‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20യില്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു.

ബാറ്റിങിനു പിന്നാലെ ബൗളിങിലും തിളങ്ങി രണ്ടാം ടി20 കളിക്കുന്ന നിതീഷ് കുമാര്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് ഇന്ത്യയുടെ ടോപ് സ്‌കോററായി. പിന്നാലെ 23 റണ്‍സ് വഴങ്ങി താരം 2 വിക്കറ്റുകളും സ്വന്തമാക്കി.

39 പന്തില്‍ 41 റണ്‍സെടുത്ത മഹ്മുദുല്ലയാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്ന ഏക ബാറ്റര്‍. താരം 3 സിക്‌സുകള്‍ തൂക്കി. പര്‍വേസ് ഹുസൈന്‍, മെഹ്ദി ഹസന്‍ മിറസ് (16 വീതം റണ്‍സ്), ലിറ്റന്‍ ദാസ് (14), ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി നിതീഷിനു പുറമെ വരുണ്‍ ചക്രവര്‍ത്തിയും ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായി. ഏഴ് പന്തില്‍ പത്ത് റണ്‍സെടുത്ത സഞ്ജു ഷാന്റോയുടെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നാലെ 11 പന്തില്‍ 15 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും പുറത്തായി. 25 ന് രണ്ട് എന്ന നിലയിലായ ഇന്ത്യയെ നായകന്‍ സൂര്യകുമാറും നിതീഷും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും എട്ട് റണ്‍സെടുത്ത് സൂര്യകുമാറും മടങ്ങി.

പിന്നീടെത്തിയ റിങ്കു സിങുമായി ചേര്‍ന്ന് നിതീഷ് സ്‌കോര്‍ അതിവേഗം മുന്നോട്ട് നീക്കി. 10 ഓവറില്‍ ഇന്ത്യ നൂറ് കടന്നു. സ്‌കോര്‍ 149 ല്‍ എത്തി നില്‍ക്കെ നിതിഷ് പുറത്തായി. പിന്നിടെത്തിയ ഹര്‍ദിക് പാണ്ഡ്യയും റിങ്കു സിങും(29 പന്തില്‍ 53) സ്‌കോര്‍ 185 ല്‍ എത്തിച്ചു. റിങ്കു പുറത്തായ ശേഷം ഹര്‍ദിക് പാണ്ഡ്യ ആക്രമണം ഏറ്റെടുത്തു. 19 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത പാണ്ഡ്യ മടങ്ങുമ്പോള്‍ ഇന്ത്യ 214 ന് എട്ട് എന്ന നിലയിലായിരുന്നു. പിന്നീട് അര്‍ഷ്ദീപ് സിങ് (6), മായങ്ക് യാദവ് (1) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 221ല്‍ എത്തിച്ചു. മായങ്കിനൊപ്പം വാഷിങ്ടന്‍ റണ്‍സൊന്നുമില്ലാതെ പുറത്താകാതെ നിന്നു.

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്

ഗ്വാളിയോര്‍: ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് മത്സരം.സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള കലാപത്തിൽ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടുവെന്നും അതുകൊണ്ട് ബംഗ്ലാദേശിനെതിരായ പരമ്പര ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ഇന്ന് ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മത്സരത്തിനിടെ പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗ്വാളിയോറില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.മത്സരത്തിലേക്ക് വന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ടി20യില്‍ ഓപ്പണറായി അരങ്ങേറുന്ന പരമ്പര കൂടിയായിരിക്കും ഇത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ അഭിഷേക് ശര്‍മയെ മാത്രമാണ് സ്പെഷലിസ്റ്റ് ഓപ്പണറായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതിനാല്‍ ഇന്ന് സഞ്ജുവാകും അഭിഷേകിനൊപ്പം ഇറങ്ങുകയെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.ഐപിഎല്ലില്‍ അതിവേഗം കൊണ്ട് ഞെട്ടിച്ച പേസര്‍ മായങ്ക് യാദവ് ഇന്ന് ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറുമോ എന്നതാണ് ആരാധകരുടെ മറ്റൊരു ആകാംക്ഷ. മായങ്കിനൊപ്പം പേസ് നിരയില്‍ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരാകും ഉണ്ടാകുക. ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് അവസരമുണ്ടാകാന്‍ ഇടയില്ല. വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്ണോയിയുമായിരിക്കും സ്പിന്നര്‍മാരുടെ റോളില്‍.

ശിവം ദുബെ പരിക്കേറ്റ് പുറത്തായ സാഹചര്യക്കില്‍ റിങ്കു സിംഗിനൊപ്പം റിയാന്‍ പരാഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. പകരക്കാരനായി എത്തിയ തിലക് വര്‍മക്ക് ആദ്യ മത്സരത്തില്‍ അവസരമുണ്ടാകില്ല.ആദ്യ ടി20ക്കുള്ള ടീം ഇവരില്‍ നിന്ന്: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

സഞ്ജു സാംസണ് സെഞ്ച്വറി; ഇന്ത്യ ഡിയ്ക്ക് മികച്ച സ്കോർ

സഞ്ജു സാംസണ് സെഞ്ച്വറി; ഇന്ത്യ ഡിയ്ക്ക് മികച്ച സ്കോർ

അനന്തപൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബിക്കെതിരെ സഞ്ജു സാംസണ് സെഞ്ച്വറി. ഇന്ത്യ ഡി ടീമംഗമായ സഞ്ജു 101 പന്തില്‍ 106 റണ്‍സെടുത്ത് പുറത്തായി. 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. നവദീപ് സെയ്‌നിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി പിടിച്ചാണ് സഞ്ജു പുറത്തായത്.

