ജെ രാധമ്മ(77) അന്തരിച്ചു

ജെ രാധമ്മ(77) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ് റോഡ് കുന്നുംപുറത്ത് വീട്ടിൽ (എം.ആർ.എ:85) പരേതനായ സി കരുണാകരൻ നായരുടെ സഹധർമ്മിണി ജെ രാധമ്മ(77) അന്തരിച്ചു. മക്കൾ കെ രാജീവ് (കെ.എസ്.ഇ.ബി, ആറ്റിങ്ങൽ),കെ സജീവ് (ദുബായ്),കെ മനോജ് (ഇലക്ട്രീഷ്യൻ). മരുമക്കൾ ആർ രമ്യ,വി വിജിമോൾ (പോസ്റ്റാഫീസ്, ആലംകോട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

വിവാദങ്ങള്‍ ആയുധമാക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍

വിവാദങ്ങള്‍ ആയുധമാക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍

തിരുവനന്തപുരം: എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, പി വി അന്‍വറിന്റെ ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ 9 ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാല്‍ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ന് സഭ പിരിയും.

6 ദിവസങ്ങള്‍ ബില്ലുകള്‍ പാസാക്കാനും 2 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായാണു സഭ ചേരുന്നത്. വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തും. വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്താനും സാധ്യതയുണ്ട്.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍, കേരള കന്നുകാലി പ്രജനന ബില്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, കേരള ജനറല്‍ സെയില്‍സ് ടാക്‌സ് ഭേദഗതി ബില്‍, പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്‍, പേയ്‌മെന്റ് ഓഫ് സാലറീസ് ആന്‍ഡ് അലവന്‍സസ് ഭേദഗതി ബില്‍ എന്നിവയാണു പരിഗണിക്കുന്നത്. കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കും.

കട്ടയിൽ കോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 13 വരെ

കട്ടയിൽ കോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 13 വരെ

കട്ടയിൽ കോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 13 വരെ നടക്കും.

വിജയദശമി ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ ഭഗവതിയ്ക്ക് പൂമൂടൽ.

പൂമൂടലിന് ആവിശ്യമായ പൂക്കൾ കുട്ട ഒന്നിന് 500 രൂപ നിരക്കിൽ ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിജയദശമി ദിനത്തിൽ നടത്തുന്ന പൂമൂടൽ ചടങ്ങിൽ ഭക്തജനങ്ങൾക്ക് കുട്ടികളുടെ പേരിൽ പൂമൂടൽ വഴിപാടായി നടത്തുവാൻ സാധിക്കും.

ഒക്ടോബർ 11 ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 5.30 ന് പാൽപായസ പൊങ്കാല

പുസ്‌തക പൂജ

പൂജവയ്‌പിനോട് അനുബന്ധിച്ച് മഠത്തിൽ അമ്മയുടെ തിരുനടയിൽ പുസ്‌തകങ്ങൾ പൂജ വയ്ക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഒക്ടോബർ 10 വ്യാഴം വൈകുന്നേരം 4 മണിക്ക് മുമ്പായി പുസ്‌തകങ്ങൾ ക്ഷേത്രത്തിൽ എത്തിച്ച് ടോക്കൺ കൈപ്പറ്റേണ്ടതാണ്. വിജയദശമി ദിനത്തിൽ (2024 ഒക്ടോബർ 13) രാവിലെ 9 മണി മുതൽ രസീതുമായി വന്ന് പുസ്ത‌കം തിരികെ വാങ്ങേണ്ടുന്നതുമാണ്.

വിദ്യാരംഭം

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ഡോക്ടർ സി. ജി. ഉണ്ണികൃഷ്‌ണൻ അറിവിൻറെ ആദ്യക്ഷരം കുറിക്കുന്നു.

1. വിദ്യാരംഭം കുറിക്കുന്ന കുട്ടികളുടെ പേര് വിവരം വിജു, 9495132532 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

2. വിദ്യാരംഭം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ചെറിയ നേരിയമുണ്ട് കരുതേണ്ടതാണ്.

