ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണം, ഉപ്പയെ നോക്കി മക്കൾ

ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണം, ഉപ്പയെ നോക്കി മക്കൾ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയർ തന്നെ നൽകണമെന്ന് മക്കൾ പറഞ്ഞു. സുലൈഖ കൊലക്കേസിൽ ഭർത്താവ് കൂടിയായ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വിദേശത്തു നിന്നും എത്തിയതിന്റെ അടുത്ത ദിവസമായിരുന്നു കൊലപാതകം. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.

തെളിവെടുപ്പിനിടെ കൊലപാതകത്തെ കുറിച്ച് പ്രതി വിശദീകരിച്ചു. കുടുംബാംഗങ്ങൾ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. കനത്ത ശിക്ഷ നൽകണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. അതിനിടെ പ്രതിക്ക് നേരെ വളരെ കടുത്ത രോഷപ്രകടനവുമുണ്ടായി. തെളിവെടുപ്പിനിടെ സങ്കടം സഹിക്കാനാവാതെ മൂന്ന് കുട്ടികളും വിങ്ങിപ്പൊട്ടി. ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണമെന്ന് മക്കൾ പറഞ്ഞു.

ഭാര്യയെ കൊന്നതിന്റെവിശദാംശങ്ങൾ യൂനുസ് കോയ പൊലീസിനോട് വിശദീകരിച്ചു.
ജനത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.

സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ മൂന്നുവർഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. പല തവണയായി സുലൈഖയെ ഉപദ്രവിച്ചിരുന്നു. ഇവർ കുറെ വർഷങ്ങളായി അകന്നാണ് കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ച്‌കൊണ്ടുവന്ന് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ ചേർന്ന് ഒത്തു തീർപ്പാക്കി. പിന്നീട് ഗൾഫിലായിരുന്ന യൂനുസ് കോയ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവശേഷം വീടിന് സമീപത്തെ കനോലി കനാൽ നീന്തി പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടുന്നത്.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കൺസൽറ്റേഷൻ മീറ്റിംഗിന് തുടക്കം

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കൺസൽറ്റേഷൻ മീറ്റിംഗിന് തുടക്കം

ആറ്റിങ്ങൽ നഗരസഭയുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കൺസൽറ്റേഷൻ മീറ്റിംഗ്, ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അവതരിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം
ചെയ്തു. ‘സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാൻ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മീറ്റിംഗ്.

വിവാഹാഭ്യാര്‍ഥന നിരസിച്ചതിനെ തുടർന്ന് കൊലപാതകം; യുവാവ് അറസ്റ്റിൽ

വിവാഹാഭ്യാര്‍ഥന നിരസിച്ചതിനെ തുടർന്ന് കൊലപാതകം; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിൽ വിദ്യാർഥിനിയെ യുവാവ് ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു. വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നാണ് കൊലപാതകമെന്ന് റിപ്പോർട്ട്. ഡൽഹിയിലെ കമല നെഹ്റു കോളേജ് വിദ്യാർഥിനി നഗ്രിസ് ആണ് പാർക്കിൽ വെച്ച് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇർഫാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹഭ്യർഥന നിരസിച്ചതിനെത്തുടർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ’25കാരിയുടെ മൃതദേഹം മാളവ്യ നഗറിലെ ഔർബിന്ദോ കോളേജിനടുത്ത് കണ്ടെത്തി എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടേക്ക് ചെന്നത്.

മൃതദേഹത്തിനടുത്ത് നിന്ന് ഇരുമ്പ് വടിയും കണ്ടെടുത്തു. സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പാർക്കിലെത്തിയത്. പ്രാഥമികാന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയുടെ തലയ്ക്കാണ് അടിയേറ്റത്’- പോലീസ് പറഞ്ഞു.ഇർഫാനിന്റെ കുടുംബം നഗ്രിസിന്റെ കുടുംബവുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ നഗ്രിസിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്ന് നഗ്രിസ് ഇർഫാനുമായി അകന്നു. പെൺകുട്ടി തന്നോട് സംസാരിക്കാത്തതിനെത്തുടർന്ന് ഇർറാൻ അസ്വസ്ഥനാവുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

15-കാരിയെ പീഡിപ്പിച്ച  കേസിൽ വിമുക്തഭടനായ ജ്യോത്സ്യന്‍ പിടിയില്‍

15-കാരിയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടനായ ജ്യോത്സ്യന്‍ പിടിയില്‍

കോട്ടയം: വൈക്കത്ത് 15-കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി.വിപുരം സ്വദേശി സുദര്‍ശനന്‍ (56) പോലീസിന്റെ പിടിയിലായി. 2022 നവംബര്‍ മുതല്‍ വൈക്കം ടി.വി.പുരം സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം.

വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പട്ടികജാതി വകുപ്പിലും വൈക്കം പോലീസിലും വിവരം അറിയിച്ചത്.

ജൂലായ് 12-ന് പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണവും സ്വാധീനവുമുള്ള പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള അവസരം പോലീസാണ് ആദ്യം നല്‍കിയതെന്ന്‌ കുടുംബം ആരോപിച്ചു.

വടക്കാഞ്ചേരിയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

വടക്കാഞ്ചേരിയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ ആക്രമണം. ഒരു ട്രെയിനിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മറ്റൊരു ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായി. എന്നാല്‍ രണ്ടാമത്തെ ട്രെയിനിന് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല.

വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ച് ഇന്ന് രാവിലെ 11.30ക്കായിരിന്നു സംഭവം. എറണാകുളം- ബംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. കല്ലേറ് നേരിട്ട രണ്ടാമത്തെ ട്രെയിന്‍ നാഗര്‍കോവില്‍- മാംഗലൂരു എക്‌സ്പ്രസ് ട്രെയിനാണ്.