ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തൊഴിലാളികള്‍

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തൊഴിലാളികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.

യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്. ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഇന്ധനങ്ങളും ഐസും കുടിവെള്ളവും പാചക സാമഗ്രികളുമെല്ലാം നിറച്ചും വല കയറ്റിയും ഒരുങ്ങിത്തുടങ്ങിയിരുന്നു.

മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ്‌ നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. എറണാകുളം ജില്ലയിലെ 600 ബോട്ടുകളും ഇതരസംസ്ഥാനത്തു നിന്നുള്ള ലൈസൻസ്‌ നേടിയ 150 ബോട്ടുകളുമടക്കം 750 ബോട്ടുകളാണ്‌ മുനമ്പം, വൈപ്പിൻ കാളമുക്ക്‌, തോപ്പുപടി എന്നീ ഹാർബറുകളിൽനിന്ന്‌ കടലിൽ പോകാൻ തയ്യാറെടുക്കുന്നത്‌.

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന് ആലംകോട് ഹാരിസൺ പ്ലാസയിൽ നടന്ന ഏകദിന പഠന ക്യാമ്പ് കര്‍ഷക കോൺഗ്രസ്സ് സംസ്ഥന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലത്തിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളിൽ നിന്നും പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു. ചടങ്ങില്‍ കര്‍ഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ് മികച്ച കർഷകരെ ആദരിച്ചു. DCC ജനറല്‍ സെക്രട്ടറിമാരായ പി. സൊണാൾജ്, ജോസഫ് പെരേര, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ എ.അഹമ്മദ്‌ കബീര്‍, ആറ്റിങ്ങല്‍ ബിഷ്ണു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ഇ. പി സവാദ് ഖാൻ, റോബിന്‍ കൃഷ്ണൻ, മേവർക്കൽ നാസര്‍, എച്ച്.ബഷീർ, ജില്ലാ ഭാരവാഹികൾ ആയ TS അനില്‍കുമാര്‍ അഭിലാഷ് ചാങ്ങാട്, മണനാക്ക് ഷിഹാബുദ്ദീൻ, ചന്ദ്രിക, രമ ഭായി, ഒറ്റൂർ പപ്പൻ, നഗരൂർ ശ്രീകുമാര്‍, അസീസ് കിനാലുവിള, എസ്. കെ സുജി, പള്ളിക്കൽ മോഹനൻ, അസ്ബർ പള്ളിക്കല്‍ മണ്ഡലം പ്രസിഡന്റുമാരായ അപ്പുക്കുട്ടൻ നായർ, വേണു കുമാർ, ഭുവനൻ, രോഹൻ, ഷൈജു ചന്ദ്രൻ, ഷെഫീഖ്, എന്നിവർ പങ്കെടുത്തു. രോഹൻ നന്ദി രേഖപ്പെടുത്തി.

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഫുട്ട് വെയർ ഷോറും പോത്തൻകോട് ഒരുങ്ങി കഴിഞ്ഞു

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഫുട്ട് വെയർ ഷോറും പോത്തൻകോട് ഒരുങ്ങി കഴിഞ്ഞു

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഫുട്ട് വെയർ ഷോറും പോത്തൻകോട് ഒരുങ്ങി കഴിഞ്ഞു

പോത്തൻകോട് രാജകുമാരി വെഡ്ഡിംഗ് മാളിൽ ഒന്നാമത്തെ നിലയിൽ പണി കഴിപ്പിച്ച പുതിയ ഫുട്ട് വെയർ ഷോറും ഉദ്ഘാടനം ആഗസ്റ്റ് 2 ന് പ്രശ്സ്ത സിനിമം താരം വിൻസി അലോഷ്യസ് നിർവഹിക്കുന്നു.ഹെർക്കുലിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയർമാൻ അബ്ദുൽ ലത്തീഫ് ആദ്യ വില്‌പന നിർവഹിക്കും ഉദ്ഘാടനം സമയം സന്നിഹിതരായവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ ഒരാൾക്ക് LED TV യും ഉദ്ഘാടന സമയം മുതൽ ഒരാഴ്ച്ച വരെ ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ ഒരാൾക്ക് ബെഡ് റും സെറ്റും സൗജന്യമായി നല്കുന്നു

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റയാളുമായി എത്തിയ ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; നാല് പേർ പിടിയിൽ

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റയാളുമായി എത്തിയ ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; നാല് പേർ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നാലംഗ ഗുണ്ടാ സംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മംഗലപുരം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വിഷ്ണുവും കൂട്ടാളികളുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വീണു പരിക്കേറ്റ ആളുമായാണ് നാലംഗ സംഘം ആശുപത്രിയിൽ എത്തിയത്. രോഗിയെ പരിശോധിക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ പ്രതികൾ തൊട്ടുപിന്നാലെ ആക്രമണവും അഴിച്ചുവിട്ടു.

ആശുപത്രി ജീവനക്കാർ വിളിച്ചറിയച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടയുടൻ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാല് പേരെയും പൊലീസുകാർ വളഞ്ഞിട്ട് പിടിച്ചു. പൊലീസുകാരെ ആക്രമിച്ചതിലും പ്രതികൾക്കെതിരെ കേസെടുക്കും