ചിത്രരചന മത്സരം.

മഠത്തിൽ അമ്മയുടെ നവരാത്രി ഉത്സവത്തിൻറെ ഭാഗമായി വിജയദശമി ദിനത്തിൽ രാവിലെ 8 മണിക്ക് നവരാത്രി മണ്ഡപത്തിൽ എൽപി, യൂപി, ഹൈസ്‌കൂൾ തലത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചിരിക്കുന്നു.

ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്നവർ ചായങ്ങളും, ബ്രഷും, കളർ പെൻസിലുകളും കൊണ്ടുവരണം. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകുന്നേരം നവരാത്രി വേദിയിൽ വച്ച് നൽകുന്നതായിരിക്കും.

തിരുനടയിൽ അനുമോദനം

കഴിഞ്ഞ വർഷത്തിൽ എസ്.എസ്.എൽസി പരീക്ഷ വിജയിച്ച കുട്ടികൾക്കും, 2023-24 സർക്കാർ സർവീസിൽ പ്രവേശിച്ച എല്ലാ സുഹൃത്തുക്കൾക്കും പേരുവിവരം, രോഹിൺ
8893485876 എന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.

വിശേഷാൽ നവരാത്രി വിഭവങ്ങളോട് കൂടി മഹാനവമി ദിനത്തിൽ നവരാത്രി സദ്യ

ക്രഷര്‍ യൂണിറ്റില്‍ മോഷണം

ക്രഷര്‍ യൂണിറ്റില്‍ മോഷണം

ആറ്റിങ്ങല്‍: വാളക്കാട് പ്രവര്‍ത്തിക്കുന്ന നന്മക്രഷര്‍ യൂണിറ്റില്‍ മോഷണം നടന്നതായി പരാതി. ഓഫീസ് ക്യാബിനില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഈമാസം അഞ്ചിനാണ് പണം ക്യാബിനില്‍ വച്ചതെന്നും കഴിഞ്ഞദിവസം ക്യാബിന്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടവിവരം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ മുരളീകൃഷണന്‍ അറിയിച്ചു.

ആറ്റിങ്ങൽ നഗരത്തിൽ വീണ്ടും കാട്ടുപന്നി വേട്ട

ആറ്റിങ്ങൽ നഗരത്തിൽ വീണ്ടും കാട്ടുപന്നി വേട്ട

ആറ്റിങ്ങൽ: നഗരസഭയുടെ 3, 4, 5 വാർഡുകളിലാണ് കഴിഞ്ഞ ദിവസം രാത്രി ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ അംഗീകൃത വേട്ടക്കാരെ ഉപയോഗിച്ചു കൊണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. വാമനപുരം നദിയോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിൽ 6 മാസത്തിലധികമായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൂടാതെ രാത്രികാലങ്ങളിൽ സമീപത്തെ ജനവാസ മേഖലകളിലേക്ക് കടന്നെത്തുന്ന പന്നികൾ മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു. ഒരു സംഘത്തിൽ കുഞ്ഞുങ്ങളടക്കം 10 മുതൽ 20 പന്നികളുണ്ടൊവും.

നാട്ടുകാരുടെ പരാതിയെ തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ്റെ ചുമതലയുള്ള നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പന്നികളെ വെടിവെക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാത്രിയിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 2 പന്നികൾക്കു നേരെ സംഘം നിറയൊഴിച്ചു. ചത്ത പന്നിയെ സർക്കാർ മാനദണ്ഡപ്രകാരം കുഴിച്ചുമൂടി. കുഴിച്ചിട്ട പന്നിക്ക് ഏകദേശം 100 കിലോയോളം ശരീരഭാരം ഉണ്ടാവുമെന്ന് അധികൃതർ കണക്കാക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി ജീവനക്കാരായ അജി, രാജീവ്, അജീഷ്കുമാർ തുടങ്ങിയവർ വേട്ടക്കാരോടൊപ്പം സംഘത്തിലുണ്ടായിരുന്നു.