനെ ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിക്കുകയും തറയിൽ വിണപ്പോൾ ചവിട്ടിയും മറ്റും ദേഹോപദ്രവം ഏൽപ്പിച്ചും ഷർട്ട് വലിച്ചുകീറുകയും ചെയ്തിരുന്നു.

കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിനു സമീപം കിഴക്കേ കോവിലഴികത്ത് വീട്ടിൽ അഖിലേഷ് (കുക്കു) (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് വീട്ടിൽ ജയരാജ് (രതീഷ്) (35), ചിറയിൻകീഴ് അടിക്കലം കാവുവിള വീട്ടിൽ തുളസി മകൻ വ്യാസൻ (പക്രു) (32) എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്നും ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ വി.എസ്.അജീഷ്, സബ്ബ് ഇൻസ്പെക്‌ടർമാരായ ഷജീർ, ശ്രീകുമാർ.എ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്‌തത്.

കല്ലമ്പലത്ത് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

കല്ലമ്പലത്ത് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

കല്ലമ്പലം : പ്ലസ്ടു വിദ്യാർഥിയെ അതേ സ്കൂളിലെ വിദ്യാർഥികൾ അടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചതായി പരാതി. ഇതുസംബന്ധിച്ച് മാതാവ് കല്ലമ്പലം പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകി. കെ.ടി.സി.ടി. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥി ആലംകോട് കാവുനട എം.എ.ആർ. മൻസിലിൽ ആർ.നൗഫിയയുടെ മകൻ മുഹമ്മദ് സെയ്ദലിക്കാണ് ഇതേ സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർഥികളിൽനിന്നും മർദനമേറ്റതായി പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ 22-ന് സ്കൂളിലെ മോഡൽ പരീക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ സെയ്ദലിയെ പത്തോളം പ്ലസ് വൺ വിദ്യാർഥികൾചേർന്ന് മർദിച്ചതായി ആണ് പരാതിയിൽ പറയുന്നത്.

വിവരം വിദ്യാർഥി വീട്ടിൽ വിളിച്ചറിയിച്ചതിനെ ത്തുടർന്ന് മാതാവ് നൗഫിയ സ്കൂളിലെത്തി സ്കൂൾ അധികൃതർക്കൊപ്പം കെ.ടി.സി.ടി. ആശുപത്രിയിൽ സെയ്ദലിയെ പ്രവേശിപ്പിക്കുകയായിരുന്നു. തോളെല്ലിലും കൈയ്ക്കും പൊട്ടലും, കഴുത്തിന് പരിക്കും ഉള്ളതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘട്ടനത്തിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തുടരന്വേഷണത്തിനായി സ്കൂൾ അധികൃതരും കല്ലമ്പലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആര്യനാട് പള്ളിവേട്ട പത്മവിലാസത്തില്‍ ഗോപന്റെയും സജിതാ റാണിയുടെയും മകന്‍ അതുല്‍ കൃഷ്ണന്‍(21) ആണ് മരിച്ചത്.അമ്മ ആശയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ നക്രാംചിറയ്ക്കടുത്തുള്ള വളവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ അതുലിന്റെ അമ്മയ്ക്ക് നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അമ്മയുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അതുല്‍. പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫ പുറത്തേക്ക് ?, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫ പുറത്തേക്ക് ?, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

പ്രതിയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സി സി ടി വി ദൃശ്യങ്ങളിലോ ബസിൽ ഉണ്ടായിരുന്ന മറ്റുള്ളവരുടെ മൊഴികളിലോ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകള്‍ ചിത്രീകരിച്ചു. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരം.

ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്‍റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.