നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്.

കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കങ്കുവ ഷൂട്ടിങിനിടെ റോപ്പ് ക്യാമറ പൊട്ടി വീണു; സൂര്യയ്ക്ക് പരിക്ക്

കങ്കുവ ഷൂട്ടിങിനിടെ റോപ്പ് ക്യാമറ പൊട്ടി വീണു; സൂര്യയ്ക്ക് പരിക്ക്

ചെന്നൈ: ചിത്രീകരണത്തിനിടെ നടന്‍ സൂര്യക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ രാത്രിയാണ് നടന് പരിക്കേറ്റത്. ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ സൂര്യയുടെ തോളിലേക്ക് പൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് സിനിമയുടെ ഇന്നത്തെ ചിത്രീകരണം മാറ്റി. അതേസമയം, നടന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ റിലിസിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കങ്കുവ’ ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസായിരിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കങ്കുവ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 12-ന് പുറത്തിറക്കിയ ‘കങ്കുവ’യുടെ ദീപാവലി പോസ്റ്റര്‍ വന്‍തോതില്‍ ശ്രദ്ധേയമായിരുന്നു. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. മലയാളത്തിലെ എഡിറ്റിംഗ് വിദ?ഗ്ധനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.

പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന

പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവാജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നൽകിയത്. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നൽകിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.

നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന വ്യക്തമാക്കി.
സുവിൻ എസ് സോമശേഖരൻ തിരക്കഥയെഴുതി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ടൊവിനോയ്ക്ക് പുറമെ അൽത്താഫ് സലിം, സൗബിൻ ഷാഹിർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍

അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍

തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തട്ടുണ്ട്. മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്നെഴുതിയായിരുന്നു ജഗദ് വിഡിയോയാണ് പങ്കുവെച്ചത്.

ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ആദ്യ ദിനം 140 കോടിയിൽ; പുത്തൻ റെക്കോർഡിട്ട് വിജയ്; കേരളത്തിൽ നിന്ന് മാത്രം 11 കോടി

ആദ്യ ദിനം 140 കോടിയിൽ; പുത്തൻ റെക്കോർഡിട്ട് വിജയ്; കേരളത്തിൽ നിന്ന് മാത്രം 11 കോടി

ദളപതി വിജയ്‍‌യുടെ ലിയോയെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ കയറി എന്നാണ് പുറത്തുവരുന്നത്. കേരളത്തിൽ നിന്നും 11 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ആ​ഗോള തലത്തിൽ നിന്ന് 140 കോടി കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നുമുള്ള ആദ്യ ദിന കലക്‌ഷൻ 30 കോടിയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 10 കോടിക്കു മേലെ കളക്ഷൻ നേടാൻ ലിയോയ്ക്കായി. ഈ റെക്കോർഡ് സൃഷ്ടിക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് വിജയ്.

ആദ്യ ദിനം തന്നെ 100 കോടി നേടുന്ന വിജയ് ചിത്രമെന്ന റെക്കോർഡും ലിയോ സ്വന്തമാക്കി. ഇതുവരെ രജനിയുടെ 2.0 യും കബാലിയും മാത്രമാണ് 100 കോടി തൊട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല ലോകവ്യാപകമായി മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന ചിത്രമായിരിക്കുകയാണ് ലിയോ.

ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഇതിനോടകം സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റർ എന്നാണ്. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ് ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

‘ലിയോ’യ്ക്ക് പ്രത്യേക ഷോ ഇല്ല; ആവശ്യം തള്ളി തമിഴ്നാട് സർക്കാർ; രാവിലെ ഏഴു മണിക്കും പ്രദർശനമില്ല

‘ലിയോ’യ്ക്ക് പ്രത്യേക ഷോ ഇല്ല; ആവശ്യം തള്ളി തമിഴ്നാട് സർക്കാർ; രാവിലെ ഏഴു മണിക്കും പ്രദർശനമില്ല

ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദർശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. പുലർച്ചെ നാലുമണിക്ക് പ്രത്യേക ഷോ നടത്താൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യമാണ് സർക്കാർ തള്ളിയത്. ആദ്യത്തെ ആറു ദിവസത്തേക്കാണ് നിർമ്മാതാക്കൾ ഇളവ് തേടിയത്.

ഡിജിപിയുടെ കൂടി അഭിപ്രായം കൂടി തേടിയശേഷമാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. രാവിലെ ഏഴുമണിക്ക് ഷോ നടത്താൻ അനുവാദം നൽകിക്കൂടേ എന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശവും അം​ഗീകരിച്ചില്ല. രാവിലെ ഒമ്പതു മണി മുതൽ പുലർച്ചെ ഒരു മണി വരെ അഞ്ചു ഷോ നടത്താനാണ് സർക്കാർ അനുവാദം നൽകിയിട്ടുള്ളത്. പുലർ‌ച്ചെ നാലുമണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ തമിഴ്നാട് സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കട്ടെ എന്ന് അഭിപ്രായപ്പെട്ട കോടതി, പ്രത്യേക ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. പകരം സിനിമാ നിർമ്മാതാക്കളുമായി ഈ വിഷയത്തിൽ വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുയും ചെയ്തു.