ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 94,000ലേക്ക്

ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 94,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 94,000ലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 93,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് ഉയര്‍ന്നത്. 11,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറഞ്ഞ സ്വർണവില വീണ്ടും തിരിച്ചുകയറുകയാണ്. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

ഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.

മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് സൂപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നൂറ് ശതമാനംസാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. എന്തിനാണ് പുതിയ സ്‌കൂളിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവം പുനക്രമീകരിച്ചു

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവം പുനക്രമീകരിച്ചു

ആറ്റിങ്ങൽ: കലോത്സവം ഡിസംബർ 1 മുതൽ 5 വരെ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദിയാവും. ആറ്റിങ്ങൽ ഡയറ്റ്, ടൗൺ യു.പി. സ്കൂൾ, സി.എസ്.ഐ. സ്കൂൾ, എൽ.എം.എസ്. എൽ. പി. സ്കൂൾ എന്നിവയാണ് മറ്റ് വേദികൾ. ഡിസംബർ 1 രചനമത്സരങ്ങൾ നടക്കും. ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.

ആറ്റിങ്ങല്‍ നഗരസഭയില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

ആറ്റിങ്ങല്‍ നഗരസഭയില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

ആറ്റിങ്ങല്‍: നഗരസഭയിലെ അന്തിമസ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. വാര്‍ഡ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി ക്രമത്തില്‍. 1) കൊച്ചുവിള-ജി.ജയരാജന്‍ (സിപിഐ), കെബൈജു (മുസ്ലീംലീഗ്), എസ്.ബി.സൂരജ് (ബിജെപി) 2) ആലംകോട്-ഗിരിജടീച്ചര്‍ (സിപിഎം), ടി.എസ്.ലത(ബിജെപി), ജി.എസ്.ലാലി (കോണ്‍ഗ്രസ്), 3) പൂവമ്പാറ-സി.എസ്.അയ്യപ്പദാസ് (കോണ്‍ഗ്രസ്), ദീപരാജേഷ് (ബിജെപി), എസ്.രജു (സിപിഎം). 4) എല്‍എംഎസ്-അനില്‍ (കോണ്‍ഗ്രസ്), കെ.എസ്.സന്തോഷ് കുമാര്‍ (സിപിഎം), എസ്.സന്തോഷ് (ബിജെപി) 5) കരിച്ചിയില്‍-ആരിഫാബീവി (കോണ്‍ഗ്രസ്), പി.തങ്കമണി (സിപിഎം), ദീപ്തി ജീവന്‍ലാല്‍ (ബിജെപി). 6) തച്ചൂര്‍ക്കുന്ന്-സി.എസ്.ജീവന്‍ലാല്‍ (ബിജെപി), എം.പ്രദീപ് (സിപിഎം), ഷൈജുചന്ദ്രന്‍ (കോണ്‍ഗ്രസ്). 7) ആറാട്ടുകടവ്-ബി.അരുണിമ (കോണ്‍ഗ്രസ്), പ്രിയാസാബു (സിപിഐ), വിദ്യ (ബിജെപി). 8) അവനവഞ്ചേരി-ഗിരിജാരമണന്‍ (സിപിഎം), എസ്.ശോഭനകുമാരി (കോണ്‍ഗ്രസ്), സുനിത (ബിജെപി). 9) ഗ്രാമം-ആര്‍.ഗായത്രീദേവി (കോണ്‍ഗ്രസ്), സി.ആര്‍.ഗായത്രീദേവി (സിപിഎം), എസ്.ഗീതു (ബിജെപി) 10) വേലാംകോണം-ആര്‍.