‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.

ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണിയാകാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരായിക്കാരി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

തിരുവനന്തപുരത്ത് മരം വീണ് കെഎസ്ആർടിസി റിട്ടേയ്ഡ് കണ്ടക്ടർക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് മരം വീണ് കെഎസ്ആർടിസി റിട്ടേയ്ഡ് കണ്ടക്ടർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കര – കാച്ചാണി സ്കൂൾ ജംഗ്ഷനിൽ മരം വീണ് ഒരാൾ മരിച്ചു. കെഎസ്ആർടിസി റിട്ടേയ്ഡ് കണ്ടക്ടർ കാച്ചാണി സ്വദേശി സുനിൽ ശർമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 .15 ഓടെയാണ് സംഭവം. രണ്ട് പേർ ജംഗഷനിൽ കാറിൽ വന്ന് കാർ നിർത്തിയ ശേഷം കാറിൽ നിന്നും ഒരാൾ ഇറങ്ങി പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ആ സമയമാണ് മരം വീണത്. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്ത് നിന്നും ഫയർഫോഴ്സ് എത്തി. മരം മുറിച്ച് മാറ്റി. ഗതാഗതം തടസം നീക്കി. വഴയില – പഴകുറ്റി റോഡ് പണി നടക്കുന്നതിനാൽ എല്ലാ വാഹനവും കാച്ചാണി വഴിയാണ് പോകുന്നത്. റോഡിന്റെ പുറംപ്പോക്കിൽ നിന്ന മരത്തിന്റെ വലിയ ശിഖിരമാണ് ഒടിഞ്ഞ് ദേഹത്തും കാറിന്റെ സൈഡിലും വീണത്. സുനിൽ ശർമ്മ കാറിന് പുറത്തിറങ്ങി ഫോണിൽ സംസാരിക്കയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർക്ക് മറ്റ് കുഴപ്പങ്ങളില്ല.

തിരുവനന്തപുരം ജില്ലാ കലോത്സവം; ഇരുള നൃത്തത്തിനു എ ഗ്രേഡ് നേടി വക്കം ജി വി എച്ച് എസ് എസ്

തിരുവനന്തപുരം ജില്ലാ കലോത്സവം; ഇരുള നൃത്തത്തിനു എ ഗ്രേഡ് നേടി വക്കം ജി വി എച്ച് എസ് എസ്

തിരുവനന്തപുരം ജില്ലാ കലോത്സവം ഇരുള നൃത്തത്തിൽ എച്ച് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി ഗ്രേഡ് വക്കം ജി വി എച്ച് എസ് എസ്.

ഡിസംബറിലെ വൈദ്യുതി ബിൽ കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസം

ഡിസംബറിലെ വൈദ്യുതി ബിൽ കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ​ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി. സെപ്റ്റംബർ- നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു.

പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിൽ ഒരിക്കൽ ബിൽ ലഭിക്കുന്നവർക്ക് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നു കെഎസ്ഇബി അറിയിച്ചു. സർചാർജ് പരിധി എടുത്തു കളഞ്ഞതോടെ സർചാർജ് ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു മുൻനിർത്തി വൈദ്യുതി മന്ത്രിയുടെ ഓഫീസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

മന്ത്രിയുടെ കുറിപ്പ്

ഇന്ധനസർചാർജ് കുറച്ചു. വൈദ്യുതി ബില്ലിൽ ആശ്വാസം! ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 5 പൈസയായും രണ്ടു‌മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 8 പൈസയായും ഇന്ധന സർചാർജ് കുറയും. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്.

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

രാഹുൽ രക്ഷപ്പെട്ട പോളോ കാറിന്റെ ഉടമയെ ചോദ്യം ചെയ്യും; കുരുക്കായി ഡോക്ടറുടെ മൊഴി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്നു കടന്നു കളയാൻ ഉപയോ​ഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഏതു സാഹചര്യത്തിലാണ് രാഹുലിന് കാർ കൈമാറിയതെന്നു പൊലീസ് പരിശോധിക്കും. പാലക്കാട് നിന്നു പോകും മുൻപ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്നു മൊഴിയെടുത്തിരുന്നു.

അതിനിടെ എംഎൽഎ ആറാം ദിവസവും ഒളിവിലാണ്. രാഹുലിനെ കണ്ടെത്താനായി അന്വേഷണ ഉദ്യോ​ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന വ്യപിപ്പിച്ചിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലും ആന്വേഷണ സംഘം പരതുന്നുണ്ട്. രാ​ഹുലിന്റെ കൂട്ടുപ്രതിയായ ജോബി ജോസഫിനായും അന്വേഷണം ഊർജിതമാണ്.

യുവതിയെ രാഹുൽ ​ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചതിനു ഒട്ടേറെ തെളിവുകളുണ്ടെന്നു പൊലീസ് ഉറപ്പിക്കുന്നു. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരി​ഗണിക്കുന്നത്.

യുവതി വിവാഹിതയാണെന്നു അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും പലതവണ ബലാത്സം​ഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിനു ഫോട്ടോകളടക്കം തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

​ഗർഭിണിയാകാൻ യുവതിയെ രാ​ഹുൽ നിർബന്ധിച്ചു. ​ഗർഭിണിയായെന്നു അറിഞ്ഞതോടെ ​ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ​ഗർഭച്ഛിദ്രം നടത്തിയത് എന്നു ഡോക്ടർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവിൽ പോയത് ഒട്ടേറെ തെളിവുകൾ നശിപ്പിച്ചാണെന്നും പൊലീസ് റിപ്പോട്ടിലുണ്ട്.