ഇന്നലെ കളിനിര്‍ത്തുമ്പോള്‍ സഞ്ജു 89 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഡി സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിൽ 349 റൺസിന് പുറത്തായി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിന് വേണ്ടി ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, റിക്കി ഭുയി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ബിയ്ക്ക് വേണ്ടി നവദീപ് സെയ്‌നി നാലു വിക്കറ്റെടുത്തു. രാഹുല്‍ ചാഹര്‍ മൂന്നു വിക്കറ്റും വീഴ്ത്തി. അഭിമന്യു ഈശ്വരന്‍ ആണ് ഇന്ത്യ ബി ടീം നായകന്‍. സൂര്യകുമാര്‍ യാദവ്, മുഷീര്‍ ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍ തുടങ്ങിയവര്‍ ഇന്ത്യ ബി ടീമിലുണ്ട്.

‘പി ടി ഉഷ വന്നു, ഒന്നും പറയാതെ ഫോട്ടോ എടുത്തു’; രാഷ്ട്രീയം കളിച്ചെന്ന ആരോപണവുമായി വിനേഷ് ഫോഗട്ട്

‘പി ടി ഉഷ വന്നു, ഒന്നും പറയാതെ ഫോട്ടോ എടുത്തു’; രാഷ്ട്രീയം കളിച്ചെന്ന ആരോപണവുമായി വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് ശേഷം തന്നെ കാണാനെത്തിയ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാഷ്ട്രീയം കളിച്ചുവെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഹരിയാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന വിനേഷ് ഒരു പ്രാദേശീക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് ആത്മാര്‍ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്‍ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും വിനേഷ് ആരോപിച്ചു.

‘പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഒരു ഫോട്ടോ എടുത്തു.. നിങ്ങള്‍ പറഞ്ഞത് പോലെ രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്‍) രാഷ്ട്രീയം ഉണ്ടായി. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്‍ന്നത് ” വിനേഷ് പറഞ്ഞു.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷിന് 100 ഗ്രാം ഭാരം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫൈനലില്‍ അയോഗ്യയാക്കിയത്.

ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നയിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് ആത്മാര്‍ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്‍ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും ഒന്നും പറയാതെ മടങ്ങിയെന്നും വിനേഷ് ആരോപിച്ചു. ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് ആത്മാര്‍ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്‍ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും വിനേഷ് ആരോപിച്ചു.

‘പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഒരു ഫോട്ടോ എടുത്തു.. നിങ്ങള്‍ പറഞ്ഞത് പോലെ രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്‍) രാഷ്ട്രീയം ഉണ്ടായി. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്‍ന്നത് ” വിനേഷ് പറഞ്ഞു.

ഷൂട്ടിങില്‍ ഒരു വെള്ളി കൂടി; പാരാലിംപിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 4

ഷൂട്ടിങില്‍ ഒരു വെള്ളി കൂടി; പാരാലിംപിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 4

പാരിസ്: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് നാല് മെഡലുകള്‍. ഒരു സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം ദിനം എത്തിയത്. പുരുഷന്‍മാരുടെ ഷൂട്ടിങില്‍ മനിഷ് നര്‍വാളാണ് വെള്ളി നേടിയത്.

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ എസ്എച് 1 വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. 234.9 പോയിന്റുകള്‍ നേടിയാണ് താരം വെള്ളി വെടിവച്ചിട്ടത്.

നേരത്തെ വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ അവനി ലെഖാരെ സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടിയിരുന്നു. 100 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡല്‍ നേടിയത്.ടോക്യോ പാരാലിംപിക്‌സില്‍ കൈവരിച്ച നേട്ടം ഇത്തവണയും അവനി നിലനിര്‍ത്തി. ടോക്യോയില്‍ പാരാ വിഭാഗത്തിലെ ലോക റെക്കോര്‍ഡിന് (249.6) ഒപ്പമെത്തുന്ന പ്രകടനം നടത്തിയ അവനി പാരാലിംപിക്‌സ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ അത് മെച്ചപ്പെടുത്തി പുതിയ റെക്കോര്‍ഡും (249.7) അവനി സ്ഥാപിച്ചു.

വനിതകളുടെ നൂറ് മീറ്ററില്‍ പ്രീതി പാല്‍ വെങ്കലം നേടി. 14.21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പ്രീതി മൂന്നാമത് എത്തിയത്. പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടുന്ന സ്പ്രിന്ററാണ് പ്രീതി.

പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ശ്രീജേഷിന് പാരിതോഷികമായി രണ്ടു കോടി രൂപ നല്‍കാനാണ് തീരുമാനിച്ചത്. പാരിസ് ഒളിംപിക്‌സോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കലം നേടി കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം.

ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമില്‍ അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. മാത്രമല്ല, ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു. പാരിസ് ഒളിംപിക്‌സിനു പിന്നാലെ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീജേഷിന് അധികൃതരും ആരാധകരും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.