എസ്.അനൂപ് (സിപിഎം), കെ.എസ്.മുരളീധരന്‍നായര്‍ (കോണ്‍ഗ്രസ്), ശിവദാസന്‍ (ബിജെപി). 11) കച്ചേരി-പി.എസ്.കിരണ്‍ (കോണ്‍ഗ്രസ്), എസ്.എല്‍.നിഷാദ് (ബിജെപി), ബിജു.എം.ദാസ് (സിപിഎം). 12) മനോമോഹനവിലാസം-അവനവഞ്ചേരി രാജു (സിപിഐ), എ.എം.താഹ (സ്വതന്ത്രന്‍), എസ്.ശ്രീജിത്ത് (ബിജെപി), എസ്.ശ്രീരംഗന്‍ (കോണ്‍ഗ്രസ്). 13) അമ്പലംമുക്ക്-ടി.കെ.അംബിക (ബിജെപി), ആര്‍.ഉഷാകുമാരി (കോണ്‍ഗ്രസ്), നയനഅനീഷ് (സിപിഎം). 14) കോസ്‌മോഗാര്‍ഡന്‍സ്-ആര്‍.ധന്യ (ബിജെപി), വി.മല്ലിക (കോണ്‍ഗ്രസ്), പി.എം.സംഗീത (സിപിഎം) 15) ചിറ്റാറ്റിന്‍കര-ഇ.അനസ് (സിപിഎം), എസ്.രാജേഷ് (ബിജെപി), രാജേന്ദ്രന്‍നായര്‍ (സ്വതന്ത്രന്‍), എസ്.ഷജീര്‍ (കോണ്‍ഗ്രസ്). 16) വലിയകുന്ന്-ഇയാസ് (കോണ്‍ഗ്രസ്), എം.താഹിര്‍ (സിപിഎം), ആര്‍.ദിലീപ് കുമാര്‍ (ആര്‍എസ്പി), കെ.എസ്.രാജീവ് (ബിജെപി). 17 മാമം-പി.എസ്.ആന്റസ് (സിപിഐ), എസ്.കെ.പ്രിന്‍സ് രാജ് (കോണ്‍ഗ്രസ്), കെ.വേണുഗോപാല്‍ (ബിജെപി), ബി.കെ.സുരേഷ് ബാബു (സ്വതന്ത്രന്‍), അഡ്വ.വി.എസ്.സുരേഷ് (സ്വതന്ത്രന്‍) 18) ഐടിഐ-എസ്.ശ്രീലത (ബിജെപി), കെ.സതി (കോണ്‍ഗ്രസ്), ഐ.സന്ധ്യാറാണി (സിപിഐ). 19) പാര്‍വ്വതീപുരം-എല്‍.ആര്‍.ചിത്ര (സിപിഎം), എ.ആര്‍.പ്രിയങ്കാരാജ് (ബിജെപി), ജി.മഞ്ജു (കോണ്‍ഗ്രസ്). 20) കാഞ്ഞിരംകോണം-പി.അനന്തുമോഹന്‍ (സിപിഎം), എസ്.ആശ (ബിജെപി), സിന്ധുപ്രസാദ് (കോണ്‍ഗ്രസ്). 21) വിളയില്‍മൂല-ആര്‍.എസ്.രേഖ (സിപിഎം), എ.ആര്‍.ശ്രീലേഖ (കോണ്‍ഗ്രസ്), സിന്ധു (ബിജെപി). 22) ചെറുവള്ളിമുക്ക്-സി.ജി.വിഷ്ണുചന്ദ്രന്‍ (സിപിഎം), ആര്‍.ശ്രീനാഥ് (ബിജെപി), സതീഷ് കുമാര്‍ (കോണ്‍ഗ്രസ്). 23) കൊടുമണ്‍-ദീപാബാബു (കോണ്‍ഗ്രസ്), എം.എസ്.മഞ്ജു (സിപിഎം), ആര്‍.രാജലക്ഷ്മി (ബിജെപി). 24) പാലസ്-അജിത് പ്രസാദ് (ബിജെപി), ആര്‍.എസ്.പ്രശാന്ത് (കോണ്‍ഗ്രസ്), ആര്‍.കെ.ശ്യാം (സിപിഎം). 25) എസിഎസിനഗര്‍-എസ്.ദീപ (കോണ്‍ഗ്രസ്), പുഷ്പകുമാരി (ബിജെപി), ഒ.എസ്.മിനി(സിപിഎം). 26)ടൗണ്‍-എസ്.പൂജാറാണി (കോണ്‍ഗ്രസ്), ജി.എസ്.ബിനു (സിപിഎം), എ.ജെ.മേരിമെഴ്‌സി (ആര്‍എസ്പി), ജി.ആര്‍.സന്ധ്യാരാജ് (ബിജെപി) 27) പച്ചംകുളം-കെ.തുളസീധരന്‍നായര്‍ (സിപിഎം) എന്‍.പദ്മനാഭന്‍ (ബിജെപി) ജി.ശശികുമാര്‍ (കോണ്‍ഗ്രസ്). 28) കുഴിമുക്ക്- എം.ആര്‍.രമ്യ (സിപിഎം), രാധാമണി (ബിജെപി), സുനിത (കോണ്‍ഗ്രസ്). 29) തോട്ടവാരം-ഉദയകുമാര്‍ (ബിജെപി), ആര്‍.രാജു (സിപിഎം), എസ്.വിജയകുമാര്‍ (കോണ്‍ഗ്രസ്). 30) കൊട്ടിയോട്-അഡ്വ.എ.എസ്.പ്രശാന്ത് (കോണ്‍ഗ്രസ്), രാജേഷ് മാധവന്‍ (ബിജെപി), എസ്.ശശിധരന്‍നായര്‍ (സിപിഎം). 31) ടൗണ്‍ഹാള്‍-ടി.അനുപമ (സിപിഎം), എസ്.ആര്യ(ബിജെപി), അഡ്വ.ബിന്ദുസതീശന്‍ (കോണ്‍ഗ്രസ്) 32) മേലാറ്റിങ്ങല്‍-വി.പ്രസാദ് (ബിജെപി), കെ.വിനയകുമാര്‍ (കോണ്‍ഗ്രസ്), ജി.എച്ച്.ശ്രീജിത്ത് (സിപിഎം)

കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി നിറവ് 2025-26 പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി നിറവ് 2025-26 പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി നിറവ് 2025-26 പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. മലയാളത്തിന്റെ അതുല്യകലാകാരൻ കലാഭവൻമണിയുടെ പേരിലുള്ള കലാഭവൻമണി സ്‌മാരകപുരസ്‌കാരം നിറവ് 2025-26 പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ മേഖലകളിൽ നിന്നും സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കലാഭവൻമണിയുടെ ജന്മദിനമായ 2026 ജനുവരി ഒന്നാം തീയതിയാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കലാസാംസ്‌കാരിക സാമൂഹ്യരാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു.

നിർധനരും നിരാലംബരുമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും സമൂഹ വിവാഹത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ അയക്കേണ്ട നമ്പർ : 9745008861

സ്ഥലം: സൺ ആഡിറ്റോറിയം ആറ്റിങ്ങൽ

കോൺടാക്ട് നമ്പർ : 9745008861, 99460 98861

ആയുർവേദ പാരാമെഡിക്കൽ: ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു

ആയുർവേദ പാരാമെഡിക്കൽ: ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു. ഡിസംബർ ഒന്ന് മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. പരീക്ഷാ സെന്ററായ തിരുവനന്തപുരം ആയുർവേദ കോളജിലാണ് ഹാൾ ടിക്കറ്റ് വിതരണം ചെയ്യുന്നത്.

വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് കൈപ്പറ്റുന്നതിനായി ആധാർ കാർഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും അധികൃതർ അറിയിച്ചു. പരീക്ഷയ്‌ക്കായി ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നിയമങ്ങളും വിദ്യാർത്ഥികൾ മുൻകൂട്ടി പരിശോധിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.

പരീക്ഷാ ടൈംടേബിള്‍ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിക്കാം. പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.